തെരഞ്ഞെടുപ്പു കമ്മീഷനെ ആദ്യം പുകഴ്ത്തിയും പിന്നെ തിരുത്തിയും പ്രണാബ് മുഖർജി
തെരഞ്ഞെടുപ്പു കമ്മീഷനെ ആദ്യം പുകഴ്ത്തിയും  പിന്നെ തിരുത്തിയും പ്രണാബ് മുഖർജി
Wednesday, May 22, 2019 12:18 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിക്രമങ്ങളിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ വ്യാപക പരാതികൾ ഉന്നയിക്കുന്നതിനിടെ കമ്മീഷനെ ആദ്യം പ്രകീർത്തിച്ചും പിന്നീട് വോട്ടിംഗ് മെഷീനുകളിൽ തിരിമറി നടന്നതിൽ കുറ്റപ്പെടുത്തിയും മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജി. ലോക്സഭ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ കുറ്റമറ്റ രീതിയിൽ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് മുഖർജി തെരഞ്ഞെടുപ്പു കമ്മീഷനെ തിങ്കളാഴ്ച പ്രകീർത്തിച്ചത്. ഇന്നലെ ഇക്കാര്യം വാർത്തകളിൽ നിറഞ്ഞതോടെയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ തിരിമറിയുടെ പേരിൽ കുറ്റപ്പെടുത്തിയത്.

വോട്ടിംഗ് മെഷിനുകളിൽ തിരിമറി നടന്നുവെന്ന ആരോപണങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉൗഹാപോഹങ്ങൾ അവസാനിപ്പിച്ച് വ്യക്തതയും വിശദീകരണവും നൽകണമെന്നും മുഖർജി ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷനാണ്. ജനാധിപത്യത്തിന്‍റെ കാതലായ വോട്ടെടുപ്പു പ്രക്രീയയിൽ തിരിമറി നടന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ വലിയ വെല്ലുവിളിയാണ്.


ഈ സാഹചര്യത്തിൽ എല്ലാ വിധത്തിലുള്ള അസത്യപ്രചാരണങ്ങൾക്കും തടയിടേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉത്തരവാദിത്തമാണെന്നും മുഖർജി ചൂണ്ടിക്കാട്ടി. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എങ്കിൽ അത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പ് കാരണമാണ്. സുകുമാർ സെൻ മുതൽ ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെ തെരഞ്ഞെടുപ്പ് ചുമതല കൃത്യമായി തന്നെ നിർവഹിച്ചു എന്നും മുഖർജി തലേന്നു പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.