നോട്ട് നിരോധനം: സർക്കാർ രേഖകൾ ഹാജരാക്കണമെന്നു സുപ്രീംകോടതി
നോട്ട് നിരോധനം: സർക്കാർ രേഖകൾ  ഹാജരാക്കണമെന്നു  സുപ്രീംകോടതി
Friday, November 25, 2022 1:44 AM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ പ്രത്യാഘാതം വ്യക്തമാക്കുന്ന വിവരങ്ങളൊന്നുംതന്നെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്‍റെ പക്കലോ കേന്ദ്രമന്ത്രിയുടെ കൈവശമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ പി. ചിദംബരം സുപ്രീംകോടതിയിൽ.

നോട്ട് നിരോധന നടപടി തികഞ്ഞ പിഴവായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എല്ലാംതന്നെ കേന്ദ്ര സർക്കാർ മറച്ചുവയ്ക്കുകയാണ്. രേഖകൾ ഹാജരാക്കണമെന്നു സുപ്രീംകോടതിയും നിർദേശിച്ചിരുന്നു എന്നു ചിദംബരം ചൂണ്ടിക്കാട്ടി.

രേഖകൾ ഹാജരാക്കണമെന്നും സർക്കാരിന് ഇക്കാര്യത്തിൽനിന്ന് ഓടിയകലാനാകില്ലെന്നും ഭരണഘടനാ ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റീസ് അബ്ദുൾ നസീർ പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരേ നൽകിയ 58 ഹർജികളിൽ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് ചിദംബരം ഇക്കാര്യം ഉന്നയിച്ചത്. ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമുസുബ്രഹ്‌മണ്യൻ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.


2016 നവംബർ ഏഴിന് നോട്ട് നിരോധിക്കുന്നതിനായി കേന്ദ്രസർക്കാർ റിസർവ് ബാങ്കിനു നൽകിയ കത്ത്, റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന് നൽകിയ അജൻഡ, സെൻട്രൽ ബോർഡ് യോഗത്തിന്‍റെ മിനുട്സും ശിപാർശകളും, നവംബർ എട്ടിലെ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ എന്നിവ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നാണു ചിദംബരം ചൂണ്ടിക്കാട്ടിയത്.

നോട്ട് നിരോധനം നടപ്പാക്കിയതു തന്നെ 26 മണിക്കൂറിനുള്ളിലാണെന്നാണ് തന്‍റെ നിഗമനം. 2016 നവംബർ ഏഴിന് ഉച്ചയ്ക്കുശേഷം റിസർവ് ബാങ്കിനു കത്തു നൽകി. അന്നുതന്നെ അഞ്ചരയ്ക്ക് അവർ യോഗം ചേർന്നു. തുടർന്ന് ശിപാർശ കേന്ദ്രമന്ത്രിസഭയ്ക്കു ലഭിക്കുന്നു. തുടർന്ന് നവംബർ എട്ടിന് പ്രധാനമന്ത്രി ടെലിവിഷനിലൂടെ നോട്ട്നിരോധനം പ്രഖ്യാപിച്ചു. ഇതു നിയമവാഴ്ചയെത്തന്നെ അപഹസിക്കുന്ന ഒരു നപടിയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.