ഏഴ് തോൽവിക്കു ശേഷം ഓസീസിനു റണ്‍സ് ജയം
ഏഴ് തോൽവിക്കു ശേഷം ഓസീസിനു റണ്‍സ് ജയം
Saturday, November 10, 2018 12:30 AM IST
അഡ്‌ലെയ്ഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ജയം. ആവേശോജ്വല പോരാട്ടത്തിൽ പേസർമാരുടെ കരുത്തിൽ ഏഴ് റണ്‍സിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ 48.3 ഓവറിൽ 231. ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 224. ഇതോടെ മൂന്ന് മത്സര പരന്പരയിൽ ഓസ്ട്രേലിയ 1-1ന് ഒപ്പമെത്തി. ആരോണ്‍ ഫിഞ്ചാണ് മാൻ ഓഫ് ദ മാച്ച്.

തുടർച്ചയായ ഏഴ് തോൽവികൾക്കുശേഷമാണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ഒന്പത് മാസങ്ങൾക്ക് മുന്പ് ഓവലിൽ ഇംഗ്ലണ്ടിനെതിരേ ജയം നേടിയശേഷം ഓസീസിന് തുടർ തോൽവികളായിരുന്നു. ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് (63 പന്തിൽ 41 റണ്‍സ്), ക്രിസ് ലിൻ (44 പന്തിൽ 44 റണ്‍സ്), അലക്സ് കറെ (72 പന്തിൽ 47 റണ്‍സ്) എന്നിവരാണ് ഓസ്ട്രേലിയൻ ഇന്നിംഗ്സിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി റബാഡ 54 റണ്‍സ് വഴങ്ങി നാലും ഡെയ്ൽ സ്റ്റെയിൻ 31 റണ്‍സിന് രണ്ടും പ്രിടോറിയസ് 32 റണ്‍സിന് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകൾ ഓസീസ് കൃത്യമായ ഇടവേളകളിൽ വീഴ്ത്തി. എന്നാൽ, ക്യാപ്റ്റൻ ഡുപ്ലസിസ് (65 പന്തിൽ 47 റണ്‍സ്), ഡേവിഡ് മില്ലർ (71 പന്തിൽ 51 റണ്‍സ്) എന്നിവരുടെ തോളിലേറി അവർ ജയിക്കുമെന്ന് തോന്നിപ്പിച്ചു. ഓസ്ട്രേലിയയ്ക്കായി മാർകസ് സ്റ്റോയിനിസ് 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.