Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
WhatsApp
സീമ മോഹന്‍ലാല്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സിയിലെ ബെന്നി സാര്‍ കുറച്ചു തന്നു. ബാക്കി പണത്തിനായി എന്റെ രണ്ടു പവന്റെ മാല പണയംവച്ച് പൈസ സംഘടിപ്പിച്ചു.
ഇപ്പോള്‍ അത് കുറച്ചുകുറച്ചായി അടച്ചുകൊണ്ടിരിക്കുകയാണ്. ആ കടം തീര്‍ന്നാലെ അടുത്ത യാത്രയെക്കുറിച്ച് ചിന്തിക്കാനാവൂ..' എറണാകുളം ഇരുമ്പനം ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന മോളി ജോയി എന്ന വീട്ടമ്മയുടെ വാക്കുകളാണിത്.
62-ാം വയസില്‍ തന്റെ 16-ാമത്തെ രാജ്യ സന്ദര്ശനത്തെക്കുറിച്ചു പറയുമ്പോള്‍ മോളിയുടെ കണ്ണുകളില്‍ കൊച്ചുകുട്ടിയെ പോലെ അദ്ഭുതം നിഴലിച്ചു. സാമ്പത്തിക പരാധീനതകള്‍ക്കു മുന്നില്‍ കുട്ടിക്കാലത്തും പിന്നീട് വിവാഹത്തിനുശേഷവും യാത്രകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന മോളി പലചരക്കുകടയില്‍ നിന്ന് കിട്ടുന്ന പണം കൂട്ടിവച്ചാണ് യാത്രയ്ക്ക് പോകുന്നത്.
ഇതുവരെ 12 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചെലവായത്. നാലു പവന് സ്വര്‍ണം പണയം വച്ചത് എടുക്കാനുമുണ്ട്. പ്രായം വെറും സംഖ്യയാണെന്നും സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലെന്നും പറയുന്ന ഈ പത്താം ക്ലാസുകാരിയുടെ യാത്രാവിശേഷങ്ങളിലേക്ക്...
യാത്രകള്‍ സ്വപ്നം കണ്ട
തിരുവാങ്കുളം ഒലിപ്പുറത്ത് വീട്ടില്‍ അബ്രഹാം-അന്നമ്മ ദമ്പതികളുടെ മകളായ മോളിക്ക് കുട്ടിക്കാലം മുതല്‍ യാത്രകളോട് ഏറെ ഇഷ്ടമായിരുന്നു. വാരികകളിലും മറ്റും കാണുന്ന യാത്രാവിവരങ്ങള്‍ കൗതുകത്തോടെ വായിക്കും.
സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്കു പോകുന്ന സമയത്തെല്ലാം കൂട്ടുകാര്‍ക്കൊപ്പം പോകണമെന്ന് ആഗ്രഹമുണ്ടായിട്ടും വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കു മുന്നില്‍ ആഗ്രഹം ആരോടും പറഞ്ഞില്ല. കരിങ്കല്മടയിലെ പണിക്കാരനായ അപ്പന്റെ അവസ്ഥ മകള്‍ക്ക് നന്നായി അറിയാമായിരുന്നു.
ചിത്രപ്പുഴ സ്വദേശി ജോയിയുടെ ജീവിതസഖിയായപ്പോഴും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. കരിങ്കല്പ്പണിക്കാരനായ ജോയിക്ക് അസുഖത്തെത്തുടര്‍ന്ന് പലപ്പോഴും ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
മക്കള്‍ക്ക് അസുഖം വരുമ്പോഴൊക്കെ ആശുപത്രിയില്‍ കൊണ്ടുപോകാനും വണ്ടിക്കാശിനുമുള്ള കൃത്യം പൈസയല്ലാതെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള പണം അക്കാലത്ത് തങ്ങളുടെ കൈയിലുണ്ടായിരുന്നില്ലെന്നു പറഞ്ഞപ്പോള്‍ മോളിയുടെ കണ്ണുകള്‍ നിറഞ്ഞു.
