പെലെയെ ഞെട്ടിച്ച ബാങ്ക്‌സ് ഇനി ഓർമ
പെലെയെ ഞെട്ടിച്ച ബാങ്ക്‌സ് ഇനി ഓർമ
Tuesday, February 12, 2019 11:24 PM IST
ലണ്ടന്‍: 1966ലെ ഫിഫ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അന്തരിച്ചു. ബാങ്ക്‌സിന്‍റെ മുന്‍ ക്ലബ് സ്റ്റോക് സിറ്റിയാണ് മരണവിവരം അറിയിച്ചത്. 1963 മുതല്‍ 1972 വരെ ഇംഗ്ലണ്ടിനുവേണ്ടി 73 മത്സരങ്ങളില്‍ ബാങ്ക്‌സ് ഇറങ്ങി. 1967 മുതല്‍ 1973 വരെ സ്റ്റോക് സിറ്റി താരമായിരുന്ന ഇദ്ദേഹം 194 മത്സരങ്ങളില്‍ സ്റ്റോക്കിന്‍റെ ഗോള്‍ വല കാത്തു. സ്റ്റോക് സിറ്റിയിലായിരുന്നപ്പോള്‍ 1972 ഒക് ടോബര്‍ 22നുണ്ടായ ഒരു കാറപകടത്തില്‍ അദ്ദേഹത്തിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. പിറ്റേ വർഷം വിരമിച്ചു.

മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായിരുന്ന ബാങ്ക്‌സിന്‍റെ എന്നെന്നും ഓര്‍മിക്കുന്ന പ്രകടനം 1970ലെ മെക്‌സിക്കോ ലോകകപ്പിലാണ്. ബ്രസീല്‍-ഇംഗ്ലണ്ട് ഗ്രൂപ്പ് മത്സരത്തിലായിരുന്നു ബാങ്ക്‌സിന്‍റെ മിന്നുന്ന രക്ഷപ്പെടുത്തല്‍. ജഴ്‌സിഞ്ഞോ നല്‍കിയ ക്രോസില്‍ പെലെയുടെ വെടിയുണ്ട പോലുള്ള ഹെഡര്‍ ഡൈവ് ചെയ്തു രക്ഷപ്പെടുത്തിയതായിരുന്നു അത്. പിന്നീട് ഈ രക്ഷപ്പെടുത്തലിനു സേവ് ഓഫ് ദ സെഞ്ചുറി എന്ന പേര് ലഭിച്ചു. മത്സരം ബ്രസീല്‍ 1-0ന് ജയിച്ചു. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ജയത്തിന് ബാങ്ക്‌സ് നിര്‍ണായക പങ്കുവഹിച്ചു.


പ്രഫഷണല്‍ ഫുട്‌ബോളില്‍നിന്നു വിരമിക്കുമ്പോള്‍ 33 വയസായിരുന്നു ബാങ്ക്‌സിന്. എന്നാല്‍ 1977ല്‍ കളത്തില്‍ തിരിച്ചെത്തിയ ബാങ്ക്‌സ് നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ (എന്‍എഎസ്എല്‍) ഫോര്‍ട്ട് ലൗഡര്‍ഡേല്‍ സ്‌ട്രൈക്കേഴ്‌സിനുവേണ്ടി കളിച്ചു. ഒരു കണ്ണിന് കാഴ്ചയില്ലെങ്കിലും അദ്ദേഹം പുതിയ ക്ലബ്ബില്‍ ഗംഭീര പ്രകടനം നടത്തി. 26 കളിയില്‍ 29 ഗോള്‍ മാത്രം വഴങ്ങിയ ബാങ്ക്‌സിന് എന്‍എഎസ്എല്‍ലീഗിന്‍റെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. അതിനുശേഷം ലീഗ് ഓഫ് അയര്‍ലന്‍ഡില്‍ സെന്‍റ് പാട്രിക്‌സ് അത്‌ലറ്റികിനുവേണ്ടി ഒരു മത്സരത്തില്‍ ഗോള്‍വല കാത്തു. ആ മത്സരത്തില്‍ അദ്ദേഹം ഗോള്‍ വഴങ്ങിയില്ല. ഫോര്‍ട്ട് ലൗഡര്‍ഡേലിനായി 1978 സീസണില്‍ 11 മത്സരത്തില്‍ കൂടി ഇറങ്ങി.

ഷെഫീല്‍ഡില്‍ ജനിച്ച ബാങ്ക്‌സ് 1958ല്‍ ചെസ്റ്റര്‍ഫീല്‍ഡിലാണ് കരിയര്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം ലെസ്റ്റര്‍ സിറ്റിയിലേക്ക് അദ്ദേഹം മാറി. ലെസ്റ്ററില്‍ വച്ച് 1963-64 സീസണില്‍ ബാങ്ക്‌സ് ലീഗ് കപ്പ് നേടി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബാങ്ക്‌സ് സ്റ്റോക് സിറ്റിയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.