മംഗളൂരു സ്ഫോടനം: എൻഐഎയ്ക്കു കേന്ദ്രം നിർദേശം നൽകി
മംഗളൂരു സ്ഫോടനം: എൻഐഎയ്ക്കു  കേന്ദ്രം നിർദേശം നൽകി
Saturday, November 26, 2022 1:57 AM IST
ബംഗളൂരു: മംഗളൂരു കങ്കനാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ സംഘത്തിന് (എൻഐഎ) കേന്ദ്രസർക്കാർ നിർദേശം നൽകിയതായി കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇതുസംബന്ധിച്ച അപേക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഭീകരപ്രവർത്തനമാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതോടെ അന്വേഷണം എൻഐഎയ്ക്കു കൈമാറാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. കേരളം ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിലും സ്ഫോടനത്തിന്‍റെ സൂത്രധാരൻ തങ്ങിയതായി തെളിവുലഭിച്ചിരുന്നു.

കഴിഞ്ഞ 19 നാണ് മംഗളുരു കങ്കനാടിയിൽ‌ ഓടുന്ന ഓട്ടോറിക്ഷയിൽ പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. ഡ്രൈവർക്കും യാത്രക്കാരനായ മുഹമ്മദ് ഷാരീഖിനുമാണു പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമോഗയിലെ തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.


സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റന്‍റ് കൗൺസിൽ (ഐആർസി) എന്ന സംഘടനയുടെ പേരിൽ പോലീസിന് കത്ത് ലഭിച്ചിരുന്നു. കത്തിന്‍റെ ഉറവിടവും വിശ്വാസ്യതയും ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.