ധനലക്ഷ്മി ബാങ്ക് എംഡിയെ ഓഹരിയുടമകൾ പുറത്താക്കി
ധനലക്ഷ്മി ബാങ്ക് എംഡിയെ ഓഹരിയുടമകൾ പുറത്താക്കി
Thursday, October 1, 2020 11:22 PM IST
തൃശൂർ: ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറെ ഓഹരിയുടമകളുടെ പൊതുയോഗം പുറത്താക്കി. ബാങ്കിന്‍റെ മാനേജ്മെന്‍റ് തലത്തിലുള്ള തർക്കവും ഭിന്നതയുമാണ് പുറത്താക്കലിനു കാരണം.

റിസർവ് ബാങ്ക് ആറു മാസം മുമ്പ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിച്ച രാജസ്ഥാൻകാരനായ സുനിൽ ഗുർബക്സാനിയെയാണ് പൊതുയോഗം വോട്ടുചെയ്തു പുറത്താക്കിയത്. ബാങ്കിന്‍റെ എംഡിയായി നിയമിതനായതു പൊതുയോഗത്തിന്‍റെ അംഗീകാരത്തിനായി അജൻഡ വച്ച് അവതരിപ്പിച്ചപ്പോഴാണ് ഓഹരിയുടമകൾ വോട്ടിനിട്ടു തള്ളിയത്. 90.49 ശതമാനം വോട്ടോടെയാണ് പ്രമേയം നിരാകരിച്ചത്. ഓണ്‍ലൈനായാണ് ഓഹരിയുടമകളുടെ പൊതുയോഗം ചേർന്നത്. ബാങ്കിലെ പ്രമുഖ ഓഹരിയുടമകൾ ഒന്നിച്ച് എംഡിക്കെതിരെ വോട്ടു സമാഹരിച്ച് പുറത്താക്കുകയായിരുന്നു.

ബാങ്കിന്‍റെ ചെയർമാൻ സജീവ് കൃഷ്ണൻ ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ രാജിവച്ചിരുന്നു. ബാങ്കിന്‍റെ ചീഫ് ജനറൽ മാനേജർ പി. മണികണ്ഠൻ കഴിഞ്ഞമാസം അവസാനത്തോടെയും രാജിവച്ചു. ബാങ്ക് ഡയറക്ടർ കെ.എൻ. മുരളി, അഡീഷണൽ ഡയറക്ടർ ജെ. വെങ്കിടേശ്വരൻ എന്നിവരും ഈയിടെ രാജിവച്ചൊഴിഞ്ഞു. വിരമിച്ചിട്ടും സർവീസിൽ തുടരുകയായിരുന്ന ചീഫ് ജനറൽ മാനേജർ മണികണ്ഠനെ റിസർവ് ബാങ്കിന്‍റെ ഇടപെടലോടെ രാജിവയ്പിച്ചതിനു പിന്നിൽ മാനേജിംഗ് ഡയറക്ടറാണെന്ന് ആരോപണം ഉണ്ടായിരുന്നു. ബാങ്കിലെ നിക്ഷേപകരും വൻകിട ഓഹരിയുടമകളുമായി അടുത്ത ബന്ധം മണികണ്ഠന് ഉണ്ടായിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതിനു പുറമേ ബാങ്കിനെ ഉത്തരേന്ത്യൻ ലോബിക്കു വിൽക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർത്തിക്കൊണ്ടാണ് എംഡിയെ പുറത്താക്കിയത്.

ഭരണതലപ്പത്തു പ്രതിസന്ധി ഇല്ലെന്നാണ് ബാങ്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടത്. ബാങ്കിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഡയറക്ടർ ബോർഡിലെ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.