തെരഞ്ഞെടുപ്പ് സ്ക്വാഡ് തമിഴ്നാട്ടിൽനിന്ന് 21.7 ലക്ഷം പിടികൂടി
തെരഞ്ഞെടുപ്പ് സ്ക്വാഡ്  തമിഴ്നാട്ടിൽനിന്ന് 21.7 ലക്ഷം പിടികൂടി
Tuesday, March 19, 2024 3:15 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു പിന്നാലെ തമിഴ്നാട്ടിലെ മൂന്നു ജില്ലകളിൽനിന്നായി 21.70 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത കറൻസി നോട്ടുകൾ പ്രത്യേക ഇലക്‌ഷൻ സ്ക്വാഡ് പിടികൂടി.

കേരളത്തിൽ നിന്നു കർണാടകയിലേക്ക് പോകുകയായിരുന്ന ലോറികളിൽനിന്ന് 14.70 ലക്ഷം രൂപയും തമിഴ്നാട്ടിലെ സേലം, നാമക്കൽ ജില്ലകളിൽനിന്ന് ഏഴു ലക്ഷം രൂപയുമാണ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പിന് മുന്പായി 537 കോടിയുടെ കറൻസികളും മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കം അനധികൃത സാധനങ്ങളും കഴിഞ്ഞ ഓഗസ്റ്റിനുശേഷം പിടികൂടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നതിനായി രാഷ്‌ട്രീയപാർട്ടികളും സ്ഥാനാർഥികളും ബിസിനസുകാരും വൻതോതിൽ പണവും മദ്യവും മയക്കുമരുന്നും എത്തിക്കുന്നതു കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക സംഘത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്.

അവരെ സഹായിക്കാൻ പോലീസും എക്സൈസും ആദായനികുതി, ഇഡി ഉദ്യോഗസ്ഥരും ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ മാത്രം 30 വീതം ഫ്ളൈയിംഗ് സ്ക്വാഡുകളെയും നിരീക്ഷണ സംഘങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി നിയോഗിച്ചിട്ടുണ്ട്.


ഗൂഡല്ലൂർ കോഴിപ്പാലത്തുനിന്നാണ് ഞായറാഴ്ച രാവിലെയും വൈകുന്നേരവുമായി നടന്ന പരിശോധനയിൽ 14.70 ലക്ഷം രൂപ സ്ക്വാഡ് പിടികൂടിയത്. കേരളത്തിൽനിന്നു കർണാടകയിലേക്കു പോകുകയായിരുന്ന ലോറികളിൽ നിന്നാണ് പണം കണ്ടെടുത്തത്.

ലോറികളും അതിലെ നാലു പേരെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച സേലം, നാമക്കൽ ജില്ലകളിൽനിന്നായാണ് ഏഴു ലക്ഷത്തിന്‍റെ കറൻസി പിടിച്ചെടുത്തത്. നാമക്കലിലെ സെന്തമംഗലത്തു മുട്ടവ്യാപാരിയിൽനിന്നാണ് നാലു ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് കളക്‌ടർ എസ്. ഉമ അറിയിച്ചു.

സേലം ജില്ലയിലെ വാഴപ്പാടിയയിൽനിന്ന് ബിസിനസുകാരനായ എസ്. മാണിക്യത്തിന്‍റെ പക്കൽനിന്നാണ് കണക്കിൽപ്പെടാത്ത മൂന്നു ലക്ഷം രൂപ പിടികൂടിയത്. ട്രഷറികളിലേക്കു മാറ്റിയ ഈ പണം ശരിയായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഉടമയ്ക്ക് തിരികെ ലഭിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.