മഹാത്മജി നടന്നത് 79,000 കി.മീ.
മഹാത്മജി നടന്നത്  79,000 കി.മീ.
Wednesday, March 27, 2019 1:16 AM IST
ന്യൂഡൽഹി: ഭാരത സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി നടന്നത് 79,000 കിലോമീറ്റർ. ഭൂമിയെ രണ്ടു തവണ ചുറ്റിവരാവുന്നത്ര ദൂരം. 1913 മുതൽ 1948 വരെയുള്ള 36 വർഷംകൊണ്ടാണ് ഈ നടപ്പ്.

മഹാത്മാഗന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ടതാണ് ഈ വിവരം. ഗാന്ധിയും ആരോഗ്യവും @ 150 എന്ന പേരിൽ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ ഒരു പ്രത്യേക പതിപ്പിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗാന്ധിജിയുടെ ശരീരവും ആരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നുറുങ്ങുവിവരങ്ങൾ അതിലുണ്ട്.

* ഗാന്ധിജി ദിവസം 18 കിലോമീറ്റർ നടക്കുമായിരുന്നു.

* എഴുപതാം വയസിൽ (1939) ഗാന്ധിജിയുടെ ഭാരം 46.7 കിലോഗ്രാം മാത്രം. ഉയരം അഞ്ച് അടി അഞ്ച് ഇഞ്ച്.


* മൂന്നു തവണ മലന്പനി പിടിച്ചു. 1925, 1936, 1944 വർഷങ്ങളിൽ.

* രണ്ടു തവണ ശസ്ത്രക്രിയ. 1919ൽ പൈൽസിനും 1924ൽ അപ്പെൻഡിസൈറ്റിസിനും.

* ലണ്ടനിലായിരുന്നപ്പോൾ പ്ലൂരസി (ശ്വാസകോശത്തിലും നെഞ്ചിലുമുള്ള നീർക്കെട്ട്) ബാധിച്ചിരുന്നു.

* ഗാന്ധിജിക്ക് ആവശ്യത്തിനു തൂക്കമുണ്ടായിരുന്നില്ല. ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ-കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്‍റെ വർഗംകൊണ്ടു ഹരിക്കുന്പോൾ കിട്ടുന്നത്) 17.1 ആയിരുന്നു. ഇന്നത്തെ കണക്കുകൂട്ടലിൽ ഗാന്ധിജി അണ്ടർവെയ്റ്റ് ആയിരുന്നു.

* ഉയർന്ന രക്തസമ്മർദം 1927 മുതൽ ഉണ്ടായിരുന്നു. 1940 -ൽ 220/110 ആയിരുന്നു മർദനില.

* രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരാശരിയിലും കുറവായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.