"ഹിറ്റ്മാൻ ഈസ് ബാക്ക്'; മൂന്നാം ട്വന്‍റി20 യിൽ സെഞ്ചുറി നേടി രോഹിത് ശർമ
"ഹിറ്റ്മാൻ ഈസ് ബാക്ക്'; മൂന്നാം ട്വന്‍റി20 യിൽ സെഞ്ചുറി നേടി രോഹിത് ശർമ
Wednesday, January 17, 2024 11:17 PM IST
ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ആറാടി രോഹിത്ത് ശർമ. 69 പന്തിൽ നിന്ന് 121 റണ്‍സുമായി താരം ഫോമിലേക്ക് തിരിച്ചെത്തി. എട്ട് സിക്സും 11 ബൗണ്ടറിയുമായി കരിയറിലെ അഞ്ചാം ട്വന്‍റി 20 സെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. രോഹിത്തിന്‍റെ സെഞ്ചുറി കരുത്തിൽ അഫ്ഗാനിസ്ഥാനെതിരേ 213 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും മങ്ങിയ പ്രകടനം നടത്തിയ രോഹിത് അവസാന മത്സരത്തിൽ ടീമിന്‍റെ രക്ഷകനായി. രോഹിത് ശർമയുടെ സെഞ്ചുറിയും റിങ്കു സിംഗിന്‍റെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. റിങ്കു സിംഗ് 39 പന്തിൽ നിന്ന് 69 റണ്‍സ് സ്വന്തമാക്കി. ആറ് സിക്സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിംഗ്സ്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 190 റൺസിന്‍റെ പടുകൂറ്റൻ കൂട്ടുക്കെട്ടാണ് പടുതുയർത്തിയത്.


നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കണക്കുക്കൂട്ടലുകൾ തകർത്താണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്. മൂന്നാം ഓവറിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ പുറത്താക്കി പേസർ ഫരീദ് അഹമ്മദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. അതേ ഓവറിൽ തന്നെ വിരാട് കോഹ്‌ലിയേയും കൂടാരം കയറ്റിയ ഫരിദ് ഇന്ത്യയെ ഇരട്ട പ്രഹരം ഏൽപ്പിച്ചു.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയശില്പിയായിരുന്ന ശിവം ദൂബെയ്ക്കും അധികം ആയുസ്സുണ്ടായില്ല. നാലാം ഓവറിന്‍റെ അവസാന പന്തിൽ അസ്മത്തുള്ള ഒമർസായിക്ക് വിക്കറ്റ് നൽകി ദൂബെയും മടങ്ങി. തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണ്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഗോൾഡണ്‍ ഡക്കായി. ഇതോടെ പരിങ്ങലിലായ ഇന്ത്യയെ മികച്ച സ്കോറിലേക്ക് കൈപിടിച്ച് കയറ്റിയത് രോഹിത് ശർമയും റിങ്കു സിംഗും ചേർന്നാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<