രൂപ ദുർബലം, വിപണിക്ക് കുതിപ്പ്
രൂപ ദുർബലം, വിപണിക്ക് കുതിപ്പ്
Monday, April 8, 2024 3:07 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
രാജ്യം തെരഞ്ഞടുപ്പിന്‍റെ ചൂടിലേക്കു തിരിയുന്ന വേളയിൽ ഓഹരിസൂചികകൾ തുടർച്ചയായ മൂന്നാം വാരവും തിളങ്ങിയതു പ്രാദേശിക ഇടപാടുകാരുടെ ആത്മവിശ്വാസമുയർത്തി. സെൻസെക്സ് 1794 പോയിന്‍റും നിഫ്റ്റി സൂചിക 574 പോയിന്‍റും ഇക്കാലയളവിൽ സ്വന്തമാക്കി. പിന്നിട്ടവാരം ഇവ യഥാക്രമം 596 പോയിന്‍റും 186 പോയിന്‍റും വർധിച്ചു.

മാറ്റമില്ലാതെ നിരക്ക്

നാണയപ്പെരുപ്പത്തിന്‍റെ ആശങ്കകൾക്കിടയിൽ ശക്തമായ സാന്പത്തികവളർച്ച മുന്നിൽക്കണ്ടു കേന്ദ്രബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ആർബിഐ തുടർച്ചയായി ഏഴാം തവണയാണ് വായ്പാ അവലോകനത്തിൽ പലിശനിരക്കുകളിൽ ഭേദഗതികൾക്കു തയാറാവാത്തത്.

ഫോറക്സ് മാർക്കറ്റിൽ രൂപയെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല. മൂല്യം 83.40ൽനിന്ന് 83.45 വരെ ഇടിഞ്ഞശേഷം 83.30ലാണ്. വിപണിയുടെ സാങ്കേതികവശങ്ങൾ വീക്ഷിച്ചാൽ ചാഞ്ചാട്ട സാധ്യത തുടരാം. ഇതിനിടയിൽ ക്രൂഡ്ഓയിൽ വില ബാരലിന് 92 ഡോളറിലേക്കു നീങ്ങിയശേഷം 90 ഡോളറിലാണ്. എണ്ണവില ഉയരുന്നത് രൂപയുടെ മൂല്യത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. ഒരു മാസത്തിനിടെ രൂപയുടെ മൂല്യത്തിൽ ഏകദേശം 80 പൈസയുടെ ഇടിവുണ്ടായി.

വിൽപ്പനസമ്മർദം

ഓഹരി വിപണിയിലേക്കു തിരിഞ്ഞാൽ ഏഷ്യയിലെ ഒട്ടുമിക്ക സൂചികകളും വാരാന്ത്യം വിൽപ്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. യൂറോപ്യൻ സൂചികകൾക്കും കരുത്തു നിലനിർത്താനായില്ല. അതേസമയം, അമേരിക്കയിൽ ഡൗ ജോണ്‍സ്, നാസ്ഡാക്ക് സൂചികകളിലെ മികവിന്‍റെ ചുവടുപിടിച്ച് ഇന്ത്യൻ സൂചികകൾ തിളങ്ങി.

ബോംബെ സെൻസെക്സ് 73,651ൽനിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച 74,490ലെ പ്രതിരോധം തകർത്ത് 74,501 വരെ കയറി. ഈ അവസരത്തിലെ ലാഭമെടുപ്പിൽ സൂചിക 73,506ലേക്കു തിരുത്തൽ കാഴ്ചവച്ചെങ്കിലും താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകാർ രംഗത്തെത്തിയത് വ്യാപാരാന്ത്യം സെൻസെക്സിനെ 74,248ലേക്ക് ഉയർത്തി. 74,666ലെ പ്രതിരോധം മുന്നിൽക്കണ്ടു കരുതലോടെ മാത്രമേ ഫണ്ടുകൾ നീക്കം നടത്തൂ. തടസം മറികടന്നാൽ വിപണി 75,080നെ ലക്ഷ്യമാക്കും. അതേസമയം, വിൽപ്പന സമ്മർദമുണ്ടായാൽ തിരുത്തൽ 73,669ലേക്കും തുടർന്ന് 73,090ലേക്കും നീളാം.

