സുപ്രീംകോടതി പ്രതിസന്ധി തീർക്കാൻ തിരക്കിട്ട ശ്രമം
സുപ്രീംകോടതി പ്രതിസന്ധി തീർക്കാൻ തിരക്കിട്ട ശ്രമം
Monday, January 15, 2018 12:55 AM IST
ന്യൂഡൽഹി: ചീഫ് ജസ്റ്റീസിന്‍റെ പ്രവർത്തനങ്ങളിൽ വിയോജിപ്പു പ്രകടിപ്പിച്ചു നാലു മുതിർന്ന ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയ സുപ്രീകോടതയിലെ ഭിന്നതയിൽ സമവായമാകാതെ ചർച്ചകൾ തുടരുന്നു. വിഷയത്തിൽ അടിയന്തര പരിഹാരം കാണണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിംഗ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.

ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഏഴംഗ പ്രതിനിധിസംഘവും ഇന്നലെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തി. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചർച്ചയ്ക്കു തയാറാണെന്ന് ചീഫ് ജസ്റ്റീസ് അവരെ അറിയിച്ചതായി സൂചനയുണ്ട്.സുപ്രീംകോടതി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം വികാസ് സിംഗ് ചീഫ് ജസ്റ്റീസിനു കൈമാറി. പൊതുതാത്പര്യ ഹർജികളും സുപ്രധാന കേസുകളും അഞ്ചു മുതിർന്ന ജഡ്ജിമാർ തന്നെ പരിഗണിക്കണമെന്നായിരുന്നു ബാർ അസോസിയേഷന്‍റെ പ്രമേയത്തിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റീസിനെ കണ്ടു പ്രമേയം കൈമാറിയെന്നും വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കാമെന്നും ഉറപ്പു ലഭിച്ചതായി 15 മിനിറ്റു നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം വികാസ് സിംഗ് പറഞ്ഞു.

സുപ്രീംകോടതിയിൽ കേസുകൾ വീതിച്ചു നിൽകുന്നതിൽ വിവേചനം കാണിക്കരുതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നുമായി വിരമിച്ച നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിന് ഇന്നലെ കത്തെഴുതിയിരുന്നു.

ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെയും മുതിർന്ന ജഡ്ജിമാരുടെയും നേതൃത്വത്തിൽ സുപ്രീംകോടതി വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്നലെ ഉൗർജിതമായ ശ്രമങ്ങളാണു തുടർന്നത്. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾക്കു പുറമേ മുതിർന്ന ജഡ്ജിമാരായ എസ്.എ. ബോബ്ഡേയും എൽ. നാഗേശ്വര റാവുവും ഇന്നലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി.


സെബി മാത്യു

ചർച്ചയ്ക്കു തയാറെന്നു ജസ്റ്റീസ് ചെലമേശ്വർ

ന്യൂഡൽഹി: വിയോജിപ്പുകളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ചർച്ചയ്ക്കു തയാറാണെന്നു ജസ്റ്റീസ് ജെ. ചെലമേശ്വർ അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ചീഫ് ജസ്റ്റീസിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇനിയെന്തു വേണമെന്നു തന്നോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു ജഡ്ജിമാരോടും ആലോചിച്ചു തീരുമാനിക്കുമെന്നും ഇന്നലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ബാർ കൗണ്‍സിൽ പ്രതിനിധികളോടു ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞു.

ബാർ കൗണ്‍സിൽ പ്രതിനിധികൾ ചർച്ച നടത്തിയതിനു പിന്നാലെ ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വർ റാവു എന്നിവർ ജസ്റ്റീസ് ചെലമേശ്വറിന്‍റെ വസതിയിലെത്തിയിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് ഇവരെത്തിയതെന്നാണു വിവരം. ജഡ്ജി ബി.എച്ച്. ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹർജി മുതിർന്ന ജഡ്ജിയുടെ ബെഞ്ചിനു വിട്ട് താത്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടന്നുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.