മോട്ടോർ വാഹന ഭേദഗതി ബിൽ ലോക്സഭയിൽ പാസായി
മോട്ടോർ വാഹന ഭേദഗതി ബിൽ ലോക്സഭയിൽ പാസായി
Wednesday, July 24, 2019 12:00 AM IST
ന്യൂഡൽഹി: മോട്ടോർ വാഹന ഭേദഗതി നിയമ ബിൽ ലോക്സഭയിൽ പാസായി. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്ന വ്യവസ്ഥകളാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ മറികടന്നാണ് ബില്ല് പാസായത്. എന്നാൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങളൊന്നും തന്നെ കവർന്നെടുക്കില്ലെന്ന് ഇതു സംബന്ധിച്ച ചർച്ചകൾക്കു മറുപടി പറഞ്ഞ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ബിൽ പൂർണമായും റോഡ് സുരക്ഷയെ കരുതിയുള്ളതാണെന്നും മന്ത്രി ആവർത്തിച്ചു. നഷ്ടത്തിലാണ് നടന്നു പോകുന്നതെങ്കിൽ കൂടി റോഡ് ഗാതഗതത്തിന്‍റെ ചുമതല സംസ്ഥാനങ്ങൾക്ക് തന്നെ തുടരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന, അന്തർസംസ്ഥാന യാത്രാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതാണ് ദേശീയ ഗതാഗത നയം. ഇതിൽ സംസ്ഥാനങ്ങൾ ചേരണമെന്നത് നിർബന്ധിത വ്യവസ്ഥയല്ല. എന്നാൽ, എല്ലാ സംസ്ഥനങ്ങളും തന്നെ ഗതാഗത നയം നടപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

വാഹനാപകട മരണനിരക്ക് ഗണ്യമായി കുറച്ച സംസ്ഥാനം എന്ന നിലയിൽ തമിഴ്നാടിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സാങ്കേതികവിദ്യകൾ കൂടുതൽ വരുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയും. മദ്യപിച്ചിട്ടുള്ള ആൾക്ക് വാഹനം ഓടിക്കാൻ കഴിയാത്ത സാങ്കേതികവിദ്യ വാഹനങ്ങളിൽ നടപ്പാക്കും. അതു പോലെ തന്നെ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്താൽ പോലീസ് കണ്‍ട്രോൾ റൂമിൽ അലർട്ട് ചെല്ലുന്ന സാങ്കേതികവിദ്യയും വരുമെന്നും മന്ത്രി പറഞ്ഞു. ബിൽ നിയമമായി പ്രാബല്യത്തിൽ വരുന്നതോടെ റോഡപകടങ്ങൾ ഗണ്യമായി കുറയുമെന്നും മന്ത്രി അവകാശപ്പെട്ടു. ബില്ലിലെ വ്യവസ്ഥകൾ ഒരു തരത്തിലും സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി വീണ്ടും വ്യക്തമാക്കി.

മോട്ടോർവാഹന ഭേദഗതി നിയമം ഫെഡറൽ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. മോട്ടോർവാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി സംസ്ഥാന സർക്കാരുകളിൽ പൂർണമായും നിക്ഷിപ്തമായിരുന്ന അധികാരങ്ങളാണ് പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കവർന്നെടുക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പൊതുഗതാഗത സംവിധാനത്തെ തകർക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളും. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൊതുഗതാഗത മേഖലയെ സ്വകാര്യവത്കരിക്കുന്നതിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന സേവനം അന്യമാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളുടെ നിലനിൽപ് അപകടത്തിലാകുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്ലിൻമേൽ പ്രേമചന്ദ്രൻ അവതരിപ്പിച്ച 17 ഭേദഗതികൾ ശബ്ദവോട്ടോടെ സഭ തള്ളി.


വാഹന അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ.

വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിയമ ലംഘനങ്ങൾക്കു കടുത്ത ശിക്ഷ, ലേണിംഗ് ലൈസൻസിന് ഓണ്‍ ലൈൻ സംവിധാനം, ഇൻഷ്വറൻസിന് കൂടുതൽ ലളിതമായ ചട്ടങ്ങൾ എന്നിവയും ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ഗഡ്കരി തള്ളി.

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുന്പോ കാലാവധിക്കു ശേഷം ഒരു വർഷം തികയുന്നതിനു മുന്പോ പുതുക്കി നൽകാമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. നേരത്തെ ഈ കാലാവധി ഒരു മാസം ആയിരുന്നു.

ബില്ലിലെ മറ്റു വ്യവസ്ഥകൾ

•ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽനിന്ന് ഒരു വർഷമാക്കും.
• ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ തുക ഉയർത്തും
• വാഹനാപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് വാഹന ഉടമ അല്ലെങ്കിൽ ഇൻഷ്വറൻസ് കന്പനിയാണ്.
• നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ഇൻഷ്വറൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തും.
• ലേണിംഗ് ലൈസൻസ് ഓണ്‍ലൈൻ വഴി നൽകും
• അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്കു സംരക്ഷണം.
• ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് അനുവാദം
• ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് അഞ്ചു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി. ഇപ്പോഴിത് മൂന്നു വർഷമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.