മങ്കിഗേറ്റ് വീണ്ടും പുകയുന്നു
മങ്കിഗേറ്റ് വീണ്ടും പുകയുന്നു
Sunday, December 16, 2018 10:43 PM IST
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ 2008ലെ ഓസീസ് പര്യടനത്തിനിടെ ഉണ്ടായ മങ്കിഗേറ്റ് വിവാദത്തിന്‍റെ അലയൊലികൾ വീണ്ടും. ക്ഷമാപണം നടത്തിയപ്പോൾ ഹർഭജൻ സിംഗ് പൊട്ടിക്കരഞ്ഞെന്ന അവകാശവുമായി മുൻ ഓസീസ് താരം ആൻഡ്രൂ സൈമണ്ട്സിന്‍റെ കത്താണ് പുതിയ പ്രശ്നത്തിനു കാരണം. സൈമണ്ട്സിന്‍റെ അവകാശവാദം തള്ളിയ ഹർഭജൻ അദ്ദേഹമൊരു കഥാകൃത്താണെന്നും ട്വിറ്ററിലൂടെ പരിഹസിച്ചു.


സൈമണ്ട്സ് മികച്ചൊരു ക്രിക്കറ്റർ ആണെന്നാണ് വിചാരിച്ചത്. എന്നാൽ, അദ്ദേഹം നല്ലൊരു കഥാകൃത്തായിരിക്കുകയാണ്. അന്ന് (2008ൽ) അദ്ദേഹം ഒരു കഥ വിറ്റഴിച്ചു. ഇപ്പോൾ (2018ൽ) പുതിയൊരു കഥ വിറ്റഴിക്കുന്നു. കൂട്ടുകാരാ, പത്ത് വർഷം പോയത് അറിഞ്ഞില്ലേ, പക്വതയോടെ ചിന്തിക്കൂ- ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.