താലിബാനുമായി ചർച്ച; ഇന്ത്യയും സംബന്ധിക്കുന്നു
Saturday, November 10, 2018 12:30 AM IST
ന്യൂഡൽഹി: മോസ്കോയിൽ താലിബാനുമായി അഫ്ഗാനിസ്ഥാൻ സർക്കാരും മേഖലയിലെ മറ്റു രാജ്യങ്ങളും നടത്തുന്ന ചർച്ചയിലെ ഇന്ത്യൻ സാന്നിധ്യത്തിനു വിമർശനം. ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനു വിപരീതമാണു താലിബാൻ ഭീകരരുമായുള്ള ചർച്ചയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യ ചർച്ചയിൽ പങ്കാളിയല്ലെന്നും അനൗദ്യോഗിക സാന്നിധ്യം മാത്രമേ ഉള്ളൂ എന്നും വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചു.


പാക്കിസ്ഥാൻ, ചൈന, ഇറാൻ തുടങ്ങിയവയും ചർച്ചയിലുണ്ട്. റഷ്യയാണു ചർച്ചയ്ക്കു മുൻ കൈയെടുത്തത്. അമേരിക്ക മോസ്കോ എംബസിയിലെ ഒരാളെ നിരീക്ഷകനായി അയച്ചു. അഫ്ഗാനിസ്ഥാനിലെ മുൻ അംബാസഡർ അമർ സിൻഹയും പാക്കിസ്ഥാനിലെ മുൻ ഹൈക്കമ്മീഷണർ ടി.സി.എ. രാഘവനുമാണ് ചർച്ചയിലെ ഇന്ത്യൻ പ്രതിനിധികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.