Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അതിർത്തിയിലെ ജീവനം
ഇന്ത്യ-പാക് ഏറ്റുമുട്ടലിനിടെ പെട്ടെന്നു വെടിനിർത്തൽ വന്നതിൽ നിരാശ പൂണ്ടവർ. എതിരാളികളെ തീർക്കാൻ യുദ്ധം കുറെ ദിവസംകൂടി തുടരേണ്ടിയിരുന്നെന്ന് ആവേശംകൊള്ളുന്നവർ. മിസൈൽ കുതിക്കുന്നതും യുദ്ധവിമാനം ഇരന്പുന്നതും കണ്ട് ടിവിക്കു മുന്നിൽ ആഘോഷം നടത്തുന്നവർ...
യുദ്ധത്തെ ഇങ്ങനെ ആഘോഷമായി ആസ്വദിക്കുന്നവർ കാണാതെ പോകുന്ന കുറെ ജീവിതങ്ങളുണ്ട്. അതിർത്തികളിലെ കർഷകരും ഗ്രാമീണരും. സംഘർഷ നിമിഷങ്ങൾക്കിടെ അതിർത്തിയിലെ ഒരു ഗ്രാമത്തിലേക്കു നടത്തിയ യാത്ര...
മാനത്ത് ഒരു പെരുമഴപ്പെയ്ത്തിനുള്ള ഒരുക്കംകൂട്ടി കാർമേഘങ്ങൾ... ഇടയ്ക്കിടെ പേടിപ്പെടുത്തി ഇടിമിന്നൽ.! അകലെ പാടങ്ങളിൽ മേയാൻ വിട്ട എരുമകളെയും പശുക്കളെയും ഒരുമിച്ചുകൂട്ടി കർഷകർ വീടുപറ്റാൻ തിടുക്കം കൂട്ടുന്നുണ്ട്. കൊയ്ത്തൊഴിഞ്ഞ ഗോതന്പു പാടത്തുനിന്ന് സർദാർ മസി കന്പിവേലികൾക്കപ്പുറത്തേക്കു കൈചൂണ്ടി ഇങ്ങനെ പറഞ്ഞു:
ഓ ഖർ, ജോ തു സി ദേഖ്ദേ ഹോ, പാക്കിസ്ഥാൻ വിച്ച് ഹെ.
(ദാ, ആ കാണുന്ന വീട് പാക്കിസ്ഥാനിലാണ്...!)
ഏറെ ദൂരെയല്ലാതെ വെള്ള നിറം പൂശിയ കൊച്ചു വീട്. ചുറ്റും ഗോതന്പുപാടങ്ങൾ തന്നെ.... ശത്രുരാജ്യത്താണെങ്കിലും നാട്ടുഭാഷയിൽ പറഞ്ഞാൽ ആ വീട്ടുകാർ സർദാർ മസിയുടെ അയൽവാസികളാണ്.
വേലിക്കിപ്പുറത്തെ ജീവിതം
പഞ്ചാബിലെ അമൃത്സർ ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള കോട്ട് റസാദ ഗ്രാമവാസിയായ 82കാരൻ സർദാർ മസിക്കു കൃഷിഭൂമിയും കാർഷികവൃത്തിയുമെല്ലാം ജീവിതം തന്നെയാണ്. 24 മണിക്കൂറും സൈന്യം റോന്തു ചുറ്റുന്ന ഗ്രാമം. ഗോതന്പു പാടങ്ങൾക്കിടയിലും സൈനിക ചെക്ക് പോസ്റ്റുകളും ബങ്കറുകളുമെല്ലാമുള്ള അതിർത്തി പ്രദേശം. ഏതു നിമിഷവും അതിർത്തിക്കപ്പുറത്തുനിന്ന് ഷെല്ലുകളോ മിസൈലുകളോ ഡ്രോണുകളോ ഒക്കെ പാഞ്ഞെത്താൻ സാധ്യതയുള്ള സ്ഥലം.
എന്നാൽ, മസിയുൾപ്പടെയുള്ള ഇവിടത്തെ ജനങ്ങൾ അതേക്കുറിച്ചൊന്നും ഏറെ ആലോചിക്കാറേയില്ല. അതിനെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെട്ടാൽ പിന്നെ സമാധാനവും ഉറക്കവുമുണ്ടാവില്ല, അതുപോലെ ജീവിതം തന്നെയായ കൃഷിയും. ആശങ്കകളെ കന്പിവേലിക്ക് അപ്പുറെ നിർത്തി കൃഷിയും ജീവിതവുമായി അവർ തിരക്കിലാണ്.
പ്രായത്തിന്റെ അവശതകൾ അലട്ടുന്പോഴും പാടത്തിറങ്ങുന്നതും അതിന്റെ ഗന്ധമറിയുന്നതും വിയർപ്പൊഴുക്കുന്നതും അദ്ദേഹത്തിന് ആവേശം.
