ക്രൂഡ് 70 ഡോളറിനു താഴെ
ക്രൂഡ് 70 ഡോളറിനു താഴെ
Saturday, November 10, 2018 12:30 AM IST
കൊച്ചി/ലണ്ടൻ: രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ഇനം ക്രൂഡ് ഓയിലിന്‍റെ വില 70 ഡോളറിനു താഴെയായി. ഒക്‌ടോബർ ആദ്യത്തിലെ വില നിലവാരത്തിൽനിന്ന് 18 ശതമാനം താഴെയായി വില.

വിദേശവില കുറ‍യുന്നതനുസരിച്ചു രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ കുറച്ചുവരികയാണ്. പെട്രോൾ ലിറ്ററിന് അഞ്ചു രൂപയും ഡീസൽ ലിറ്ററിന് മൂന്നു രൂപയുമാണു കേരളത്തിൽ മൂന്നാഴ്ചകൊണ്ടു കുറഞ്ഞത്.

ലോകവിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത വർധിച്ചതാണ് വിലയിടിവിനു കാരണം. ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുന്നതു പരിഗണിച്ച് ഉത്പാദനം കൂട്ടാൻ സൗദി അറേബ്യയുടെമേൽ അമേരിക്ക വലിയ സമ്മർദം ചെലുത്തി. അമേരിക്കയും ഒപ്പം റഷ്യയും ഉത്പാദനം ഗണ്യമായി കൂട്ടുകയും ചെയ്തു.

ഇതേസമയം, ഇറാനെതിരായ ഉപരോധം അമേരിക്ക മയപ്പെടുത്തി. ഇന്ത്യയും ചൈനയുമടക്കം എട്ടു രാജ്യങ്ങൾക്ക് ഇറാനിൽനിന്നു ക്രൂഡ് ഓയിൽ തുടർന്നും വാങ്ങാൻ അനുവാദം ലഭിച്ചു. വാങ്ങലിന്‍റെ അളവ് കുറയ്ക്കണമെന്നു മാത്രം. ഇറാൻ പ്രതിദിനം 30 ലക്ഷം വീപ്പ എണ്ണ വിറ്റിരുന്നതാണ്. അതു 15 ലക്ഷം വീപ്പയിലേക്കു കുറയ്ക്കാൻ മാത്രമേ ഇപ്പോഴത്തെ ഉപരോധം കൊണ്ടു കഴിഞ്ഞിട്ടുള്ളൂ.

സൗദി അറേബ്യയും റഷ്യയും അമേരിക്കയുംകൂടി പ്രതിദിനം 330 ലക്ഷം ടൺ ക്രൂഡ് വിപണിയിലിറക്കുന്നുണ്ട്. ലോകവിപണിയിലെ എണ്ണലഭ്യതയുടെ മൂന്നിലൊന്നു വരും ഇത്. വില ഗണ്യമായി താഴ്ന്ന സാഹചര്യത്തിൽ ഉത്പാദനം കുറയ്ക്കണോ എന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യിലെ പ്രമുഖ രാജ്യങ്ങൾ ഇന്ന് അബുദാബിയിൽ ചർച്ച നടത്തും. ഒപെകിൽ പെടാത്ത റഷ്യയും മറ്റുചില രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും. ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചാൽ തിങ്കളാഴ്ച വില കയറും.

നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഒക്‌ടോബർ ആദ്യം ക്രൂഡ്. ബ്രെന്‍റ് ഇനം വീപ്പയ്ക്കു 100 ഡോളറിൽ എത്തുമെന്നു വരെ കരുതപ്പെട്ടു. എന്നാൽ, ഉത്പാദനം വർധിപ്പിച്ചതും ചൈനയിൽ സാന്പത്തികവളർച്ച കുറഞ്ഞതും വില താഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.