അലാഹാബാദിന്‍റെ പേരുമാറ്റുന്നതു സന്യാസിമാർ ആവശ്യപ്പെട്ടിട്ട്
അലാഹാബാദിന്‍റെ പേരുമാറ്റുന്നതു സന്യാസിമാർ ആവശ്യപ്പെട്ടിട്ട്
Tuesday, October 16, 2018 12:53 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സുപ്രധാന നഗരമായ അലാഹാ ബാദിന്‍റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗരത്തിന്‍റെ പേരു മാറ്റുന്നതിന് ഗവർണറുടെ അനുമതി ലഭിച്ചുവെന്നാണ് ആദിത്യനാഥ് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നദികളുടെ (ഗംഗ, യമുന, സരസ്വതി ) സംഗമ സ്ഥലമായ പ്രയാഗിലാണ് 12 വർഷത്തിലൊരിക്കൽ കുംഭമേള സംഘടിപ്പിക്കുന്നത്. അതു കൊണ്ടു തന്നെയാണ് മതപരമായി വലിയ പ്രാധാന്യം കൊടുക്കുന്ന പ്രയാഗിന്‍റെ പേര് തന്നെ അലാഹാബാദിനു നൽകണമെന്ന് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുന്നത്.

അഖില ഭാരതീയ അഖണ്ഡ പരിഷത്തിന്‍റെ നേതൃത്വത്തിലുള്ള ഹൈന്ദവ സന്ന്യാസിമാരും യോഗി സർക്കാരിലെ ആരോഗ്യ മന്ത്രി സിദ്ധാർഥ് നാഥ് സിംഗും നഗരത്തിന്‍റെ പേര് പ്രയാഗ്‌രാജ് എന്നാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമാണ് യോഗി ആദിത്യനാഥ് തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്.

1580ൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്‍റെ ഭരണകാലത്താണ് നഗരത്തിന്‍റെ പ്രയാഗ് എന്ന പേരുമാറ്റി അല്ലാഹുവിന്‍റെ സ്ഥലം എന്ന അർത്ഥമുള്ള അലാഹാബാദ് എന്നാക്കി മാറ്റിയതെന്നാണ് പരിവാർ സംഘടനകൾ പറയുന്നത്.


2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിജയിച്ച ഹൈന്ദവ ധ്രുവീകരണ തന്ത്രം കുറച്ചു കൂടി ശക്തമായി നടപ്പിലാക്കാൻ യോഗി സർക്കാർ ശ്രമിക്കുകയാണെന്ന ആരോപണം ശരി വയ്ക്കുന്നതാണ് ഉത്തർപ്രദേശിലെ സർക്കാർ നടപടികളും നേതാക്കളുടെ പ്രസ്താവനകളും.

അലാഹാബാദിന്‍റെ പേര് പ്രയാഗ്‌രാജ്എന്നാക്കി മാറ്റുന്നതിനെതിരേ പ്രതിപക്ഷപാർട്ടികൾ രംഗത്ത് വന്നു. അലാഹാബാദിന്‍റെ പേരുമാറ്റുന്നത് ചരിത്രത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. യോഗി ആദിത്യനാഥ് സ്ഥലത്തിന്‍റെ പേര് മാറ്റി മാത്രം പേരെടുക്കാൻ ശ്രമിക്കുകയാണെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് ആരോപിച്ചു.

രംഗത്തെത്തി. അടുത്തവർഷം നടക്കുന്ന കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശിലെ അലാഹാബാദിന്‍റെ പേര് പ്രയാഗ്‌രാജ് എന്നാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.