മ­ല­പ്പുറം: സീ­റ്റ് വേ­ണ­മെ­ന്ന ആ­വ­ശ്യ­വു­മാ­യി യൂ­ത്ത് ലീ­ഗും. ലോ­ക്‌സ­ഭാ സീ­റ്റോ രാ­ജ്യസ­ഭാ സീ­റ്റോ നല്‍­ക­ണ­മെ­ന്നാ­ണ് ആ­വ­ശ്യം. ഇ­ക്കാര്യം ഉ­ന്ന­യി­ച്ച് ഇ­ന്ന് മുസ്‌ലീം ലീ­ഗ് നേ­താ­ക്ക­ളു­മാ­യി യൂ­ത്ത് ലീ­ഗ് നേതൃത്വം കൂ­ടി­ക്കാഴ്­ച ന­ട­ത്തും.

ലീ­ഗി­ന്‍റെ ര­ണ്ട് ലോ­ക്‌സ­ഭാ സീ­റ്റില്‍ ഒ­ന്ന് യു­വാ­ക്കള്‍­ക്ക് നല്‍­ക­ണ­മെ­ന്നാ­ണ് ആ­വ­ശ്യം. ഈ സീ­റ്റി­ലേ­ക്ക് പി.കെ.ഫി­റോ­സി­നെ പ­രി­ഗ­ണി­ക്ക­ണ­മെ­ന്ന ആ­വശ്യം ഉ­യര്‍­ത്തും. അ­ല്ലെ­ങ്കില്‍ കോൺഗ്രസുമായുള്ള ധാരണപ്രകാരം പു­തു­താ­യി കി­ട്ടുന്ന രാ­ജ്യസ­ഭാ സീ­റ്റ് ത­ങ്ങള്‍­ക്ക് നല്‍­ക­ണ­മെ­ന്നും യൂ­ത്ത് ലീ­ഗ് ആ­വ­ശ്യ­പ്പെ­ടു­മെ­ന്നാ­ണ് വി­വരം.

അതേസമയം മൂന്നാം സീറ്റിനുവേണ്ടി ശക്തമായ വാദവുമായി രംഗത്തെത്തിയ മുസ്‌ലീം ലീഗിനു രാജ്യസഭാ സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗീന് നല്‍കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

ഈ നിര്‍ദേശം ലീഗ് അംഗീകരിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ലീഗ് തീരുമാനം പ്രഖ്യാപിക്കും.