തേങ്ങവില ഉയർന്നിട്ടും കർഷകനു തേങ്ങൽ
തേങ്ങവില ഉയർന്നിട്ടും കർഷകനു തേങ്ങൽ
Friday, March 15, 2019 12:24 AM IST
കോതമംഗലം: ഉത്പാദനം കുറഞ്ഞതിനെത്തുടർന്നു വിപണിയിൽ തേങ്ങവില കുതിച്ചുയരുന്പോഴും കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ല. കച്ചവട ലോബിയുടെ ഇടപെടലാണു കർഷകർക്കു വിനയാകുന്നത്. ഉരുളൻ തേങ്ങ കിലോഗ്രാമിനു 50 മുതൽ 52 രൂപ വരെയാണു വിപണിയിൽ ചില്ലറ വില. കർഷകനു ലഭിക്കുന്നതാകട്ടെ കിലോഗ്രാമിനു 30 മുതൽ 32 രൂപ വരെ മാത്രം. മൊത്തക്കച്ചവടക്കാരിൽനിന്നു 40 മുതൽ 42 രൂപയ്‌ക്കാണു ചില്ലറ വിൽപനക്കാർക്കു തേങ്ങ ലഭിക്കുന്നത്.

പ്രളയകാലത്തെ കനത്ത മഴയെത്തുടർന്നു കുലകളിൽ കായ് പിടിക്കാത്തതു തേങ്ങ ഉത്പാദനത്തിൽ ഗണ്യമായ കുറവാണുണ്ടാക്കിയിട്ടുള്ളത്. കായ്ഫലം കുറഞ്ഞെങ്കിലും ഉത്പദനച്ചെലവിലും കയറ്റക്കൂലിയും തെല്ലും കുറവില്ല. വർധനയുണ്ടു താനും. വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്തതോടെ കർഷകർ നട്ടംതിരിയുകയാണ്.

കർഷകനു താങ്ങുവില നിശ്ചയിച്ചു ലേലത്തിലൂടെയും മറ്റും വിപണനം നടത്തുന്ന പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കാർഷിക മാർക്കറ്റുകളിൽ കിലോഗ്രാമിനു 40 മുതൽ 42 രൂപയ്ക്കു വരെ തേങ്ങ വില്പന നടക്കുന്നുണ്ട്. എന്നാൽ ഈ രീതിയിലുള്ള വില്പന ചിലയിടങ്ങളിൽ മാത്രമാണുള്ളത്. തേങ്ങയുടെ വിലയിടിക്കുന്ന ലോബി കാർഷിക മാർക്കറ്റുകളും കൈയടക്കുകയാണെന്നും ആക്ഷേപമുണ്ട്.

തമിഴ്നാട്ടിൽനിന്നും മറ്റും വൻതോതിൽ നാളികേരം കേരളത്തിലേക്കെത്തുന്നതു പ്രശ്നം സങ്കീർണമാക്കുന്നു. ഗുണനിലവാരമില്ലാത്ത ഇതരസംസ്ഥാന തേങ്ങയോടൊപ്പം നാടൻ തേങ്ങ ഇടകലർത്തിയാണ് കച്ചവടലോബി മാർക്കറ്റിൽ വില്പന നടത്തുന്നത്. 25 രൂപ തറവില നിശ്ചയിച്ചു സർക്കാർ മുന്പു പച്ചത്തേങ്ങ സംഭരിച്ചിരുന്നു. നിലവിൽ സർക്കാർ ഏജൻസികൾ വിപണിയിൽനിന്നു വിട്ടുനിൽക്കുന്നതു ലോബികൾക്കു വളംവച്ചുകൊടുക്കുന്നു. അതേസമയം മായം കലർന്ന വെളിച്ചെണ്ണയുടെ വില്പനയും സംസ്ഥാനത്തു വ്യാപകമാണ്.

നിലവിലെ മാർക്കറ്റ് വിലയ്ക്കു തേങ്ങ സംഭരിക്കാൻ സർക്കാർ തയാറായാൽ മാത്രമേ ഇടനിലക്കാരുടെ തട്ടിപ്പിൽനിന്നു കർഷകരെ രക്ഷിക്കാനാകൂവെന്നു കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം സംസ്ഥാനത്തു തെങ്ങ് കൃഷി വൻതോതിൽ കുറയുന്ന സാഹചര്യം കൂടി കണക്കിലെടുത്തു കർഷകർക്കു സഹായകരമായ നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്ന ആവശ്യം സംഘടനകൾ ശക്തമായി ഉയർത്തുന്നു.


ജിജു ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.