പക്ഷേ മോളി ആരോടും പരാതി പറഞ്ഞില്ല. 2004-ല്‍ ഭര്‍ത്താവ് ജോയി മരിച്ചു. വിദ്യാര്‍ഥികളായ മക്കളുമായി ഇനി എന്തു ചെയ്യണമെന്നറിയാതെ മോളി ആദ്യം പകച്ചു നിന്നു. പക്ഷേ പ്രതിസന്ധികളില്‍ തളരാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.
വീടിനോടു ചേര്‍ന്ന് ചെറിയൊരു പലചരക്കു കട തുടങ്ങി. അതോടെയാണ് പത്തു പൈസ താന്‍ കണ്ടു തുടങ്ങിയതെന്നാണ് ഈ വീട്ടമ്മ പറയുന്നത്. അതിനുശേഷം മകള്‍ ജിഷയുടെ വിവാഹം കഴിഞ്ഞു. മകന് ഏലിയാസിന് വിദേശത്തു ജോലിയും കിട്ടി.
അയല്‍ക്കാരുമൊത്തുള്ള ചെറിയ യാത്രകള്‍
2007-08 കാലഘട്ടത്തിലാണ് അയല്‍ക്കാര്‍ ഒത്തൊരു യാത്ര പോകാനുള്ള തീരുമാനം ഉണ്ടായത്. ഊട്ടി, കൊടൈക്കനാലൊക്കെ സന്ദര്‍ശിച്ച് ഒരാഴ്ചത്തെ വിനോദയാത്ര. മോളി മക്കളോട് സമ്മതം ചോദിച്ചപ്പോള്‍ ഇരുവരും സന്തോഷത്തോടെ അമ്മയെ യാത്രയാക്കി.
പിറ്റേ വര്‍ഷവും ഈ സംഘം തന്നെ തിരുവനന്തപുരം, കോവളം, പളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രപോയി. അതിലും മോളി പങ്കാളിയായി. 2009-ല്‍ മോളി ഏറെ ആഗ്രഹിച്ചിരുന്ന മൂകാംബികയിലേക്ക് ഈ സംഘം യാത്ര പോയെങ്കിലും വീടു പണി നടക്കുന്നതിനാല്‍ മോളിക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ 2010 ല്‍ മോളി പാസ്പോര്‍ട്ടും സ്വന്തമാക്കി. 2011-ല്‍ മകന്റെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ അല്പം ഇളവുവന്നു.
ആദ്യ വിദേശയാത്ര യൂറോപ്പിലേക്ക്
അയല്‍ക്കാരിയും രാജസ്ഥാനില്‍ നഴ്സുമായിരുന്ന മേരിയാണ് യൂറോപ്പിലേക്കുളള യാത്രാസംഘത്തില്‍ കൂടുന്നോയെന്നു മോളിയോട് ചോദിച്ചത്. ‘റോയല്‍ ഒമാനിയ വഴിയുള്ള ആ ടൂര്‍ പാക്കേജിന് 1.15 ലക്ഷം രൂപയായിരുന്നു.
അന്ന് വിദേശയാത്രയൊക്കെ പോകണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പൈസ വേണമായിരുന്നു. മേരിച്ചേച്ചി എന്റെ അക്കൗണ്ടിലേക്ക് പൈസ ഇട്ടുതന്നു. ബാക്കി തുകയ്ക്കായി ഒരു പവന്റെ വള പണയംവച്ചു. കൈയില്‍ കുറച്ചു സമ്പാദ്യമൊക്കെ ഉണ്ടായിരുന്നു. പിറ്റേന്നു തന്നെ ഞാന്‍ അത് തിരിച്ചുകൊടുക്കുകയും ചെയ്തു.
