കാഷ്മീർ: ജമാ അത്ത് നേതാക്കൾ അറസ്റ്റിൽ
കാഷ്മീർ: ജമാ അത്ത് നേതാക്കൾ അറസ്റ്റിൽ
Sunday, February 24, 2019 12:21 AM IST
ശ്രീനഗർ: ഭരണഘടനാ വകുപ്പ് 35 എ സംബന്ധിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ജമ്മു കാഷ്മീർ ജമാഅത്ത് ഇസ്‌ലാമി പ്രവർത്തകരടക്കം 150 പേർ തടങ്കലിൽ. ജമ്മു കാഷ്മീർ ജമാഅത്ത് ഇ ഇസ്‌ലാമി അധ്യക്ഷൻ അബ്ദുൾ ഹമീദ് ഫായസും അറസ്റ്റിലായിട്ടുണ്ട്. ആർട്ടിക്കിൾ 35 എ സംബന്ധിച്ചു സുപ്രീംകോടതിയിൽ വാദം നടക്കുമെന്ന സൂചനകളെത്തുടർന്നു സംഘർഷ സാധ്യത പരിഗണിച്ചാണ് വെള്ളിയാഴ്ച രാത്രിയിലെ അറസ്റ്റ്. ജെകെഎൽഎഫ് (ജമ്മു ആൻഡ് കാഷ്മീർ ലിബറേഷൻ ഫ്രണ്ട് ) അധ്യക്ഷൻ യാസിൻ മാലിക്കിനെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.

ക്രമസമാധാന നില പരിഗണിച്ച് അർധസൈനികരുടെ നൂറു കന്പനി യെ (10,000 പേർ) ക്കൂടി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ ത്തുവർഷത്തിനുശേഷം ബിഎസ്എഫിനെ ശ്രീനഗറിൽ ഇന്നലെ വിന്യസിച്ചു.ജമാ അത്ത് ഇ ഇസ്‌ലാമിക്കു നേരേ ഇത്തരം കടുത്തനടപടിയുണ്ടാകുന്നത് ഇത് ആദ്യമാണ്.


നടപടിയുടെ നിയമസാധ്യത ചോദ്യം ചെയ്ത പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ഇത് സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളാക്കുമെന്നും പറഞ്ഞു. ഹുറിയത്ത് കോൺഫറൻസ് (മിതവാദി) അധ്യക്ഷൻ മിർവായിസ് ഉമർ ഫറൂഖും യാസിൻ മാലിക്കിനും ജമാ അത്ത് ഇ ഇസ്‌ലാമി നേതാക്കൾക്കും എതിരേയുണ്ടായ നടപടികളെ അപലപിച്ചു. സേനയും നടപടികളും സ്ഥിതിഗതികൾ മോശമാക്കുമെന്നും ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു.

മുൻകാലത്തെ ഇത്തരം നടപടികൾക്കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നു ബിജെപി സഖ്യ കക്ഷിയായ പീപ്പിൾ കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോണും പറഞ്ഞു.
ജമ്മു-കാഷ്മീർ സ്വദേശികൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനാ വകുപ്പ് 35 എ സംബന്ധിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.