പ്രവർത്തകരും ആവേശത്തിൽ; കൂടിയാലോചനകളുമായി പ്രിയങ്ക
പ്രവർത്തകരും ആവേശത്തിൽ; കൂടിയാലോചനകളുമായി പ്രിയങ്ക
Thursday, February 14, 2019 12:59 AM IST
ലക്നോ: ഉത്തർപ്രദേശിൽ കോൺഗ്രസിനു പുതുജീവൻ പകരാനുള്ള പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾക്കു പിന്തുണയുമായി ആയിരക്കണക്കിനു പ്രവർത്തകരും. കഴിഞ്ഞ രണ്ടുദിവസമായി വിവിധസംഘടനാ ചുമതലകൾ വഹിക്കുന്നവരുൾപ്പെടെ പ്രവർത്തകരുമായി പ്രിയങ്കയും സംഘവും ആശയവിനിമയം നടത്തുകയാണ്.

നൂറുകണക്കിനാളുകളാണു തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലുള്ള ചർച്ചയിൽ ഭാഗഭാക്കായത്. ബുധനാഴ്ച പുലർച്ചെ അഞ്ചു വരെ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം വീണ്ടും രാവിലെ പാർട്ടി ആസ്ഥാനത്തെ കൂടിയാലോചനകളിൽ പ്രിയങ്ക പങ്കാളിയായി. കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറിയാണു പ്രിയങ്ക.

മോദിയുമായുള്ള പോരാട്ടത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രാഹുൽ ഇപ്പോൾത്തന്നെ മോദിയെക്കുറിച്ച് സംസാരിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വദ്രയെ എൻഫോഴ്മെന്‍റ് ചോദ്യംചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയായിരുന്നു പ്രിയങ്കയുടേത്. ‘അത്തരം സംഭവങ്ങൾ അതിന്‍റെ വഴിക്കു നീങ്ങട്ടെ, ഞാൻ എന്‍റെജോലി ചെയ്യുകയാണ്’- ഇതായിരുന്നു പ്രതികരണം.പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച ആവേശകരമായിരുന്നു. സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഏറെ പഠിച്ചു. തെരഞ്ഞെടുപ്പിൽ എങ്ങനെ പോരാടണമെന്ന കാര്യത്തിലും പ്രവർത്തകർക്ക് വ്യക്തമായ ധാരണയുണ്ട്-പ്രിയങ്ക പറഞ്ഞു.


സംസ്ഥാനത്തെ 41 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയാണു പ്രിയങ്കയ്ക്കുള്ളത്. അവശേഷിച്ച 39 എണ്ണം ജ്യോതിരാദിത്യ സിന്ധ്യയുടെ ചുമതലയിലും. ലക്നോ, അമേത്തി, റായ്ബറേലി, സുൽത്താൻപുർ, ഗൊരഖ്പുർ, വാരണാസി, ഫുൽപുർ, അലഹബാദ്, ബാരാബങ്കി, കുശിനഗർ, തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളെല്ലാം പ്രിയങ്കയുടെ ചുമതലയിലുള്ളതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.