കസെമിറോ ഗോളില്‍ ബ്രസീല്‍
കസെമിറോ ഗോളില്‍ ബ്രസീല്‍
Friday, June 25, 2021 1:31 AM IST
റിയോ ഡി ഷാനെറോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍. സമനിലയെന്നു കരുതിയ മത്സരത്തില്‍ അവസാന ഇഞ്ചുറി ടൈമില്‍ കസെമിറോയുടെ ഹെഡറാണു ബ്രസീലിനു ജയമൊരുക്കിയത്. ബ്രസീല്‍ 2-1ന് കൊളംബിയയെ തോല്‍പ്പിച്ചു. ഒമ്പത് പോയിന്‍റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. നാലു പോയിന്‍റുള്ള കൊളംബിയ രണ്ടാമത്.

ബ്രസീലിന്‍റെ തുടര്‍ച്ചയായ 10-ാം ജയമാണിത്. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ത്തന്നെ ലൂയിസ് ഡയസിന്‍റെ തകര്‍പ്പന്‍ ഗോളില്‍ കൊളംബിയ മുന്നിലെത്തി.

78-ാം മിനിറ്റില്‍ ബ്രസീല്‍ സമനില പിടിച്ചു. ഈ ഗോളിനു വിവാദത്തിന്‍റെ അകമ്പടിയുണ്ടായിരുന്നു. റെനന്‍ ലോഡിയുടെ ക്രോസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയാണു ബ്രസീലിന്‍റെ ഗോള്‍ നേടിയത്. ഫിര്‍മിനോയുടെ ഹെഡര്‍ കൊളംബിൻ വലയിലെത്തി. ഈ ഗോളിനായുള്ള മുന്നേറ്റത്തിനിടെ കൊളംബിയന്‍ ബോക്‌സിനടുത്തുവച്ച് നെയ്മര്‍ അടിച്ച പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതുകണ്ട കൊളംബിയന്‍ താരങ്ങള്‍ ഫൗള്‍ വിസിലിന് കാത്തു. പക്ഷേ കളി തുടരാനായിരുന്നു റഫറിയുടെ സിഗ്‌നല്‍. ഈ അവസരം മുതലെടുത്താണു ബ്രസീല്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്. വിഎആര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിച്ചതോടെ കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധവുമായി റഫറിയെ വളഞ്ഞു കളി തുടരാന്‍ വിസമ്മതിച്ചു. 10 മിനിറ്റോളം മത്സരം തടസപ്പെടുകയും ചെയ്തു.


13 മിനിറ്റ് വരെ നീണ്ട ഇഞ്ചുറി ടൈമിലെ പത്താം മിനിറ്റില്‍ നെയ്മറുടെ കോര്‍ണര്‍ വലയിലെത്തിച്ച് കസെമിറോ ബ്രസീലിന് വിജയം സമ്മാനിച്ചു.

ഇക്വഡോര്‍-പെറു സമനില

ഗ്രൂപ്പ് ബിയിലെ ഇക്വഡോര്‍-പെറു മത്സരം സമനിലയായി. രണ്ടു ഗോളിനു പിന്നില്‍നിന്നശേഷമാണ് പെറു സമനില പിടിച്ചത്. റെനറ്റോ ടാപ്പിയയുടെ സെല്‍ഫ് ഗോളില്‍ 23-ാം മിനിറ്റില്‍ ഇക്വഡോര്‍ മുന്നിലെത്തി. ആദ്യ പകുതി തീരുംമുമ്പ് ഇക്വഡോര്‍ രണ്ടാം ഗോള്‍ നേടി. എയിര്‍ടണ്‍ പ്രസിയാഡോ (45+3) ആണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിലേ പെറു ഒരു ഗോള്‍ മടക്കി. 49-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക ലാപഡുലയാണ് വലുകുലുക്കിയത്. 54-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോ സമനില നല്കി. നാലു പോയിന്‍റുമായി പെറു മൂന്നാം സ്ഥാനത്താണ്. രണ്ടു പോയിന്‍റുമായി ഇക്വഡോര്‍ നാലാമതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.