എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
Thursday, April 11, 2024 2:19 PM IST
മുകേഷ് നായകനായ പ്രവാചകന്‍ എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്‍സ്യന്‍റെ മുന്നില്‍ ക്യൂ നില്‍ക്കലുമൊക്കെയായി തകര്‍ത്തോടിയ സിനിമ. സിനിമ ഇറങ്ങിയത് മലയാളത്തിലാണെങ്കിലും സമാനമായ സംഭവം കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ അരങ്ങേറി.

തന്‍റെ ഭാവി പ്രവചിക്കാൻ സംസ്ഥാനത്തെ എൻഡിഎയുടെ സഖ്യകക്ഷിയായ പട്ടാളി മക്കൾ കച്ചി സ്ഥാനാര്‍ഥിയും സിനിമാ സംവിധായകനുമായ തങ്കർ ബച്ചൻ സെൽവരാജ് എന്ന കെെനോട്ടക്കാരനോട് ആവശ്യപ്പെട്ടു. തുടർന്ന് തത്തയെക്കൊണ്ട് കൈ നോക്കിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് സെൽവരാജ് പ്രവചിച്ചിച്ചു.

തമിഴ്‌നാട്ടിലെ കൂടല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രവചിച്ചിച്ച കെെനോട്ടക്കാരൻ ഉടനടി പ്രശസ്തനായി. എന്നാൽ സംഗതി കുരുക്കുമായി.

അനധികൃതമായി പക്ഷിയെ പക്കൽ സൂക്ഷിച്ചതിന് കൈനോട്ടക്കാരൻ സെൽവരാജിനെയും സഹോദരൻ ശ്രീനിവാസനെയും വനംവകുപ്പ് ഉദ്യോഗസ്ഥനായ ജെ. രമേശിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. എന്നാൽ, പിന്നീട് ഇവരെ താക്കീത് നൽകി വിട്ടയച്ചു.

1972ലെ വന്യജീവി നിയമപ്രകാരം തത്തകളെ 'ഷെഡ്യൂൾ II സ്പീഷീസ്' ആയി തരംതിരിക്കുന്നുണ്ട്. അത്തരം തത്തകളെ സൂക്ഷിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമം ലംഘിച്ചതിന് സെൽവരാജിനെ അറസ്റ്റ് ചെയ്തത്. കൂടാതെ 10,000 രൂപ പിഴയും സെൽവരാജിന് വിധിച്ചു.

എന്നാൽ സംഭവത്തെ അനാവശ്യ വിവാദമാക്കുന്നത് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ഡിഎംകെയുടെ ആശങ്കയാണെന്നായിരുന്നു പിഎംകെ നേതാവ് അൻപുമണി രാമദാസിന്‍റെ വിമർശനം. ഇത്തരം വിഡ്ഢിത്തമായ നടപടി പരാജയഭീതി വെളിവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.