ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹയുടെ ആത്മകഥ
ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹയുടെ ആത്മകഥ
Monday, July 15, 2019 11:59 PM IST
ന്യൂഡൽഹി: ബിജെപി തന്‍റെ ആശയങ്ങൾ തട്ടിയെടുക്കുകയാണെന്നും താൻ ആവിഷ്കരിച്ച സ്വപ്ന പദ്ധതികളുടെ ക്രെഡിറ്റ് പാർട്ടിയിൽ മുന്പ് ഒപ്പമുണ്ടായിരുന്നവർ അന്യായമായി പിടിച്ചെടുത്തുവെന്നും മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. കേന്ദ്രസർക്കാർ പദ്ധതികളായ ദേശീയ ഹൈവേ വികസനപദ്ധതിയും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയും വിഭാവനം ചെയ്തതു താനാണ്. റെലന്‍റലെസ് എന്ന പേരിൽ യശ്വന്ത് സിൻഹ എഴുതിയ ആത്മകഥയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ദേശീയ ഹൈവേ വികസനപദ്ധതി പൂർണമായും തന്‍റെ ആശയമായിരുന്നു. ഇതൊരു പുതിയ സംഗതിയായിരുന്നില്ല. 1970ൽ ജർമനിയിൽ സേവനം അനുഷ്ഠിച്ചിരുന്ന സമയത്താണ് ഈ ആശയം മനസിൽ വളർന്നത്. ജർമനിയിലെ ഫെഡറൽ നിയന്ത്രണ ഹൈവേ സംവിധാനത്തിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്നും അദ്ദേഹം ആത്മക്കഥയിൽ പറയുന്നു.

1998ലാണ് ദേശീയ ഹൈവേ വികസന പദ്ധതിക്ക് ഇന്ത്യയിൽ തുടക്കമിട്ടത്. രാജ്യത്തെ ഹൈവേ വികസനം വിപുലമാക്കുക എന്നതാണു ലക്ഷ്യം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുമായുളള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ആശയം മുന്നോട്ടുവച്ചത്. ഗ്രാമീണ റോഡുകളുടെ വികസനത്തിന് പ്രത്യേക പദ്ധതി വേണമെന്നും അതിന് വാജ്പേയിയുടെ പേരു നൽകണമെന്നും ആവശ്യപ്പെട്ടു.ആശയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച വാജ്പേയ് പദ്ധതിക്ക് തന്‍റെ പേരുനൽകുന്നതിനെ എതിർത്തതായും യശ്വന്ത് സിൻഹ പറഞ്ഞു. 2000ലാണ് ഈ പദ്ധതിക്ക് ഇന്ത്യയിൽ തുടക്കമിട്ടത്.ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ നിരവധി വ്യാജന്മാരാണ് രംഗത്തുവന്നത്.


1998-2004 കാലഘട്ടത്തിൽ ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകൾ യശ്വന്ത് സിൻഹ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന യശ്വന്ത് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായാണ് അറിയപ്പെടുന്നത്. അടുത്തകാലത്താണ് യശ്വന്ത് സിൻഹ ബിജെപി വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.