Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ചെലവഴിക്കുക എന്നതാണ്.’
മാർക് ബാവോയുടെ ജനനം 1992ൽ ചൈനയിലെ ഹാർബിൻ എന്ന സ്ഥലത്തായിരുന്നു. മാതാപിതാക്കൾ ഡോക്ടർമാരായിരുന്നതുകൊണ്ട് അവർക്ക് അമേരിക്കയിലേക്ക് എളുപ്പം കുടിയേറാൻ സാധിച്ചു. അമേരിക്കയിലെത്തിയ ബാവോ പഠനത്തിലും കംപ്യൂട്ടർ വൈദഗ്ധ്യത്തിലുമൊക്കെ മികച്ചുനിന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഹോംവർക്ക് ചെയ്യാനും സ്കൂൾ പേപ്പറുകൾ തയാറാക്കാനും സഹായിക്കുന്ന ഒരു കംപ്യൂട്ടർ ആപ്ലിക്കേഷൻ ബാവോ വികസിപ്പിച്ചെടുത്തു.
ആ പ്രോഗ്രാം തന്റെ പഠനത്തിനായി ബാവോ ഉപയോഗിച്ചതിനോടൊപ്പം സഹപാഠികൾക്കും മറ്റുള്ളവർക്കും വിറ്റു പണമുണ്ടാക്കി. ഒന്പതാം ക്ലാസിലായിരിക്കുന്പോൾ ഡിബേറ്റ് ഗ്രൂപ്പുകൾക്ക് വേണ്ടി ഒരു ഇവന്റ് മാനേജ്മെന്റ് സിസ്റ്റം തയാറാക്കി. അതിനു വലിയ മൂല്യമുണ്ടായിരുന്നതുകൊണ്ട് അമേരിക്കയിലെ നാഷണൽ സ്പീച്ച് ആൻഡ് ഡിബേറ്റ് അസോസിയേഷൻ അതു ബാവോയിൽനിന്നു വിലയ്ക്കു വാങ്ങി.
ബാവോയ്ക്ക് പതിനേഴ് വയസ് ആയപ്പോഴേക്കും വെബ് അധിഷ്ഠിതമായ പതിനൊന്നു കന്പനികൾ ഈ ചെറുപ്പക്കാരൻ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതോടൊപ്പം, ദാരിദ്ര്യത്തിനെതിരേ പോരാടാനും കുടുംബമൂല്യങ്ങൾ സംരക്ഷിക്കാനുമായി റമേനിയ എന്ന പേരിൽ ഒരു ഫൗണ്ടേഷനും ആരംഭിച്ചു.
ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ഉന്നത ബിരുദം നേടിയ ബാവോ സമൂഹനന്മയ്ക്കായി കംപ്യൂട്ടർ ടെക്നോളജി വികസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്. ഗുഡ്ഡി എന്ന ടെക്നോളജി കന്പനിയുടെ സഹസ്ഥാപകനായ ബാവോയിപ്പോൾ അതിന്റെ ചീഫ് ടെക്നിക്കൽ ഓഫീസറായി സാൻ ഫ്രാൻസിസ്കോയിൽ പ്രവർത്തിക്കുന്നു.
മോഷ്ടാവ് കുടുങ്ങി
ബാവോ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനു മുൻപ് പഠിച്ചിരുന്നതു മാസച്യുസെറ്റ്സിലുള്ള ബെന്റ്ലി യൂണിവേഴ്സിറ്റിയിലായിരുന്നു. അക്കാലത്ത്, ബാവോയുടെ ലാപ്ടോപ് കംപ്യൂട്ടർ മോഷണം പോയി. ഉടൻതന്നെ ബാവോ മറ്റൊരെണ്ണം വാങ്ങിയെങ്കിലും കംപ്യൂട്ടർ മോഷ്ടാവിനെ കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തി. അതു വിജയിക്കുകയും ചെയ്തു.
അകലെയിരുന്നുകൊണ്ടു തന്റെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം തന്റെ ലാപ്ടോപ് കംപ്യൂട്ടറിൽ ബാവോ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് ബാവോ തന്റെ കംപ്യൂട്ടറുമായി ബന്ധപ്പെട്ടു. അപ്പോൾ, മോഷ്ടാവ് അയാളുടെ ചില ഡാൻസ് രംഗങ്ങൾ കംപ്യൂട്ടറിൽ റിക്കാർഡ് ചെയ്തതായി ബാവോ കണ്ടെത്തി.
എന്നാൽ, അയാളുടെ ഡാൻസ് സ്റ്റെപ്പുകൾ തീർത്തും നിലവാരമില്ലാത്ത ഒന്നായിരുന്നു. ആ രംഗങ്ങൾ ബാവോ യു ട്യൂബിൽ അപ്ലോഡ് ചെയ്തു. അതോടൊപ്പം ഇപ്രകാരം ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു: "കംപ്യൂട്ടർ അറിയാവുന്നവരുടെ കംപ്യൂട്ടർ മോഷ്ടിക്കരുത്.’
ബെന്റ്ലി യൂണിവേഴ്സിറ്റിയിലെതന്നെ ഒരു വിദ്യാർഥിയായിരുന്നു ആ മോഷ്ടാവ്. അയാൾ ഉടനെ യൂണിവേഴ്സിറ്റി പോലീസിന്റെ പക്കൽ കംപ്യൂട്ടർ എത്തിക്കുകയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാവോയോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഈ സംഭവം മൂലം ബാവോ അക്കാലത്തു സോഷ്യൽ മീഡിയയിൽ ഒരു താരമായി മാറിയിരുന്നു. മോഷണം പോയ കംപ്യൂട്ടർ തിരിച്ചുകിട്ടിയപ്പോൾ ബാവോ ചെയ്തത് എന്താണെന്നറിയേണ്ടേ? ബാവോ ആ കംപ്യൂട്ടർ വിറ്റു കിട്ടിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകി.
