ഹിമാചലിലെ വിമതരുടെ ആറു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
ഹിമാചലിലെ വിമതരുടെ  ആറു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
Sunday, March 17, 2024 2:46 AM IST
സിംല: ഹിമാചൽപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയതിനെത്തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ ആറ് വിമത കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെ‌ടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.

ജൂൺ ഒന്നിനാണ് ഹിമാചൽ തെരഞ്ഞെടുപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്തതു കൂടാതെ വിമതർ ബജറ്റിന്‍റെ വോട്ടെടുപ്പിൽ സഭയിൽനിന്നു വിട്ടുനിന്നിരുന്നു. ധരംശാല, സുജാൻപുർ, ലഹൗൽ സ്പിതി, ബർസാർ, ഗാഗ്‌രെത്, കുട്‌ലേഹർ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

സുധീർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭുട്ടൂ എന്നിവരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരേ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.


എംഎൽഎമാരുടെ ഹർജി 18നു സുപ്രീംകോടതി പരിഗണിക്കും. ആറു കോൺഗ്രസ് എംഎൽഎമാർക്കൊപ്പം മൂന്നു സ്വതന്ത്രരും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനു വോട്ട് ചെയ്തിരുന്നു. മഹാജനും കോൺഗ്രസിലെ അഭിഷേക് സിംഗ്‌വിക്കും 34 വോട്ട് വീതം ലഭിച്ചു. നറുക്കെടുപ്പിൽ മഹാജൻ വിജയിയായി.

ആറ് എംഎൽഎമാരെ അയോഗ്യരാക്കിയതോടെ 68 അംഗ നിയമസഭയുടെ അംഗബലം 62 ആയി. കോൺഗ്രസിന്‍റെ അംഗസംഖ്യ 34 ആയി ചുരുങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ കോൺഗ്രസിനു ഭൂരിപക്ഷമുണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.