ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂണ്‍ ഒന്നു വരെ
ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂണ്‍ ഒന്നു വരെ
Sunday, March 17, 2024 2:46 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂണ്‍ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായി നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. രാജ്യത്താകെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ്‍ നാലിനാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ഫലമറിയാൻ 39 ദിവസത്തെ നീണ്ട കാത്തിരിപ്പ് വേണ്ടിവരും. എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ നിലവിൽ വന്നു.

543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. 2018 മുതൽ രാഷ്‌ട്രപതിഭരണത്തിലുള്ള ജമ്മു-കാഷ്മീരിലെ ലോക്സഭാ മണ്ഡലങ്ങളിൽ വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണയുമില്ല.

സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള പ്രയാസം കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിയതെന്നു രാജീവ് കുമാർ വിശദീകരിച്ചു. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.

കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ അടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. കർണാടക, രാജസ്ഥാൻ, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ രണ്ടു ഘട്ടമായും ഛത്തീസ്ഗഡിലും ആസാമിലും മൂന്നു ഘട്ടമായും മധ്യപ്രദേശിലും ഒഡീഷയിലും ജാർഖണ്ഡിലും നാലു ഘട്ടമായും മഹാരാഷ്‌ട്രയിലും ജമ്മു-കാഷ്മീരിലും അഞ്ചു ഘട്ടമായും യുപി, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായുമാണ് വോട്ടെടുപ്പ്.


തമിഴ്നാട് അടക്കമുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഏപ്രിൽ 19നു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടമായി ഏപ്രിൽ 26ന് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടത്തും. മേയ് ഏഴിന് മൂന്നാം ഘട്ടത്തിൽ 94, മേയ് 13ന് നാലാം ഘട്ടത്തിൽ 96, മേയ് 20ന് അഞ്ചാം ഘട്ടത്തിൽ 49, മേയ് 25ന് ആറാം ഘട്ടത്തിൽ 57, ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങൾ വീതമാണു വോട്ടെടുപ്പ്.

ജൂണ്‍ നാലിനാണു വോട്ടെണ്ണൽ. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പുനടപടിക്രമം പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.

1.8 കോടി കന്നി വോട്ടർമാർ

ന്യൂഡൽഹി: ഇക്കുറി രാജ്യത്ത് 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 18 വയസിനും 19 വയസിനും ഇടയിലുള്ള 1.8 കോടി വോട്ടർമാർ കന്നി വോട്ട് രേഖപ്പെടുത്തും.

100 വയസ് കഴിഞ്ഞ 2.18 ലക്ഷം വോട്ടർമാരുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കണക്ക്. 20 വയസിനും 29 വയസിനും ഇടയിലുള്ള 19.74 കോടി യുവതീ-യുവാക്കളും 48,000 ഭിന്നലിംഗക്കാരും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും.

കേരളത്തിൽ

വിജ്ഞാപനം - മാർച്ച് 28
പത്രിക സമർപ്പണം - ഏപ്രിൽ 04
സൂക്ഷ്മപരിശോധന - ഏപ്രിൽ 05
പത്രിക പിൻവലിക്കൽ - ഏപ്രിൽ 08
വോട്ടെടുപ്പ് - ഏപ്രിൽ 26
വോട്ടെണ്ണൽ - ജൂൺ 04

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.