സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
Monday, April 15, 2024 10:55 AM IST
ലോകം ചൂടിന്‍റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ താപനില. രാത്രിയിലും വലിയ മാറ്റമില്ലാതെ ചൂട് തുടരുകയാണ്.

ചിലര്‍ എയര്‍ കണ്ടീഷണര്‍ നിമിത്തം തണുക്കുമ്പോള്‍ മറ്റുചിലര്‍ തോര്‍ത്ത് നനച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. എങ്ങനെയായലും ഒരു മഴ പെയ്‌തെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്.

എന്നാല്‍ ഈ ചൂട് മറ്റൊരു ലോകത്ത് ആണെങ്കില്‍ പുല്ലുപോലെ നേരിട്ടേനെ എന്ന് തെളിയിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരാള്‍. ഈ തെളിയിക്കല്‍ വൈറലായി മാറി. കാരണം ആര്‍ട്ടിഫിഫല്‍ ഇന്‍റലിജന്‍സ് വഴി സങ്കല്‍പലോകത്തെ "കുളിരുള്ള ചിത്രങ്ങളാണ്' നെറ്റിസണ് മുന്നില്‍ എത്തിയത്.

ഇന്‍സറ്റഗ്രാമില്‍ എത്തിയ ചിത്രങ്ങളുടെ പരമ്പരയ്ക്ക് "സമ്മര്‍ ഇന്‍ എ പാരലല്‍ യൂണിവേഴ്സ്' എന്നാണ് പേര്. ആര്‍ട്ടിസ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രോഗ്രാമായ മിഡ്ജോര്‍ണി ഉപയോഗിച്ചു നിര്‍മിച്ച ചിത്രങ്ങളില്‍ പല തരത്തില്‍ ആളുകള്‍ ചൂടിനെ നേരിടുന്ന കാഴ്ചയാണുള്ളത്.

ചിത്രങ്ങളുടെ പരമ്പരയില്‍ ഇന്ത്യാ ഗേറ്റിന്‍റെ പശ്ചാത്തലത്തില്‍ ഐസ് സോഫ ഉപയോഗിക്കുന്ന ആളുകളെ കാണാം. മറ്റൊരു ചിത്രത്തില്‍, ഒരു സ്ത്രീ റോഡില്‍ ഐസ് സ്‌കൂട്ടര്‍ ഓടിക്കുന്നത് കാണാം. ഐസ് കൊണ്ട് നിര്‍മിച്ച ഹെല്‍മറ്റ് ധരിച്ച ഒരു വൃദ്ധ, പോര്‍ട്ടബിള്‍ കൂളിംഗ് ഗിയര്‍ കൊണ്ടുവരാന്‍ ഫാനുകളും എയര്‍കണ്ടീഷണറുകളും ദേഹത്ത് കെട്ടിയ സാധാരണക്കാരും മറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

മറ്റൊരു ചിത്രം, സ്വയം തണുപ്പിക്കാന്‍ ബില്‍റ്റ്-ഇന്‍ ഫാനുകളുള്ള സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ ചിത്രീകരിക്കുന്നു. ഒരു ചിത്രത്തില്‍, ഒരു ചെറിയ ട്രക്ക് അതിന്‍റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ എയര്‍ കണ്ടീഷണര്‍ വലിച്ചുകൊണ്ടുപോകുന്നു. പരമ്പരയിലെ അവസാനത്തെ ചിത്രം ഒരു സ്ത്രീ വലിയ കുടയും ചുറ്റിയ ആരാധകരുടെ നിരയുമായി നില്‍ക്കുന്ന വിചിത്രമായ ഒരു കാഴ്ചയാണുള്ളത്.

വൈറലായി മാറിയ ഈ ചിത്രങ്ങള്‍ ആളുകളെ വിസ്മയിപ്പിച്ചെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.