തള്ളും വീന്പും വിരട്ടലും മോദിശൈലി: സോണിയ
തള്ളും വീന്പും വിരട്ടലും  മോദിശൈലി: സോണിയ
Thursday, February 14, 2019 1:34 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അമ്മ സോണിയാ ഗാന്ധിയുടെ പ്രശംസ. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്തുവെന്ന് യുപിഎ അധ്യക്ഷ കൂടിയായ സോണിയ പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ ദർശനം പങ്കുവയ്ക്കുന്ന മറ്റു പാർട്ടികളെ അടുപ്പിക്കുന്നതിനും രാഹുലിനു കഴിഞ്ഞതായി കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയ പറഞ്ഞു.

തള്ളും വീന്പുപറച്ചിലും വിരട്ടലും (ബ്ലഫ്, ബ്ലസ്റ്റർ ആൻഡ് ഇന്‍റിമിഡേഷൻ) ആയിരുന്നു മോദി സർക്കാരിന്‍റെ ഭരണതത്വമെന്നും സുതാര്യത ഭീകരമായി തകിടം മറിക്കപ്പെട്ടുവെന്നും സോണിയ കുറ്റപ്പെടുത്തി. നമ്മുടെ ജനാധിപത്യ, മതേതര റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന ശിലകൾ തന്നെ മോദി സർക്കാർ തകർത്തുവെന്നു മോദിക്കെതിരേ രൂക്ഷ വിമർശനം നടത്തിയ സോണിയാ ഗാന്ധി ആരോപിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി മോദി സർക്കാർ തലകീഴ് മറിച്ചുവെന്ന് സോണിയ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടി. ഏറ്റവും അടിസ്ഥാനമായ സ്വാതന്ത്ര്യമായ അഭിപ്രായ സ്വാതന്ത്ര്യം പോലും നിയന്ത്രിക്കുകയോ, നിശബ്ദമാക്കുകയോ ചെയ്തു. രാജ്യമെങ്ങും ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷമാണിന്ന്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കത്തുകയാണ്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയാണ്. കർഷകർ മുന്പൊരിക്കലുമില്ലാത്ത തകർച്ചയിലാണ്. ഉള്ള ജോലികൾ പോലും തകർക്കപ്പെടുകയും തൊഴിലില്ലായ്മ ഒരിക്കലുമില്ലാത്ത തലത്തിലേക്കു കൂടുകയും ചെയ്യുന്പോൾ രാജ്യത്തെ യുവജനങ്ങളാകെ വലിയ നിരാശയിലും ആശങ്കയിലുമാണ്- സോണിയ പറഞ്ഞു.


ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2017ൽ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞെങ്കിലും 72-കാരിയായ സോണിയ തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്‍റെ വൻശക്തിയെന്നു തെളിയിക്കുന്നതായിരുന്നു സിപിപി യോഗത്തിലെ അവരുടെ പ്രസംഗവും എംപിമാരുടെ പ്രതികരണവും. തുടർന്ന് എല്ലാ കോണ്‍ഗ്രസ് എംപിമാരും ഗാന്ധി പ്രതിമയ്ക്കു മുന്പിലെത്തി റഫാൽ അഴിമതി, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കെതിരേ പ്രതിഷേധ ധർണയും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.