നോട്ട് നിരോധന വാർഷികം: ഞായറാഴ്ച കോണ്‍ഗ്രസിന്‍റെ പ്രതിഷേധം, കരിദിനം
നോട്ട് നിരോധന വാർഷികം: ഞായറാഴ്ച കോണ്‍ഗ്രസിന്‍റെ പ്രതിഷേധം, കരിദിനം
Wednesday, November 7, 2018 12:14 AM IST
ന്യൂഡൽഹി: നോട്ടു നിരോധനത്തിന്‍റെ രണ്ടാം വാർഷികത്തിൽ രാജ്യവ്യാപകമായി കരിദിനവും പ്രക്ഷോഭത്തിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ത്യൻ സന്പദ്ഘടനയെ തകർത്തെറിഞ്ഞ നോട്ട് നിരോധന വാർഷികത്തോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഞായറാഴ്ച (ഒന്പതിന്) കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് എഐസിസി വക്താവ് മനീഷ് തിവാരി അറിയിച്ചു.

റിസർവ് ബാങ്കിന്‍റെ കരുതൽ ശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ സർക്കാരിനു കൈമാറണമെന്ന കേന്ദ്രനിലപാട് രാജ്യത്തിന്‍റെയും റിസർവ് ബാങ്കിന്‍റെയും സാന്പത്തിക സ്വാതന്ത്ര്യത്തിന്മേലും പരമാധികാരത്തിന്മേലുമുള്ള കടന്നുകയറ്റവും ആപത്കരവുമാണെന്നു മനീഷ് തിവാരി പത്രസമ്മേളനത്തിൽ ആരോപിച്ചു. ആകെയുള്ള കരുതൽധനമായ 9.59 ലക്ഷം കോടിയുടെ മൂന്നിലൊന്നാണ് സർക്കാർ കൈയടക്കാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ട്. അങ്ങേയറ്റം ഗുരുതരമായ ഈ പ്രശ്നത്തിനു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. റിസർവ് ബാങ്ക് നിയമത്തിലെ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏഴാം വകുപ്പ് ഉപയോഗിച്ചുള്ള കേന്ദ്രബാങ്കിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്തുവിലകൊടുത്തും ചെറുക്കുമെന്നു കോണ്‍ഗ്രസ് വക്താവ് പ്രഖ്യാപിച്ചു.

രാജ്യത്തിന്‍റെ സന്പദ്ഘടനയെ പൂർണമായി തകർത്ത നോട്ട് റദ്ദാക്കൽ നടപടിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും രാജ്യത്തോടു മാപ്പു പറയണം. നോട്ട് നിരോധനം എന്ന തുഗ്ലക് നടപടി പ്രഖ്യാപിച്ച നവംബർ എട്ടിന് രാത്രി എട്ടിനു തന്നെ മോദി ഇത്തരമൊരു പരസ്യ ക്ഷമാപണം നടത്തുകയാണു വേണ്ടത്. നോട്ട് നിരോധനത്തിനായി പറഞ്ഞ ന്യായങ്ങളെല്ലാം തെറ്റായിരുന്നുവെന്നു ഇപ്പോൾ തെളിഞ്ഞു.


കള്ളപ്പണവും വ്യാജനോട്ടുകളും ഇല്ലാതാക്കുക, ഭീകരപ്രവർത്തനത്തിനു ഫണ്ടിംഗ് ഇല്ലാതാക്കുക, കറൻസി ഇടപാടുകൾ ഇല്ലാതാക്കുക തുടങ്ങി മോദി പ്രഖ്യാപിച്ചതൊന്നും നടപ്പായില്ല. മറിച്ചു 99 ശതമാനവും കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തി. നിരോധിച്ച കാലത്തേതിലും കൂടുതൽ കറൻസി നോട്ടുകൾ ഇന്നു പ്രചാരത്തിലുമുണ്ട്.

റിസർവ് ബാങ്കിന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും തകർക്കാനുള്ള ശ്രമങ്ങളെ ആർബിഐ ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ചെറുക്കുന്നതായുള്ള റിപ്പോർട്ടുകളെ കോണ്‍ഗ്രസ് നേതാവ് സ്വാഗതം ചെയ്തു. രണ്ടു വർഷം മുന്പ് ആയിരം, 500 രൂപ കറൻസികൾ ഏകപക്ഷീയമായി നിരോധിച്ചപ്പോൾ ഇത്തരമൊരു എതിർപ്പ് ഉണ്ടായിരുന്നില്ല. സന്പദ്ഘടനയെ തകർത്ത നോട്ട് അസാധുവാക്കലിന്‍റെ വാർഷികത്തിലാണു വീണ്ടും റിസർവ് ബാങ്കിന്‍റെ പരമാധികാരവും സന്പദ്ഘടനയും തകർക്കാൻ കേന്ദ്രസർക്കാർ അടുത്ത നീക്കം നടത്തുന്നതെന്നതു മറക്കരുതെന്നും മനീഷ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.