കണ്ണൂർ മെഡിക്കൽ കോളജ്: ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്നു സുപ്രീംകോടതി
കണ്ണൂർ മെഡിക്കൽ കോളജ്: ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്നു സുപ്രീംകോടതി
Tuesday, September 18, 2018 11:38 PM IST
ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥി പ്രവേശന കാര്യത്തിൽ ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നു സുപ്രീം കോടതി. വിദ്യാർഥികളിൽ നിന്നു വാങ്ങിയ തുകയുടെ ഇരട്ടി തിരികെ നൽകണമെന്ന കോടതി നിർദേശം പാലിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശം.

വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ പ്രവേശന മേൽനോട്ട സമിതിയോടു കോടതി നിർദേശിച്ചു.

കണ്ണൂർ മെഡിക്കൽ കോളജിൽ 2016-17 അധ്യയന വർഷത്തിലെ പ്രവേശന നടപടികൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പുറത്താക്കപ്പെട്ട 150 വിദ്യാർഥികളിൽ നിന്നു കൈപ്പറ്റിയ തുകയുടെ ഇരട്ടി തിരികെ നൽകാനും കോടതി നിർദേശിച്ചു. ഇതു ചെയ്തതായി കോളജ് അറിയിച്ചതിനെ എതിർത്ത് പ്രവേശന മേൽനോട്ട സമിതി രംഗത്തെത്തിയതോടെയാണ് കോടതിയുടെ ഇടപെടൽ.


വിദ്യാർഥികളിൽ നിന്നു വാങ്ങിയ തുകയുടെ ഇരട്ടി തിരികെ നൽകിയെന്ന കോളജിന്‍റെ വാദത്തെ എതിർത്ത പ്രവേശന മേൽനോട്ട സമിതി, പല വിദ്യാർഥികളിൽ നിന്നു മുപ്പത് ലക്ഷവും അന്പതു ലക്ഷവും വാങ്ങിയിരുന്നെന്നും അവയുടെ ഇരട്ടി തിരികെ നൽകിയിട്ടില്ലെന്നും അറിയിച്ചു.
ഇതു കണക്കിലെടുത്ത കോടതി, പ്രവേശന നടപടികളുടെ രേഖകൾ ഹാജരാക്കാൻ കോടതി പ്രവേശന മേൽനോട്ട സമിതിയോടു നിർദേശിച്ചു. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

തൊടുപുഴ അൽ അസർ, പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, വർക്കല എസ്ആർ എന്നീ മെഡിക്കൽ കോളജുകളിൽ പ്രവേശന അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കുന്നതും സുപ്രീം കോടതി അടുത്ത ബുധനാഴ്ചത്തേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.