പാവങ്ങൾക്കായി
വിവിധ ടെക് കന്പനികളിലൂടെ പണം ഉണ്ടാക്കുന്ന ബാവോയുടെ ഒരു പ്രധാന ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി തന്റെ വരുമാനത്തിന്റെ സിംഹഭാഗവും മാറ്റിവയ്ക്കുക എന്നതാണ്. കുറെനാൾ മുന്പ്, ജൂണിയർബിസ്.കോം എന്ന വെബ്സൈറ്റിന്റെ പ്രതിനിധി ഒരു അഭിമുഖത്തിൽ ബാവോയോടു ചോദിച്ചു: "ഭാവിയിൽ എന്തു ചെയ്യാനാണ് ആഗ്രഹം?’ ഉടനെ ബാവോ പറഞ്ഞു: "എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ചെലവഴിക്കുക എന്നതാണ്.’
ഈ ഉത്തരം കേട്ട് ചോദ്യക്കാരൻ അദ്ഭുതംകൂറിയിരുന്നപ്പോൾ ബാവോ തുടർന്നു: "എന്റെ ശ്രമഫലമായി ആയിരം കോടി ഡോളർ സന്പാദിക്കാനാണ് പ്ലാൻ. അതിൽ എണ്ണൂറു കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചിനുമായി ഞാൻ മാറ്റിവയ്ക്കും. ഒരു നൂറു കോടി ഡോളർ എന്റെ ഫൗണ്ടേഷനിലിട്ട് പൊതുനന്മയ്ക്കായി വിനിയോഗിക്കും. അഞ്ചു കോടി ഡോളർ പുതുതായി സ്ഥാപിക്കുന്ന കന്പനികളെ സഹായിക്കാനും വിനിയോഗിക്കും.’
അപ്പോൾ സ്വന്തം കാര്യത്തിനോ? അഞ്ചു കോടി ഡോളർ മാത്രം! ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ചു ബാവോയുടെ ആസ്തി മുന്നൂറു കോടി ഡോളറോളം വരുമത്രെ! ബാവോയ്ക്കാകട്ടെ ഇപ്പോൾ മുപ്പത്തിയൊന്നു വയസും. ബാക്കി എഴുന്നൂറു കോടി ഡോളർ സന്പാദിക്കാൻ ബാവോയ്ക്ക് അധിക വർഷങ്ങൾ വേണ്ടിവന്നേക്കില്ല. കാരണം അത്രമാത്രം മിടുക്കനാണദ്ദേഹം.
മറ്റു മനുഷ്യരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആരെങ്കിലുമുണ്ടാകുമോ നമ്മുടെ സമൂഹത്തിൽ? ഉണ്ടെങ്കിൽ അത് അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ, പണമുണ്ടാക്കുവാൻ സാധാരണ ഇറങ്ങിത്തിരിക്കുന്നവരുടെ ലക്ഷ്യം അതു സ്വന്തം കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുക എന്നതാണ്. തന്മൂലമല്ലേ, പണമുണ്ടാക്കുന്ന കാര്യം വരുന്പോൾ പലരും അന്യായമായ വഴികൾ തേടുന്നത്?
നേരായ വഴിയിലൂടെ പണമുണ്ടാക്കാൻ അത്ര എളുപ്പമല്ല എന്നു ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവാം. അതുകൊണ്ടായിരിക്കണം അക്കൂട്ടർ പണമുണ്ടാക്കാൻ തെറ്റായ മാർഗങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ, ശരിയായ രീതിയിലൂടെ പണമുണ്ടാക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ടല്ലോ. തീർച്ചയായും അതിനുവേണ്ടി കഷ്ടപ്പെടേണ്ടി വരുമെന്നതു യാഥാർഥ്യമാണ്. എന്നാൽ, ആ കഷ്ടപ്പാടിലൊരു സുഖവും സന്തോഷവുമുണ്ടെന്ന് അങ്ങനെ ചെയ്യുന്നവർതന്നെ സമ്മതിക്കുമല്ലോ.
ബാവോയെപ്പോലെ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പണം സന്പാദിക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. എങ്കിൽപോലും നാം സന്പാദിക്കുന്നതിന്റെ ഒരു ഓഹരി അക്കാര്യത്തിനു വേണ്ടി നമുക്കു മാറ്റിവച്ചുകൂടെയോ? പക്ഷേ, അങ്ങനെ ചെയ്യണമെങ്കിൽ കഷ്ടതകൾ അനുഭവിക്കുന്ന മനുഷ്യരുടെ കാര്യത്തെക്കുറിച്ച് ഓർമയുണ്ടാകണം. പോരാ, ഇക്കാര്യത്തിൽ നാം ഏറെ ശ്രദ്ധ നൽകുകയും വേണം.
ബാവോയുടെ ജീവിതലക്ഷ്യം തന്റെ പണമുപയോഗിച്ചു മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അദ്ദേഹത്തിന്റെ ഈ ജീവിതവീക്ഷണത്തിൽ പങ്കുചേരുന്നവർ നമ്മുടെയിടയിലും ധാരാളം ഉണ്ടാകട്ടെ. അപ്പോൾ നാം ജീവിക്കുന്ന സമൂഹം ഏറെ നന്മകൾകൊണ്ട് സന്പന്നമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top