ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
Friday, June 27, 2025 6:34 AM IST
പി .പി. ചെറിയാൻ
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി. ഹോൾഫോർഡ് റോഡിന്‍റെയും പ്രസിഡന്‍റ് ജോർജ് ബുഷ് ടേൺപൈക്കിന്‍റെയും ജംഗ്ഷനിലാണ് പുതിയ ബഹുനില ഫുട്ബോൾ സമുച്ചം നിലവിൽ വരിക. 70.87 മില്യൻ ഡോളർ മുതൽമുടക്കുള്ള ഈ പദ്ധതി പ്രദേശത്തെ ഫുട്ബോൾ പ്രേമികൾക്കും യുവ കളിക്കാർക്കും പ്രയോജനകരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ ബൃഹത്തായ പദ്ധതിയിലൂടെ അത്ലറ്റിക്കോ ഡാളസ് എന്ന യുണൈറ്റഡ് സോക്കർ ലീഗ് (യുഎസ്എൽ) ചാംപ്യൻഷിപ്പ് ക്ലബിന് പരിശീലന സൗകര്യങ്ങൾ ഒരുങ്ങും എന്നതാണ് പ്രധാന ആകർഷണം. 2027ൽ സീസൺ ആരംഭിക്കാനിരിക്കുന്ന ടീമിന് ഇത് മുതൽക്കൂട്ടാകും.

ഈ സമുച്ചയത്തിൽ 2,000 പേർക്ക് ഇരിക്കാവുന്ന കൃത്രിമ ടർഫ് ഫീൽഡും, യൂത്ത് അക്കാദമി മത്സരങ്ങൾക്കായി ഹൈബ്രിഡ് ഫീൽഡുകളും ഉൾപ്പെടുന്നു. കൂടാതെ, ടീം ഓഫീസുകൾ, ലോക്കർ റൂമുകൾ, ഫിസിയോതെറാപ്പി, ഡൈനിംഗ് സൗകര്യങ്ങൾ, ടീം സ്റ്റോർ എന്നിവ അടങ്ങിയ 28,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും ഫുട്സൽ കോർട്ടുകളും പൊതുജനങ്ങൾക്കായുള്ള പാർക്കും ഹോട്ടലും റീട്ടെയിൽ ഏരിയയുമെല്ലാം ഇതിന്‍റെ ഭാഗമാകും.

ഗാർലൻഡ് മേയർ ഡിലൻ ഹെഡ്രിക് ഈ പദ്ധതിയെ സ്വാഗതം ചെയ്യുകയും ഇത് നഗരത്തിലെ പൗരന്മാർക്ക് ഒരു വലിയ മുതൽക്കൂട്ടാകുമെന്നും അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കുന്ന ഈ സമുച്ചയത്തിന്‍റെ നടത്തിപ്പ് അറ്റ്ലെറ്റിക്കോ ഡാളസിനായിരിക്കും.
2026ൽ നിർമ്മാണം ആരംഭിക്കാനും 2027ൽ ഇത് പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. ഈ പദ്ധതി സ്പ്രിങ് ക്രീക്ക് ഫോറസ്റ്റ് പ്രിസർവ് പോലുള്ള പ്രകൃതിദത്തമായ പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടായിരിക്കും നടപ്പിലാക്കുക എന്നും അധികൃതർ അറിയിച്ചു.