ശശിക്കെതിരേയുള്ള നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു
ശശിക്കെതിരേയുള്ള നടപടി  സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു
Monday, December 17, 2018 2:33 AM IST
ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേ സംസ്ഥാന സമിതി സ്വീകരിച്ച നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ ആറു മാസം സസ്പെൻഡ് ചെയ്യാനുള്ള നടപടി സംസ്ഥാന സമിതി റിപ്പോർട്ട് ചെയ്തതു കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നൽകി.

ശശി പീഡിപ്പിച്ചെന്നു പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് ശിക്ഷാനടപടി ലഘുവായതിനെതിരേ കേന്ദ്രകമ്മിറ്റിക്കു നൽകിയ കത്തിനെക്കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തെ അറിയിച്ചെങ്കിലും നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റിയിൽ ഉയർന്നില്ല. യുവതി കത്തയച്ചതിനു പിന്നാലെ ശശിക്കെതിരേ കൂടുതൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദനും കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിഷയം ചർച്ചയ്ക്കെടുത്തത്. വിഷയത്തിൽ അന്വേഷണ സമിതി നൽകിയ റിപ്പോർട്ടും സംസ്ഥാന സമിതി സ്വീകരിച്ച നടപടികളും യോഗത്തിൽ വിശദീകരിക്കുകയും അതിനു കേന്ദ്രകമ്മിറ്റി അംഗീകാരം നൽകുകയുമായിരുന്നു.


സംഘടനാ സംവിധാനമനുസരിച്ചു ശശിക്കെതിരേയുള്ള പരമാവധി ശിക്ഷയാണ് ഇതെന്നാണു സംസ്ഥാന സമിതി നിലപാട് അറിയിച്ചത്. അതു കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. യുവതി രണ്ടാമത് അയച്ച കത്ത് പരിഗണിക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്നും നേതാക്കൾ വെളിപ്പെടുത്തി.

മണ്ണാർക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പി.കെ. ശശി തന്നോടു മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുൾപ്പെട്ട പാർട്ടി അന്വേഷണ സമിതി ആരോപണങ്ങൾ മിക്കവയും നിഷേധിച്ചാണ് റിപ്പോർട്ട് നൽകിയത്. എന്നിരുന്നാലും എംഎൽഎയുടെ ഭാഗത്തുനിന്നു ഫോണിലൂടെയുണ്ടായ പെരുമാറ്റത്തിൽ തെറ്റുണ്ടായതായി ചൂണ്ട ിക്കാട്ടി ആറു മാസത്തേക്കു പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ശശിക്കെതിരേ പരാതി നൽകിയതിനു പിന്നിൽ ബാഹ്യമായ സമ്മർദമുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.