നിഫ്റ്റി മുന്നോട്ട്

നിഫ്റ്റി സൂചിക 22,326 പോയിന്‍റിൽനിന്നുള്ള ബുൾ റാലിയിൽ സർവകാല റിക്കാർഡായ 22,619ലെത്തി. റിക്കാർഡ് പ്രകടനംകണ്ട് ഓപ്പറേറ്റർമാർ ലാഭമെടുപ്പു നടത്തിയത് 22,317ലേക്കു വിപണിയെ തളർത്തിയെങ്കിലും ക്ലോസിംഗിൽ 22,513 പോയിന്‍റിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ 22,649ലെ പ്രതിരോധം തകർക്കാനായാൽ നിഫ്റ്റി 22,785നെ ലക്ഷ്യമാക്കാം. വിൽപ്പന സമ്മർദമുണ്ടായാൽ 22,347ൽ ആദ്യ സപ്പോർട്ട് പ്രതീക്ഷിക്കാം, ഇതു നഷ്ടപ്പെട്ടാൽ തിരുത്തൽ 22,181 വരെ നീളാം. സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലായതിനാൽ 22,570ലാണ് പ്രതിരോധം.


പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ്, സ്റ്റോക്കാസ്റ്റിക്ക് സ്ലോ തുടങ്ങിയവ ഓവർബോട്ടായത് തിരുത്തൽ സാധ്യതകൾക്കു ശക്തിപകരും.

കണ്ണ് 23,000ൽ

നിഫ്റ്റി ഫ്യൂച്ചർ 22,640ൽനിന്ന് വാരാന്ത്യം 22,596ലേക്ക് താഴ്ന്നു. വിപണിയുടെ 20 ദിവസത്തെ ശരാശരി കണക്കിലെടുത്താൽ 22,450ൽ ശക്തമായ പിന്തുണ ഉറപ്പുവരുത്തിയാൽ സൂചിക 22,650ലേക്കു മുന്നേറാം. വിപണിയുടെ പ്രതിവാര പുട്ട്-കോൾ അനുപാതം അൽപ്പമുയർന്നതു താത്കാലികമായി വിൽപ്പനക്കാർക്കു മുൻതൂക്കം നൽകാമെങ്കിലും പ്രതിമാസ ഓപ്ഷനുകൾ കണക്കിലെടുത്താൽ ഏപ്രിൽ സെറ്റിൽമെന്‍റിനു മുന്പേ സൂചിക 23,000നെ ഉറ്റുനോക്കാം.

നിഫ്റ്റി ബാങ്ക് സൂചിക പിന്നിട്ടവാരം രണ്ടു ശതമാനത്തിലും അധികമുയർന്നതു വരുംദിനങ്ങളിൽ വിപണിയെ കൂടുതൽ സജീവമാക്കും. ബാങ്ക് നിഫ്റ്റിയിൽ ബുൾ റാലി ഉടലെടുത്താൽ അതിന്‍റെ പ്രതിഫലനം സെൻസെക്സിലും നിഫ്റ്റിയിലും ദൃശ്യമാവും.

സ്വർണം കുതിക്കും

സ്വർണത്തിനു റിക്കാർഡ് മുന്നേറ്റമാണ്. ട്രോയ് ഒൗണ്‍സിന് 2233 ഡോളറിൽനിന്നു മുൻവാരം സൂചിപ്പിച്ച 2304 ഡോളറിലെ പ്രതിരോധത്തിലേക്കു രണ്ടു തവണ ഉയർന്നപ്പോഴും വിൽപ്പന സമ്മർദം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഇടപാടുകളുടെ അവസാനം ഉടലെടുത്ത ബുൾറാലി സ്വർണത്തെ 2330 ഡോളർ വരെ ഉയർത്തി.

നാണയപ്പെരുപ്പത്തിനിടയിൽ ഫെഡ് പലിശയിൽ മാറ്റം വരുത്തിയാൽ സ്വർണം 2400 ഡോളറിലേക്ക് ഉയരാം. ഈ വർഷം വില പത്തു ശതമാനം ഉയർന്നു, 30 ദിവസത്തിൽ വില 7.5 ശതമാനം കയറി. അതായത്; ട്രോയ് ഒൗണ്‍സിന് 163 ഡോളർ. ഇത്ര ശക്തമായ മുന്നേറ്റം പതിവല്ല. സാധാരണ ബുൾറാലിയിൽ 90 ഡോളറിന്‍റെ കുതിപ്പാണു കാഴ്ചവയ്ക്കാറുള്ളതെന്നും കണക്കിലെടുക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.