51-ാം വയസില്‍ 2012 ഏപ്രിലിലായിരുന്നു ആ യൂറോപ്യന്‍ യാത്ര. കൊച്ചിയില്‍ നിന്ന് ദുബായിലേക്കും ദുബായില്‍നിന്ന് റോമിലേക്കുമായിരുന്നു ഫ്ളൈറ്റ്. റോമിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി അവിടെനിന്ന് ബസിലാണ് ഹോട്ടലില്‍ എത്തിയത്. പിറ്റേന്ന് കൊളോസിയ കാണാന്‍ പോയി. സെന്റ് പീറ്റേഴ്സ് ബസലിക്ക സന്ദര്‍ശിച്ചു.
ആ കോമ്പൗണ്ടില്‍ തന്നെയായിരുന്നു വത്തിക്കാന്‍ മ്യൂസിയം. അതൊക്കെ കണ്ടശേഷം ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ കണ്ടു. പിന്നീട് പോയത് പാദുവയിലെ അന്തോണീസ് പുണ്യാളന്റെ പള്ളിയിലേക്കാണ്. അന്നു രാത്രി ഹോട്ടലില്‍ തങ്ങി.
പിറ്റേന്ന് പാരീസിലേക്കാണ് പോയത്. ഈഫല്‍ ടവര്‍, ലവര് മ്യൂസിയത്തിലെ മോണാലിസയുടെ ചിത്രം ഒക്കെ കണ്ടു. അവിടത്തെ കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരം പാരീസ് എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അങ്ങനെയാണ് പത്തു ദിവസം നീണ്ട ആദ്യ യാത്ര അവസാനിച്ചത്.
പിറ്റേവര്‍ഷവും ട്രാവല്‍ ഏജന്‍സിയില്‍നിന്ന് യാത്രയ്ക്കായി വിളിച്ചെങ്കിലും അടുത്ത യാത്രയ്ക്കുള്ള പണം സ്വരൂപിക്കാനായുള്ള ശ്രമത്തിലായിരുന്നു മേരി. രാവിലെ 7.30 ന് തുറക്കുന്ന കട രാത്രി 10.30 നു മാത്രമേ അടയ്ക്കാറുള്ളൂ. 2017 ല്‍ ടൂര്‍ കമ്പനികള്‍ക്കൊപ്പം സിങ്കപ്പൂര്‍, മലേഷ്യന്‍ യാത്രകള്‍ നടത്തി.
ആദ്യമായി പിറന്നാള്‍ കേക്ക് മുറിച്ചത് ലണ്ടനില്‍
2019-ല്‍ കലൂരിലെ സോമന്‍സ് ലക്ഷ്വറി ടൂര്സില്നിന്ന് ലണ്ടനിലേക്ക് 15 ദിവസത്തെ യാത്രയുണ്ടെന്ന് പറഞ്ഞ് മോളിയെ വിളിച്ചു. 2,20,000 രൂപയാണ് ചെലവ്. മക്കളോട് യാത്രയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവര്‍ സമ്മതം മൂളി. അങ്ങനെ 2019 മേയ് 22ന് 47 പേരടങ്ങുന്ന സംഘത്തോടൊപ്പം മോളി ലണ്ടനിലേക്കു പുറപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊച്ചി- ഖത്തര്‍, ഖത്തര്‍- ലണ്ടന്‍ ഫ്ളൈറ്റിലായിരുന്നു യാത്ര. എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ മട്ടുപ്പാവില്‍ നില്ക്കുന്ന രാജ്ഞിയെ വളരെ അകലെനിന്ന് ചെറുതായൊന്നു കാണാനും സാധിച്ചു.
പത്താം ക്ലാസുകാരിയ മോളിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസിലാകും. പിറ്റേന്ന് സ്വിറ്റ്സര്ലണ്ടിലേക്കായിരുന്നു യാത്ര. തുടർന്ന് ബെല്‍ജിയത്തിലേക്കും. ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് എല്ലാവരും മുറിയിലേക്ക് പിരിയാന്‍ നേരം മോളിച്ചേച്ചിയുടെ പിറന്നാളിന്ന് എന്നു പറഞ്ഞ് ടൂര്‍ മാനേജര്‍ ഒരു കേക്കുമായി എത്തി.
