ഡൽഹിയിൽ 1.5 കോടി വോട്ടർമാർ
ഡൽഹിയിൽ 1.5 കോടി വോട്ടർമാർ
Thursday, May 9, 2024 1:18 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനെ നേരിടാൻ രാജ്യതലസ്ഥാനം സജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പി. കൃഷ്ണമൂർത്തി. 1.52 കോടി വോട്ടർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 1.43 കോടിയായിരുന്നു. ഈ മാസം 25 നാണ് തെരഞ്ഞെടുപ്പ്.

വോട്ടർമാരിൽ 82 ലക്ഷത്തോളം പുരുഷന്മാരും 69 ലക്ഷത്തോളം സ്ത്രീകളും ഉൾപ്പെടുന്നു. 2.5 ലക്ഷത്തോളം പേർ കന്നിവോട്ടർമാരാണ്. 5500 ഓളം മുതിർന്ന പൗരന്മാർ ഇത്തവണ വീട്ടിൽ വോട്ട് ചെയ്യും.
വെസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.

കുറവ് ന്യൂഡൽഹി മണ്ഡലത്തിലും. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിലും സ്ത്രീ-പുരുഷ അനുപാതത്തിലും കന്നി വോട്ടർമാരുടെ എണ്ണത്തിലും ഭിന്നലിംഗക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഏഴു ലോക്സഭാ മണ്ഡലങ്ങളിലായി 13,637 പോളിംഗ് സ്റ്റേഷനുകളാണ് ഡൽഹിയിൽ സജ്ജമാക്കുക. ഇതിൽ 70 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരായിരിക്കും നിയന്ത്രിക്കുന്നത്.

സുരക്ഷയ്ക്കായി 46 കന്പനി കേന്ദ്ര സേനയെയും 78,575 ഡൽഹി പോലീസിനെയും 19,000 ഹോം ഗാർഡുകളെയും വിന്യസിക്കും. വോട്ടെടുപ്പിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി 6833 പോളിംഗ് ബൂത്തുകൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

പോരാട്ടം ആംആദ്മി- കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിൽ

ഡൽഹിയിൽ ഇത്തവണ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും സഖ്യം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള ഏഴു സീറ്റിൽ നാലിടത്ത് ആം ആദ്മിയും മൂന്നിടത്ത് കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. പ്രധാന എതിരാളി ബിജെപി തന്നെ. കഴിഞ്ഞ ആറിനായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മത്സരിക്കുന്ന മനോജ് തിവാരി ഒഴികെ ബാക്കി ആറിടത്തും പുതുമുഖങ്ങളെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മകൾ ബൻസൂരി സ്വരാജ് ന്യൂഡൽഹി മണ്ഡലത്തിൽ ജനവിധി തേടും. ആം ആദ്മി നേതാവും മുൻമന്ത്രിയുമായിരുന്ന സോമനാഥ് ഭാരതിയാണ് ബൻസൂരിക്കെതിരേ മത്സരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന മനോജ് തിവാരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏറ്റവും കൂടുതൽ സ്വത്തുള്ള സ്ഥാനാർഥി.

ഈ മണ്ഡലത്തിലെ സിറ്റിംഗ് എംപി കൂടിയാണദ്ദേഹം. ഇവിടെ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത് കനയ്യ കുമാറാണ്. ഡൽഹിയിലെ പ്രധാന സ്ഥാനാർഥികളിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള സ്ഥാനാർഥി കനയ്യ കുമാറാണ്.

ഏറ്റവും കൂടുതൽ കേസുകളും കനയ്യയുടെ പേരിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് ആം ആദ്മിയും കോണ്‍ഗ്രസും പ്രചാരണവിഷയമാക്കുന്പോൾ മോദി പ്രഭാവം സാധാരണക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ബിജെപി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.