തിരുവനന്തപുരം: കനത്തമഴയില്‍ തലസ്ഥാനത്ത് വ്യാപകനാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.

ജില്ലയില്‍ 12 വീടുകള്‍ പൂര്‍ണമായും 31 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. നെയ്യാറ്റിന്‍കര, കാട്ടാക്കട മേഖലയില്‍ 100ല്‍ അധികം ഇടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്.

നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലം - ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.