ആദ്യപ്രസംഗത്തിൽ വയനാട്ടിലെ കർഷകപ്രശ്നം ഉന്നയിച്ച് രാഹുൽ
ആദ്യപ്രസംഗത്തിൽ വയനാട്ടിലെ കർഷകപ്രശ്നം ഉന്നയിച്ച് രാഹുൽ
Friday, July 12, 2019 12:19 AM IST
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലെ ആദ്യപ്രസംഗത്തിൽ വയനാട്ടിലെ കർഷകരുടെ ദുരിതജീവിതം വിവരിച്ച് കേരള എംപിയായി രാഹുൽ ഗാന്ധിയുടെ അരങ്ങേറ്റം. വയനാട്ടിലെ കർഷക ആത്മഹത്യകൾ ചൂണ്ടിക്കാട്ടി കർഷക രക്ഷയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു രാഹുൽ പറഞ്ഞു.

എന്നാൽ, രാഹുൽ ഉയർത്തിയ ആരോപണങ്ങളെ അവകാശവാദങ്ങളാൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തുനിന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും എഴുന്നേറ്റതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനും ലോക്സഭ വേദിയായി. മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് രാജ്യത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞതെന്നായിരുന്നു രാജ്നാഥിന്‍റെ അവകാശ വാദം.

ലോക്സഭയിൽ ഇന്നലെ ശൂന്യവേളയുടെ തുടക്കത്തിലാണ് വയനാട്ടിലെ കർഷക ആത്മഹത്യകളെക്കുറിച്ചു രാഹുൽ സംസാരിച്ചത്. വയനാട്ടിൽ ബുധനാഴ്ചയും ഒരു കർഷകൻ ജീവനൊടുക്കിയ കാര്യവും രാഹുൽ സഭയുടെ ശ്രദ്ധയിൽ പെടുത്തി. കടബാധ്യതയെത്തുടർന്ന് കഴിഞ്ഞദിവസം വയനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തു. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വയനാട്ടിൽ മാത്രം എണ്ണായിരത്തോളം കർഷകർക്കാണ് ബാങ്കുകൾ നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്കുകൾ അവരുടെ വസ്തുവകകൾ ജപ്തി ചെയ്യുകയാണ്. ഇതാണു കർഷക ആത്മഹത്യകൾ വർധിക്കാൻ കാരണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

കേരളത്തിലെ കാർഷിക വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടിനൽകാത്ത റിസർവ് ബാങ്ക് നടപടിയും രാഹുൽ സഭയിൽ ഉന്നയിച്ചു. കാർഷിക വായ്പയുടെ മോറട്ടോറിയം കാലാവധി നീട്ടിനൽകാൻ കേന്ദ്രം റിസർവ് ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്കുകൾ ജപ്തി നോട്ടീസ് നൽകി കർഷകരെ ഭീഷണിപ്പെടുത്തില്ലെന്നു കേന്ദ്രം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ രാജ്യത്തെ കർഷകർക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും കർഷകർ ദുരിതത്തിലാണെന്നും രാഹുൽഗാന്ധി പറഞ്ഞു.


സാധാരണ ശൂന്യവേളയിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ ഇടപെട്ട് മറുപടി പറയാറില്ലെങ്കിലും ഇന്നലെ രാഹുൽ വയനാട്ടിലെ കാർഷിക വിഷയങ്ങൾ ഉന്നയിച്ച ഉടൻതന്നെ ലോക്സഭയിലെ ബിജെപിയുടെ ഉപനേതാവ് കൂടിയായ രാജ്നാഥ് സിംഗ് മറുപടി പറയാൻ എഴുന്നേൽക്കുകയായിരുന്നു.

രാജ്യത്ത് കർഷകർ ഇന്നു നേരിട്ടു കൊണ്ട ിരിക്കുന്ന ദുരവസ്ഥ കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു മാത്രമുണ്ടായതല്ലെന്നു രാജ്നാഥ് സിംഗ് പറഞ്ഞു. ദീർഘകാലം ഈ രാജ്യം ഭരിച്ചവർക്കാണ് കർഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടതിന്‍റെ ഉത്തരവാദിത്തം.

മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കാണു മുൻതൂക്കം നൽകിയത്. മോദി സർക്കാർ വിളകളുടെ താങ്ങുവില ഉയർത്തിയതുപോലെ മറ്റൊരു സർക്കാരും ചെയ്തിട്ടില്ല. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയിലൂടെ എല്ലാ കർഷകർക്കും ഭൂമി പരിധിയില്ലാതെ ആറായിരം രൂപ വീതം നൽകും. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് കർഷക ആത്മഹത്യകൾ കുറഞ്ഞതെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.