നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ച കുഴിബോംബ് പൊട്ടി; മേജറിനു വീരമൃത്യു
നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ച കുഴിബോംബ് പൊട്ടി; മേജറിനു വീരമൃത്യു
Sunday, February 17, 2019 1:34 AM IST
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്‍റെ വേദന മാറും മുന്പ് അതിർത്തിയിൽ സൈനിക ഓഫീസർക്കു ജീവഹാനി. ജമ്മുവിലെ രജൗറി ജില്ലയിലെ നൗഷേരയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് മേജർ ചിത്രേഷ് സിംഗ് ബിഷ്ത് ആണു വീരമൃത്യു വരിച്ചത്.

നിയന്ത്രണരേഖയിൽനിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായിരുന്നു സംഭവം. നുഴഞ്ഞുകയറിയ ഭീകരർ സ്ഥാപിച്ചതാണു കുഴിബോംബ് എന്നു സൈനിക വക്താക്കൾ പറഞ്ഞു.
ബോംബ് നിർവീര്യമാക്കുന്നതിനുള്ള സ്ക്വാഡിലെ അംഗമാണു 31 വയസുള്ള മേജർ ബിഷ്ത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ ഇദ്ദേഹം അവിവാഹിതനാണ്.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ മേജറും ഒരു ഭടനും കൂടി അതിർത്തി മേഖലയിൽ കുഴിബോംബുകൾ കണ്ടെത്താൻ പരിശോധന നടത്തുകയായിരുന്നു. മണ്ണിളകിയ സ്ഥലത്ത് ഏതാനും കുഴിബോംബുകൾ കണ്ടെത്തി. ഒരെണ്ണം നിർവീര്യമാക്കി. രണ്ടാമത്തേതു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതു പൊട്ടിത്തെറിച്ച് മേജർ മരിച്ചത്. ഭടനു പരിക്കേറ്റു.


ഏതാനും ദിവസം മുന്പ് നൗഷേരയിലെ ലാം ഗ്രാമത്തിൽ അതിർത്തിക്കപ്പുറത്തുനിന്നുള്ളവർ കാണപ്പെട്ടതായി രഹസ്യാന്വേഷകർക്കു വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ ഓരോ പ്രദേശവും വളഞ്ഞു വിശദമായ തെരച്ചിൽ നടത്തിവരികയായിരുന്നു.

ജമ്മു-കാഷ്മീർ പോലീസിന്‍റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫിന്‍റെ 180-ാം ബറ്റാലിയൻ, രാഷ്‌ട്രീയ റൈഫിൾസിന്‍റെ 42-ാം ബറ്റാലിയൻ എന്നിവ ചേർന്നാണു ഭീകരർക്കായി തെരച്ചിൽ നടത്തിവന്നത്. കോർ ഓഫ് എൻജിനിയേഴ്സിൽനിന്നുള്ള ആളാണു വീരമൃത്യു വരിച്ച മേജർ ബിഷ്ത്.

നൗഷേര മേഖലയിൽ ഇന്നലെ വൈകുന്നേരം അതിർത്തിക്കപ്പുറത്തുനിന്നു വെടിവയ്പുണ്ടായി. മണിക്കൂറുകൾ നീണ്ട വെടിവയ്പിൽ ഒരു ഭടനു പരിക്കേറ്റതായി സൈന്യം അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.