ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
Wednesday, April 10, 2024 12:42 PM IST
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറമാകും ഇത്തരമൊരു കടാക്ഷം ലഭിക്കുക. മറ്റു ചിലര്‍ക്ക് ആദ്യത്തെ ശ്രമത്തില്‍തന്നെ വിജയികളാകാന്‍ സാധിക്കും.

എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ദമ്പതികളുടെ ഭാഗ്യം വല്ലാത്ത ഒന്നാണ്. മേരിലാന്‍ഡിലെ ഒരു അന്നാപോളിസ് ദമ്പതികള്‍ ആണ് ഈ ഭാഗ്യദമ്പതികള്‍.

അവര്‍ പവര്‍ ബോള്‍ എന്ന ലോട്ടറിയുടെ രണ്ട് ടിക്കറ്റുകള്‍ എടുക്കുകയുണ്ടായി. ഇവ രണ്ടും ഒരേ നമ്പര്‍ ആയിരുന്നു. എന്നാൽ ഈ കാര്യം ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഒരു മില്യണ്‍ ഡോളര്‍ രണ്ട് ടിക്കറ്റിന് അടിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

ഇതറിഞ്ഞ് ടിക്കറ്റ് പരിശോധിച്ച ദമ്പതികള്‍ ഞെട്ടിപ്പോയി. ആ ടിക്കറ്റ് അവരുടേതായിരുന്നു. വിജയികള്‍ ആയ അവര്‍ ആനന്ദത്താല്‍ തുള്ളിച്ചാടി. അതിനിടെ ഭാര്യ "ഇനി മറ്റേ ടിക്കറ്റിനും സമ്മാനം ഉണ്ടാകുമോ' എന്ന് ചോദിച്ചു. "അതെങ്ങനെ വേറേ നമ്പർ ടിക്കറ്റല്ലെ അത്' എന്ന് ഭര്‍ത്താവും പറഞ്ഞു.

എന്നാല്‍ ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോള്‍ രണ്ടുപേരും ഞെട്ടി. കാരണം അബദ്ധവശാല്‍ വാങ്ങിയത് ഒരേ നമ്പര്‍ ടിക്കറ്റായിരുന്നു. ആ അബദ്ധം ഭാഗ്യം ഇരട്ടിച്ചുനല്‍കി. ഫലത്തില്‍ അവര്‍ക്ക് രണ്ടു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചു.

വൈറലായി മാറിയ ഈ സംഭവത്തില്‍ നിരവധിപേര്‍ പ്രതികരിച്ചു. "അവിശ്വസനീയം; പക്ഷേ ഭാഗ്യം അങ്ങനെയൊക്കെയാണല്ലൊ' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.