ഗുജറാത്തിൽ ഇതര സംസ്ഥാനക്കാർക്കു നേരേ ആക്രമണം; 150 പേർ അറസ്റ്റിൽ
Saturday, October 6, 2018 1:17 AM IST
അഹമ്മദാബാദ്: ഗജുറാത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാനക്കാർക്കു നേരേയുണ്ടായ അതിക്രമത്തിൽ 150 പേരെ അറസ്റ്റ് ചെയ്തു.

സബർകാന്ത ജില്ലയിൽ 14 മാസം പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അറസ്റ്റിലായതിനെത്തുടർന്നാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാനക്കാർക്കു നേരേ അതിക്രമം അരങ്ങേറിയത്.

ഗാന്ധിനഗർ, മെഹ്സാന, സബർകാന്ത, പഠാൻ, അഹമ്മദാബാദ് ജില്ലകളിലാണ് ഒരാഴ്ചയായി അക്രമം അരങ്ങേറിയതെന്നും 150 പേരേ അറസ്റ്റ് ചെയ്തെന്നും ഡിജിപി ശിവകാന്ത് ഝാ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇതരസംസ്ഥാനക്കാർക്കെതിരേ പ്രചാരണമുണ്ടായതാണ് ആക്രമണകാരണം. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനക്കാർക്കെതിരേയായിരുന്നു പ്രചാരണം.

സബർ‌കാന്ത ജില്ലയിലെ ഹിമ്മത്നഗറിൽ സെപ്റ്റംബർ 28 ആണ് ഠാക്കൂർ വിഭാഗത്തിൽപ്പെട്ട14 മാസം പ്രായമുള്ള പെൺകുട്ടി മാനഭംഗത്തിനിരയായത്. സംഭവത്തിൽ സെറാമിക് ഫാക്ടറി ജീവനക്കാരനായ ബിഹാർ സ്വദേശി രവീന്ദ്ര സാഹു അറസ്റ്റിലായി. ഇതിനെത്തുടർന്നാണ് ഇതരസംസ്ഥാനക്കാർക്കു നേരേ ആക്രമണമുണ്ടായത്.

സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇതരസംസ്ഥാനക്കാർ സഹോദരന്മാരാണെന്നും ക്ഷത്രീയ ഠാക്കൂർ സേന മേധാവിയും കോൺഗ്രസ് എംഎൽഎയുമായ അൽപേഷ് ഠാക്കൂർ ആഹ്വാനം ചെയ്തു.

അക്രമത്തിൽ ഇതുവരെ 150 പേരേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതരസംസ്ഥാനക്കാർ കൂടുതലുള്ള സ്ഥലത്തു ജാഗ്രത പാലിക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.