എന്റെ ജീവിതത്തില്‍ അന്നുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. അങ്ങനെ 58-ാം പിറന്നാള്‍ ലണ്ടനില്‍ കേക്കു മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായി-മോളി പറഞ്ഞു. കനാലുകളുടെ നാടായ ആസ്റ്റര്‍ ഡാമിലേക്ക് കപ്പലില്‍ യാത്ര ചെയ്തു. പിറ്റേന്ന് റോമിലെത്തി.
കൊളോസിയം, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍ സന്ദര്‍ശിച്ച ശേഷം മിലാന് എയര്‍പോര്‍ട്ടില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് തിരിച്ചു. അങ്ങനെ 15 ദിവസം നീണ്ട ലണ്ടന്‍ ട്രിപ്പ് വളരെയധികം സന്തോഷത്തോടെയാണ് അവസാനിച്ചത്.
15 ദിവസം അമേരിക്കയില്‍
കോവിഡിനെത്തുടര്‍ന്ന് യാത്രയൊക്കെ ഇല്ലാതിരുന്ന കാലമാണ് പിന്നീടുണ്ടായത്. അങ്ങനെയിരിക്കെ യാത്രാവിലക്ക് മാറിയതോടെ സോമന്‍സ് ടൂര്‍സില്‍ നിന്ന് വിളിച്ച് 15 ദിവസത്തെ അമേരിക്കന്‍ യാത്രയുണ്ടെന്നു പറഞ്ഞു.
3,70,000 രൂപയാണ് ചെലവ്. മക്കള്‍ അനുമതി തന്നെങ്കിലും അത്രയും പണം പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ടൂര്‍ ഏജന്‍സിയെ അറിയിച്ചപ്പോള്‍ അവര്‍ പേര് തന്നോളാന്‍ പറഞ്ഞു. തുടര്‍ന്ന് അമേരിക്കന്‍ വിസ എടുക്കാനായി ചെന്നൈയ്ക്കു പോയി.
വിസ കിട്ടില്ലെന്ന് മോളി ഭയന്നെങ്കിലും പത്തു വര്‍ഷത്തേക്കുള്ള യുഎസ് വിസ കിട്ടി. 2021 നവംബര്‍ 11 ന് രാത്രി എട്ടിന് നെടുമ്പാശേരിയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടു. ടൂര്‍ കമ്പനിയായ സോമന്‍സ് ആറു ദിവസത്തെ ബാംങ്കോക്ക് യാത്രയില്‍ മോളിയുടെ സ്പോണ്‍സറായി.
കഴിഞ്ഞ നവംബറിലാണ് ഒമ്പതു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ആ യാത്രയക്കുള്ള പണത്തിനായാണ് മാല പണയം വച്ചത്.നവംബര്‍ 26 നാണ് റഷ്യയിലെത്തിയത്. മഞ്ഞ് വീഴ്ചയുടെ സമയമാണത്. ഞാന്‍ സന്ദര്‍ശിച്ചിട്ടുളള രാജ്യങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായി തോന്നിയത് റഷ്യയായിരുന്നു- മോളി പറഞ്ഞു.
ഇനിയും രാജ്യങ്ങള്‍ കാണാനുണ്ട്...
ഇഷ്ട സ്ഥലമായ ജപ്പാന്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, കംമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ സന്ദര്‍ശനം നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. യാത്രകള്‍ക്കായി ഒരുരൂപ പോലും മറ്റൊരാളില്‍നിന്ന് വാങ്ങിയിട്ടില്ല.
സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അടുത്ത യാത്രയെക്കുറിച്ച് മനസില്‍ സ്വപ്നം കണ്ടുകൊണ്ട് മോളി പറഞ്ഞു.
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 100 പേർ മരിച്ചു
Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം
കെ.പി. യോഹന്നാനെ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ; കേസ് രജിസ്റ്റർ ചെയ്തു
ബ്രസീലിലെ കനത്ത മഴയും വെള്ളപ്പൊക്കവും; 100 പേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top