അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
അമേഠി, റായ്ബറേലി സീറ്റുകളിൽ  കോൺഗ്രസ് തീരുമാനം ഇന്ന്
Saturday, April 27, 2024 3:31 AM IST
അമേഠി: ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള അന്തിമതീരുമാനം ഇന്നു നടക്കുന്ന കോൺഗ്രസ് യോഗത്തിൽ ഉണ്ടായേക്കുമെന്ന് സൂചന.

സ്ഥാനാർഥിത്വം ചർച്ച ചെയ്യുന്നതിനായി ഇന്ന് രാഹുലിന്‍റെ ടീമിന്‍റെയും കോൺഗ്രസ് അമേഠി യൂണിറ്റ് ഭാരവാഹികളുടെയും പ്രത്യേക യോഗവും ഇന്നു ഡൽഹിയിൽ നടക്കും. അമേഠിയിൽനിന്നു രാഹുലിനെയും റായ്ബറേലിയിൽനിന്നു പ്രിയങ്കയെയും മത്സരിപ്പിക്കണമെന്ന് പാർട്ടി യുപി ഘടകത്തിൽനിന്നും പ്രവർത്തകരിൽനിന്നും സമ്മർദം ശക്തമായിട്ടുണ്ട്.

ഇരു സീറ്റുകളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞതവണ നടന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുകയും തീരുമാനം ഗാന്ധി കുടുംബത്തിനു വിടുകയും ചെയ്തിരുന്നു. രാഹുലിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ചകൾ തുടരവേ അദ്ദേഹത്തിന്‍റെ അമേഠിയിലെ വസതിയുടെ നവീകരണം നടക്കുന്നത് പ്രാദേശികമാധ്യമങ്ങളിൽ വാർത്തയായിരുന്നു.

മേയ് രണ്ടിന് ഇരുവരും പത്രിക സമർപ്പിക്കുമെന്നും ഇതിനു മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരു മണ്ഡലങ്ങളിലും പത്രികാസമർപ്പണം ഇന്നലെ ആരംഭിച്ചു. മേയ് മൂന്നുവരെ പത്രിക സമർപ്പിക്കാം. മേയ് 20നാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാംതവണയും സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർഥി.


സോണിയ ഗാന്ധി മത്സരത്തിൽനിന്നു പിന്മാറിയതിനെത്തുടർന്ന് പാർട്ടിയുടെ ഉത്തർപ്രദേശിലെ പരന്പരാഗത മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തേതന്നെ ഉയർന്നിരുന്നു. ഇവിടെ വരുൺ ഗാന്ധിയോടു മത്സരിക്കാൻ ബിജെപി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.

2004ൽ തന്‍റെ 33-ാമത്തെ വയസിലാണ് രാഹുൽ ഗാന്ധി അമേഠിയിൽ ആദ്യമായി മത്സരിക്കുന്നത്. മൂന്നു തവണ അദ്ദേഹം തുടർച്ചയായി ഇവിടെനിന്നു വിജയിച്ചു. എന്നാൽ, 2019ൽ ബിജെപിയുടെ സ്മൃതി ഇറാനി 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുലിനെ പരാജയപ്പെടുത്തുകയായിരുന്നു.

റായ്ബറേലിയിൽ ഇതേവർഷം സോണിയാഗാന്ധി 1,67,178 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ ദിനേശ് പ്രതാപ് സിംഗിനെ പരാജയപ്പെടുത്തിയത്.

ഇന്ത്യ സഖ്യത്തിന്‍റെ പ്രമുഖ നേതാവായ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കഴിഞ്ഞദിവസം പത്രിക സമർപ്പിച്ചിരുന്നു. രാഹുലും പ്രിയങ്കയുംകൂടി മത്സരരംഗത്തേക്കു പ്രവേശിച്ചാൽ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടം ഏറ്റവും വീറും വാശിയുമുള്ളതാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.