ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിലെ ആക്രമണം ; മൂന്നു പേർകൂടി പിടിയിൽ
ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിലെ ആക്രമണം ; മൂന്നു പേർകൂടി പിടിയിൽ
Tuesday, March 19, 2024 3:15 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിൽ ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ നിസ്കരിച്ചതിന്‍റെ പേരിൽ വിദേശ വിദ്യാർഥികളെ അതിക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെക്കൂടി അറസ്റ്റ്ചെയ്തു.

സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയ ഹിതേഷ് മേവാദ, ഭാരത് പ്ടടേൽ എന്നിവരെ തുടർനടപടികൾക്കായി ഗുജറാത്ത് സർവകലാശാല പോലീസ് സ്റ്റേഷനു കൈമാറി.

കേസിൽ കാശിജിത് പാണ്ഡെ, ജിതേന്ദ്ര പട്ടേൽ, സഹിൽ ദുഹാദിയ എന്നിവർ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ശ്രീലങ്കൻ സ്വദേശിയും താജിക്കിസ്ഥാൻ സ്വദേശിയും ആശുപത്രിയിൽ ചികിത്സയിലാണ്.


നോന്പാചരണത്തിന്‍റെ ഭാഗമായി വിദ്യാർഥികൾക്കു നിസ്കരിക്കാനായി ഹോസ്റ്റലിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മോസ്കിൽ പോയി നിസ്കരിക്കാൻ ആക്രോശിച്ചുകൊണ്ട് ഒരുസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.