കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
Saturday, May 11, 2024 7:26 AM IST
തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ തിരുവനന്തപുരം കളക്ടര്‍ ഔദ്യോഗികവസതിയിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി.

ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വ്യക്തതവേണമെന്നും ചീഫ്സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

കുഴിനഖത്തിന്‍റെ ചികിത്സയ്ക്കായി കളക്ടര്‍ ജെറോമിക് ജോര്‍ജ് ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചതാണ് വിവാദമായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടര്‍ ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡിഎംഒയോട് ആവശ്യപ്പെട്ടത്. ആദ്യം ആവശ്യം നിരസിച്ച ഡിഎംഒ പിന്നീട് കളക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.


ഇ­തോ­ടെ ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യി­രുന്ന ഡോ­ക്ടര്‍ ഒ­പി ചി­കി­ത്സ നിര്‍­ത്തിവ­ച്ച് ക­ള­ക്ട­റുടെ ഔ­ദ്യോഗി­ക വ­സ­തി­യില്‍ എ­ത്തി ചി­കി­ത്സ ല­ഭ്യ­മാ­ക്കി. ഡോ­ക്ടര്‍ അ­വി­ടെ­യെ­ത്തി­യ­പ്പോള്‍ ക­ള­ക്ടര്‍ ഒ­രു യോ­ഗ­ത്തി­ലാ­യി­രു­ന്നു. 25 മി­നി­റ്റോ­ളം കാ­ത്തി­രു­ന്ന ശേ­ഷ­മാ­ണ് ഡോ­ക്ടര്‍­ക്ക് ക­ളക്ട­റെ കാ­ണാ­നാ­യ­തെന്നും പ­രാ­തി­യുണ്ട്.

കളക്ടർ അ­ധികാ­ര ദുർവിനി­യോ­ഗം ന­ട­ത്തി­യെന്നും ആ­വര്‍­ത്തി­ച്ചാല്‍ സമ­രം ന­ട­ത്തു­മെന്നും ഡോക്ടർമാരുടെ സംഘടനയായ കെ­ജി­എം­ഒ­എ അ­റി­യിച്ചു. നേര­ത്തേ പേ­രൂര്‍­ക്ക­ട ആ­ശു­പ­ത്രി­യില്‍­നിന്നും സര്‍­ക്കാര്‍ ഡോക്ട­റെ ക­ള­ക്ടര്‍ സ്വ­കാ­ര്യ ആ­വ­ശ്യ­ത്തി­ന് വി­ളി­ച്ചി­ട്ടു­ണ്ടെ­ന്നും കെ­ജി­എം­ഒ­എ ആരോപിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<