കൊടകര കുഴൽപ്പണക്കേസ്: വിശദീകരണവുമായി കെ. സുരേന്ദ്രൻ ഡൽഹിയിൽ
കൊടകര കുഴൽപ്പണക്കേസ്: വിശദീകരണവുമായി കെ. സുരേന്ദ്രൻ ഡൽഹിയിൽ
Thursday, June 10, 2021 1:18 AM IST
ന്യൂഡൽഹി: കൊടകര കുഴൽപ്പണ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഡൽഹിയിൽ. വിവാദങ്ങളിൽ രാഷ്‌ട്രീയവും നിയമപരവുമായ പ്രതിരോധം തീർക്കുന്നതിനു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടാനാണ് നീക്കം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചതാണെന്നു വാർത്ത പുറത്തുവന്നിട്ടുണ്ടെങ്കിലും നേതാക്കൾ അതു നിഷേധിച്ചു.

കൊടകര കുഴൽപ്പണം, മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുന്ദരെയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം, സി.കെ. ജാനുവിനു കൈക്കൂലി നൽകിയെന്ന ആരോപണം തുടങ്ങിയ വിവാദങ്ങളിൽ നിന്നു തടിയൂരുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചു കേന്ദ്രനേതാക്കളുമായി ചർച്ച ചെയ്യാനാണ് സുരേന്ദ്രൻ നീക്കം നടത്തുന്നത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ തുടങ്ങിയവരെ കാണും.

തെരഞ്ഞെടുപ്പ് തോൽവിയുടെയും കുഴൽപ്പണ- കൈക്കൂലി വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ സുരേന്ദ്രനെ മാറ്റണമെന്നു സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ വിവാദത്തെക്കുറിച്ചു റിപ്പോർട്ട് നൽകിയ സി.വി. ആനന്ദ ബോസ്, ഇ. ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരുടെ മൂന്നംഗ സംഘം, സംസ്ഥാന നേതൃത്വത്തിൽ സമൂല അഴിച്ചുപണി വേണമെന്നാണ് പ്രധാനമന്ത്രിയോട് ശിപാർശ ചെയ്തിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉടനടി തീരുമാനമെടുക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.

പാർട്ടിയിൽ ഉടനടി അഴിച്ചുപണി നടത്തിയാൽ അത് ആരോപണങ്ങൾ ശരിവയ്ക്കുന്നതാകുമെന്നു നേതൃത്വം വിലയിരുത്തുന്നു. കൂടാതെ, സംസ്ഥാനത്തുള്ള കേസിന്‍റെ പുരോഗതിയും നടപടികളും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ വിലയിരുത്തിയതിനു ശേഷമേ സംഘടനാ തലത്തിലുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയുള്ളൂയെന്നും ദേശീയ നേതാക്കൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.