ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്ന് സാം പിത്രോഡ
ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ  പോലെയാണെന്ന് സാം പിത്രോഡ
Thursday, May 9, 2024 1:18 AM IST
ന്യൂഡൽഹി: ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും കിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നുമുള്ള വംശീയ പരാമർശങ്ങളുമായി കോൺഗ്രസ് നേതാവും സാങ്കേതികവിദഗ്ധനുമായ സാം പിത്രോഡ വീണ്ടും വിവാദത്തിൽ.

പിത്രോഡയുടെ പരാമർശങ്ങൾ അസ്വീകാര്യവും നിർഭാഗ്യകരവുമാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് ഉടനടി അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. നിറത്തിന്‍റെ പേരിൽ ഇന്ത്യക്കാരോട് അനാദരവ് കാണിക്കുന്നത് സഹിക്കില്ലെന്നും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യ പോലെ വൈവിധ്യമാർന്ന രാജ്യത്തെ ഒരുമിച്ചുനിർത്താൻ നമുക്കു കഴിയും. കിഴക്ക് ആളുകൾ ചൈനക്കാരെപ്പോലെ, പടിഞ്ഞാറ് ആളുകൾ അറബികളെപ്പോലെ, വടക്ക് ആളുകൾ വെളുത്തവരെപ്പോലെ, തെക്കുള്ള ജനങ്ങൾ ആഫ്രിക്കക്കാരെപ്പോലെ കാണപ്പെടുന്നു. അതിൽ കാര്യമില്ല. എല്ലാവരും സഹോദരീസഹോദരന്മാരാണ്’’- ദ സ്റ്റേറ്റ്സ്മാൻ ദിനപത്രത്തിനു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ പിത്രോഡ നടത്തിയ ഈ പരാമർശമാണു വിവാദമായത്.

അങ്ങിങ്ങുണ്ടാകുന്ന ചില വഴക്കുകളൊഴിച്ച് എല്ലാവർക്കും ഒരുമിച്ചുജീവിക്കാൻ കഴിയുന്ന വളരെ സന്തുഷ്‌ടമായ അന്തരീക്ഷത്തിലാണ് ഇന്ത്യയിലെ ജനങ്ങൾ 75 വർഷം ജീവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും എല്ലാവരും ബഹുമാനിക്കുന്നു. അതാണു ഞാൻ വിശ്വസിക്കുന്ന ഇന്ത്യ. എല്ലാവർക്കും ഒരിടമുണ്ട്, എല്ലാവരും അല്പം വിട്ടുവീഴ്ച ചെയ്യുന്നു.- ഇന്ത്യയുടെ ജനാധിപത്യ മാതൃകയെക്കുറിച്ചുള്ള ചർച്ചയിൽ പിത്രോഡ വിശദീകരിച്ചു.

എന്നാൽ, സാം പിത്രോഡയുടെ പരാമർശങ്ങളോട് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പൂർണമായും വിയോജിക്കുന്നുവെന്ന് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് വിഭാഗം ഇൻ-ചാർജ് ജയ്റാം രമേഷ് അറിയിച്ചു. ഇന്ത്യയുടെ വൈവിധ്യം ചിത്രീകരിക്കാൻ സാം പിത്രോഡ പോഡ്കാസ്റ്റിൽ വരച്ച സാമ്യങ്ങൾ ഏറ്റവും ദൗർഭാഗ്യകരവും അസ്വീകാര്യവുമാണെന്നും എക്സിലെ കുറിപ്പിൽ ജയ്റാം വ്യക്തമാക്കി.

തന്‍റെ സഹായിയായ സാം പിത്രോഡയുടെ വിവാദ പ്രസ്താവനയ്ക്ക് യുവരാജാവ് ഉത്തരം പറയേണ്ടിവരുമെന്ന് (ആപ്കോ ജവാബ് ദേനാ പടേഗാ) പ്രധാനമന്ത്രി മോദി പറഞ്ഞു. തൊലിയുടെ നിറത്തിന്‍റെ പേരിൽ ഇന്ത്യക്കാരോട് അനാദരവ് കാണിക്കുന്നത് രാജ്യം സഹിക്കില്ല, മോദി ഇത് ഒരിക്കലും സഹിക്കില്ല- മോദി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഉപദേശകനായ വംശീയവാദിക്ക് ദക്ഷിണേന്ത്യക്കാരെല്ലാം ആഫ്രിക്കക്കാരായാണു കാണുന്നതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. “താൻ ദക്ഷിണേന്ത്യയിൽനിന്നാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽനിന്നുള്ള ഉത്സാഹികളായ അംഗങ്ങൾ തന്‍റെ ടീമിലുണ്ട്. അവർ ഇന്ത്യക്കാരായി കാണപ്പെടുന്നു.

പടിഞ്ഞാറൻ ഇന്ത്യയിൽനിന്നുള്ള സഹപ്രവർത്തകർ ഇന്ത്യക്കാരായി കാണപ്പെടുന്നു. പക്ഷേ, രാഹുലിന്‍റെ വംശീയവാദിയായ ഉപദേശകൻ ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരായാണു കാണുന്നത്. നിങ്ങളുടെ മാനസികാവസ്ഥയും മനോഭാവവും വെളിപ്പെടുത്തിയതിന് നന്ദി’’ എന്നായിരുന്നു നിർമലയുടെ പ്രതികരണം.

പിത്രോഡയ്ക്ക് രാജ്യത്തെ മനസിലാകുന്നില്ലെന്നും അയാളൊരു പരാജയമാണെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. സീരിയൽ കുറ്റവാളിയായ സാം പിത്രോഡയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കണമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.