ന്യൂഡൽഹി: കോവിഡ് മഹാമാരി വ്യാപകദുരന്തം വിതച്ച പ്രതിസന്ധിക്കിടയിലും രാജ്യത്തെ ആരോഗ്യരംഗത്തുണ്ടായത് അന്പരപ്പിക്കുന്ന വികസനം. ദീർഘകാലം അനക്കമില്ലാതെ കിടന്ന ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിൽ അദ്ഭുതപ്പെടുത്തുന്ന വളർച്ചയാണ് ഇക്കാലത്ത് ഉണ്ടായത്.
രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തശേഷം ഇതുവരെയുള്ള കാലയളവിൽ ആശുപത്രികളിലെ ഓക്സിജൻ കിടക്കകളുടെ എണ്ണത്തിൽ ഏഴു മടങ്ങ് വർധനയുണ്ടായി. ഐസൊലേഷൻ കിടക്കകൾ 41 ഇരട്ടിയും ഐസിയു കിടക്കകൾ 44 ഇരട്ടിയും വർധിച്ചു.
രാജ്യം കോവിഡിന്റെ പിടിയിൽ അമർന്നുതുടങ്ങുന്ന കാലത്ത് ആകെ ഓക്സിജൻ കിടക്കകളുടെ എണ്ണം 50,583 മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യത്താകമാനമുള്ള ആശുപത്രികളിലായി 3,81,758 ഓക്സിജൻ കിടക്കകളുണ്ട്. ഐസോലേഷൻ കിടക്കകളുടെ എണ്ണം 41,000 ത്തിൽ നിന്നും 17,17,227 ആയി വർധിച്ചു.
ഐസിയു കിടക്കകൾ വെറും 25,000 ആയിരുന്നതിൽ നിന്ന് 1,13,035 ആയാണു വർധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ കാലത്ത് കോവിഡ് ചികിത്സയ്ക്കു മാത്രമായി സജ്ജീകരിച്ച ആശുപത്രികളുടെ എണ്ണം 163 ആയിരുന്നു. 4,096 ആശുപത്രികളുണ്ട്.
കാറ്റഗറി രണ്ട് വിഭാഗത്തിൽ പെടുന്ന 7,929 കോവിഡ് ഹെൽത്ത് സെന്ററുകളും 9,954 ഡെഡിക്കേറ്റഡ് കോവിഡ് കെയർ സെന്ററുകളും ഇപ്പോഴുണ്ട്. രാജ്യത്ത് 150,000 ആരോഗ്യ പ്രവർത്തകരാണ് അണിനിരന്നത്. ഇതിൽ 70,24 മെഡിക്കൽ ഓഫീസർമാരും 3,680 സ്പെഷലിസ്റ്റുകളും 35,996 സ്റ്റാഫ് നഴ്സുമാരും 1,01,155 കമ്യൂണിറ്റി വോളന്റിയർമാരും അക്രഡറ്റിഡ് ആശ വർക്കർമാരും 48,453 മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.