വിജയം ജനങ്ങൾക്കു സമർപ്പിക്കുന്നു: മോദി
വിജയം ജനങ്ങൾക്കു സമർപ്പിക്കുന്നു: മോദി
Friday, May 24, 2019 2:40 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയം ജനങ്ങൾക്കു സമർപ്പിക്കുകയാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. ഇതു മോദിയുടെ വിജയമല്ല, മനുഷ്യത്വത്തിനു വേണ്ടി പോരാടിയ യുവാക്കളുടെയും രോഗികളെ ശുശ്രൂഷിക്കുന്ന അമ്മമാരുടെയും ഇടത്തരം കുടുംബങ്ങളുടെയും വിജയമാണ്.

തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും രാജ്യത്തിന്‍റെ നല്ല ഭാവിക്കും ഭദ്രതയ്ക്കും വേണ്ടി ആശംസകൾ അർപ്പിക്കുകയാണന്നും മോദി പറഞ്ഞു. ചിലപ്പോൾ നമ്മൾ രണ്ടായി കുറഞ്ഞേക്കാം. എന്നാൽ നമ്മളാരും പിന്നോട്ടു പോകില്ല. ഇപ്പോൾ നമ്മൾ രണ്ടാമതും വിജയിച്ചെത്തിയിരിക്കുകയാണെന്നും ബിജെപി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വോട്ടെടുപ്പാണ് ഇത്തവണ നടന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ ശക്തി ലോകത്തിനു മുന്പിൽ തെളിയിച്ചു കൊടുത്തതാണിത്. ഈ വിജയം ജനാധിപത്യത്തിന്‍റെ ആഘോഷമാണെന്നും ജനങ്ങൾ തങ്ങളുടെ ഭിക്ഷാപാത്രം നിറച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വത്തെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും ഒരു ചർച്ചയും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ ഒരാൾ പോലും അഴിമതി ആരോപണം ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ വിജയമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ മോദി സർക്കാർ സ്വീകരിച്ച നടപടികളാണ് ഇത്ര വലിയ വിജയത്തിനു കാരണമായത്. എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ ചിലരത് തെറ്റാണെന്നാണ് പറഞ്ഞത്. എന്നിട്ടവർ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു കണ്ടു. 50 ശതമാനം ജനങ്ങളുടെ അംഗീകാരം നേടണമെന്നാണ് താൻ പ്രവർത്തകരോട് ആവശ്യപ്പെട്ടത്. എന്നാൽ, ജനങ്ങൾ അതിൽ കൂടുതൽ അംഗീകാരമാണ് നൽകിയതെന്നും അതു മോദി സർക്കാരിന്‍റെ നേട്ടമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ബിജെപിക്കാണ് വിജയമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്തേക്ക് വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. രാവിലെ 11 മുതൽ ആസ്ഥാനത്ത് തന്പടിച്ച് ആഘോഷമാക്കിയ പ്രവർത്തകർ വൈകുന്നേരം കാറ്റും മഴയും വീശിയടിച്ചപ്പോഴും പിന്മാറിയില്ല. മഴ തുടരുന്നതിനിടെയാണ് രാത്രി ഏഴോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തെത്തിയത്. അഭിനന്ദനങ്ങൾ അറിയിച്ച് കവാടത്തിൽ തന്നെ പ്രധാനമന്ത്രിക്ക് സ്വാഗതം ചെയ്ത അമിത് ഷാ, ഹാരാർപ്പണം നടത്തി അകത്തേക്ക് ആനയിക്കുകയും അതിനു ശേഷം അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.