മാർട്ടിന്‍റെ 509 കോടി ഡിഎംകെയ്ക്ക് ; ഇലക്‌ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മാർട്ടിന്‍റെ 509 കോടി ഡിഎംകെയ്ക്ക് ;  ഇലക്‌ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Monday, March 18, 2024 1:14 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ടിലൂടെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കു ലഭിച്ച 656.5 കോടിയിൽ 509 കോടിയും സാന്‍റിയാഗോ മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിംഗ് കന്പനിയിൽനിന്ന്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങളിലാണ് ഇക്കാര്യമുള്ളത്. കന്പനിയുടെ മൊത്തം സംഭാവനയുടെ 37 ശതമാനം വരുമിത്.

ബിജെപിക്ക് ഇലക്‌ടറൽ ബോണ്ടിലൂടെ ആകെ ലഭിച്ചത് 6,986.5 കോടി രൂപയാണ്. ബിജെപി കഴിഞ്ഞാൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം സ്വീകരിച്ചത് തൃണമൂൽ കോണ്‍ഗ്രസാണ്. പാർട്ടിക്ക് 1,397 കോടി ലഭിച്ചു. 1,334 കോടി ലഭിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തും 1322 കോടി ലഭിച്ച തെലുങ്കാനയിലെ ബിആർഎസ് നാലാം സ്ഥാനത്തുമാണ്. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളിന് 944.5 കോടി ലഭിച്ചപ്പോൾ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് 442.8 കോടി ലഭിച്ചു. ജെഡി-എസിന് 89.75 കോടി ലഭിച്ചു.

രാഷ്‌ട്രീയപാർട്ടികൾ തങ്ങൾക്കു ലഭിച്ച ഇലക്‌ടറൽ ബോണ്ടുകളുടെ വിവരങ്ങൾ സത്യവാങ്മൂലമായി മുദ്രവച്ച കവറിൽ രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീഷൻ ഇതു സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇലക്‌ടറൽ ബോണ്ടുകൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രീയപാർട്ടികൾ നൽകിയ ഈ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടത്. മുദ്രവച്ച കവറിലെ രേഖകൾക്കു പുറമെ പെൻഡ്രൈവിൽ ഒരു ഡിജിറ്റൽ പകർപ്പും കോടതിക്കു കൈമാറിയിരുന്നു.


ഡിജിറ്റൽ പകർപ്പിൽനിന്നുള്ള വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 12 മുതലുള്ള വിവരങ്ങളാണ് എസ്ബിഐ നൽകിയത്. ഈ വിവരങ്ങൾ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. 2017-2018 സാന്പത്തികവർഷം മുതലുള്ള വിവരങ്ങളും പുതുതായി പുറത്തുവിട്ടതിലുണ്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് തമിഴ്നാട്ടിലെ എഡിഎംകെയ്ക്ക് ഒരുകോടി രൂപയുടെ ബോണ്ടുകൾ നൽകി.

ഇലക്‌ടറൽ ബോണ്ടുകൾ അഴിമതിക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഈ സംവിധാനം എടുത്തുമാറ്റിയത്. എസ്ബിഐക്കാണ് ഇലക്‌ടറൽ ബോണ്ടുകൾ വിൽക്കാനുള്ള അനുമതി. ആകെ ലഭിച്ച തുകയുടെ 48 ശതമാനവും ബിജെപിക്കാണു ലഭിച്ചത്.

പേരുകൾ വെളിപ്പെടുത്താതെ പ്രമുഖ പാർട്ടികൾ

എസ്ബിഐയുടെ കണക്കുകളിൽനിന്നു വ്യത്യസ്തമായി ഏതൊക്കെ കന്പനികളും വ്യവസായികളും ഏതൊക്കെ പാർട്ടികൾക്കു സംഭാവന നൽകി എന്നുകൂടിയുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുകയാണ്.

ബിജെപിയും കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും പണം നൽകിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെയാണ് വിവരങ്ങൾ കൈമാറിയത്. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി), സിപിഐ, സിപിഎം, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ ഇലക്‌ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ല എന്നാണു മുദ്രവച്ച കവറിൽ നൽകുന്ന വിവരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.