പഞ്ചാബിലെ റെയ്ഡ്: രണ്ടു പോലീസുകാരുൾപ്പെടെ മൂന്നു പേർക്കെതിരേ മോഷണത്തിന് കേസ്
Monday, April 15, 2019 12:11 AM IST
ജലന്ധർ: പഞ്ചാബിൽ മലയാളി വൈദികന്‍റെ താമസസ്ഥലം റെയ്ഡ് ചെയ്തു പണം പിടിച്ചെടുത്ത പോലീസിന് തിരിച്ചടി. പിടിച്ചെടുത്ത പണത്തിൽ ആറരക്കോടി കാണാതായ സംഭവത്തിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർക്കെതിരേ കേസെടുത്തു.

ജലന്ധർ രൂപത വൈദികനായ ഫാ. ആന്‍റണി മാടശേരിയുടെ വീട്ടിൽനിന്നു പോലീസ് പിടിച്ചെടുത്ത 16.65 കോടിയിൽ ആറരക്കോടി പോലീസ് മുക്കിയെന്ന വൈദികന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ പഞ്ചാബ് പോലീസിന്‍റെ പ്രത്യേക സംഘമാണു പരാതിയിൽ കഴന്പുണ്ടെന്നു കണ്ടെത്തിയത്. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ പണം കടത്തിയതിനു രണ്ട് എഎസ്‌ഐമാരുൾപ്പെടെ മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. പണത്തെക്കുറിച്ചു പോലീസിനു വിവരം കൈമാറിയ ആൾക്കെതിരേയും കേസുണ്ട്. പോലീസ് കൊണ്ടുപോയ പണത്തിന്‍റെ കൃത്യമായ രേഖ ഫാ.ആന്‍റണി മാടശേരി ഹാജരാക്കിയതോടെയാണ് പോലീസ് വെട്ടിലായത്.

കഴിഞ്ഞ മാർച്ച് 29ന് ഫാ. ആന്‍റണിയും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന കാറിൽനിന്നു 9.66 കോടി രൂപ പിടിച്ചെടുത്തെന്നാണു കേസെടുത്ത ഖന്ന പോലീസ് അവകാശപ്പെട്ടിരുന്നത്. വാഹനത്തിൽ കൊണ്ടുപോയ കണക്കില്ലാത്ത പണം പിടിച്ചെടുത്തെന്ന മട്ടിൽ റെയ്ഡിനു ശേഷം പോലീസ് പത്രസമ്മേളനവും നടത്തിയിരുന്നു. എന്നാൽ, ഈ വാദവും കളവാണെന്നു പ്രത്യേക സംഘം കണ്ടെത്തി.

ഫാ.ആന്‍റണി മാടശേരി പഞ്ചാബ് ഡിജിപി ദിൻങ്കർ ഗുപ്തയ്ക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഐജി പ്രവീൺ സിൻഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.


പണത്തിനു കൃത്യമായ രേഖകൾ ഉണ്ടെന്നു ഫാ.ആന്‍റണി മാടശേരി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജലന്ധർ രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ പുസ്തകവും പഠനോപകരണങ്ങളും ലഭ്യമാക്കുന്നതു താൻ ഡയറക്ടറായ സഹോദയ സൊസൈറ്റി ആണെന്നും അതിനായി സ്കൂളുകളിൽനിന്നു ശേഖരിച്ച പണമാണ് പോലീസ് വന്നു റെയ്ഡ് ചെയ്തു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാഹനത്തിൽനിന്നു പണം പിടിച്ചെന്ന പോലീസിന്‍റെ വാദവും അദ്ദേഹം നിഷേധിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ തന്‍റെ താമസ സ്ഥലത്തെത്തി പണം ബാങ്കിലേക്കു കൊണ്ടുപോകാനായി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണു പോലീസ് ഇരച്ചെത്തി ബലം പ്രയോഗിച്ചു പണം കടത്തിക്കൊണ്ടുപോയത്. ആറര കോടി വരെ എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞപ്പോഴാണ് പോലീസ് എത്തിയതെന്നു ബാങ്ക് ഉദ്യോഗസ്ഥരും പറഞ്ഞു. പോലീസ് 16.65 കോടി രൂപയാണ് പിടിച്ചെടുത്തെന്നു മാർച്ച് 31ന് നടത്തിയ പത്രസമ്മേളനത്തിൽ ഫാ. ആന്‍റണി മാടശേരി ചൂണ്ടിക്കാട്ടി. എന്നാൽ, കൊണ്ടുപോയതിനേക്കാൾ ആറരക്കോടി കുറച്ചാണ് ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കു പോലീസ് കൈമാറിയത്. പണത്തിന്‍റെ രേഖകളടക്കം ഉന്നത ഉദ്യോഗസ്ഥർക്കു പരാതി കൊടുത്തതോടെയാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.