കന്പിവേലികൾ വിഭജിച്ചത്!
നെല്ലും ഗോതന്പും മാറിമാറി കൃഷി ചെയ്യുന്ന വിശാലമായ പാടങ്ങളിൽ നിൽക്കുന്പോൾ, രാജ്യാതിർത്തി നിർണയിക്കുന്ന ഈ കന്പിവേലികൾ കാണുന്പോൾ സങ്കടമാണെന്നു മസി.
എ ഇസ്തരാ ക്യോ ഹെ?
(എന്തുകൊണ്ടാണ് അങ്ങനെ? )
അല്പം പഠിച്ചെടുത്ത പഞ്ചാബി ഭാഷയിൽ ഞാൻ ചോദിച്ചു.
ഭാഷ പഠിക്കാൻ ശ്രമിച്ചതിൽ തോളത്തു തട്ടി അഭിനന്ദിച്ച ശേഷം സർദാർ മസി വാചാലനായി:
"കി എ സാരിയാം സർഹ്ധാം ദോവാ ദേശാം ദ്വാരാ നഹി ബണായിയാം ഗയിയാം ഹൻ ?
തുഹാടെ ദ്വാരാ ബണായിയാം ഗയിയാം ഇന്നാ സർഹധി രേഖാവാം ദേ ധോവേ പാസ്സെ സ്യാധാത്തർ ലോക് കിസാൻ ഹൻ......
( "അതിർത്തിയൊക്കെ രാജ്യങ്ങൾ ഉണ്ടാക്കിയതല്ലേ....? ഈ അതിർത്തിവരകളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ളവരേറെയും കൃഷിക്കാരാണ്. കൃഷിയില്ലെങ്കിൽ ജീവിതം വഴിമുട്ടുന്നവർ. യുദ്ധമുണ്ടായാൽ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും പോകേണ്ടിവരുന്നവർ... ! കൃഷിയുടെ പേരിലുള്ള ഞങ്ങളുടെ ബന്ധത്തിന് അതിർത്തികളില്ല...')
അതിരുകളില്ലാത്ത സ്നേഹം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുനന്പിൽ നിൽക്കുന്ന ദിനങ്ങളിലൊന്നിലായിരുന്നു അമൃത്സറിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള സർദാർ മസിയുടെ വീട്ടിലും കൃഷിസ്ഥലങ്ങളിലും സന്ദർശനം നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഏതൊരു ഇന്ത്യക്കാരനും രാജ്യസ്നേഹം തിളച്ച ദിനങ്ങൾ. പാക്കിസ്ഥാനോട് രോഷം തിളച്ചുപൊന്തിയ നാളുകൾ. പ്രത്യേകിച്ച് പഞ്ചാബ് ഉൾപ്പടെയുള്ള അതിർത്തി മേഖലകളിൽ. അതിനിടയിലാണ് അതിർത്തിഗ്രാമത്തിൽ ജീവിക്കുന്ന പഞ്ചാബി വയോധികനിൽനിന്ന് അയൽ രാജ്യത്തെ അയൽവാസികളെക്കുറിച്ച് ആകുലമായ വാക്കുകൾ കേട്ടത്!
പാക് ഭീകരരുടെ കടന്നാക്രമണത്തിൽ സർദാർ മസിക്കു രോഷവും പ്രതിഷേധവും ഇല്ലാഞ്ഞിട്ടല്ല. രാജ്യങ്ങൾ നിർണയിച്ച അതിർത്തികളെ പൂർണമായും മാനിക്കുന്ന രാജ്യസ്നേഹിയാണ് അദ്ദേഹം. അവിടത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ കണിശക്കാരനും.
ഗോതന്പു പാടങ്ങൾക്കിടയിലെ ചെക്ക് പോസ്റ്റുകളിലും മോർച്ചകളിലും (ബങ്കർ) നിലയുറപ്പിച്ചിട്ടുള്ള സായുധരായ സൈനികർ സർദാർ മസിയെ അറിയും; അദ്ദേഹത്തിന്റെ രാജ്യസ്നേഹവും. സൈനികർക്കു മസിയോടും തിരിച്ചും വലിയ ആദരവും സ്നേഹവുമെന്ന് അദ്ദേഹത്തിനൊപ്പമുള്ള അതിർത്തിഗ്രാമയാത്രയിലെ വിശേഷം പറച്ചിലുകളിൽ വ്യക്തം.
അതിർത്തിയല്ല, ജീവിതമാണ്
അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുന്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ കാണാത്ത ഒരു കാഴ്ച ഇവർ കാണുന്നു. അത് അതിർത്തിയിലെ മനുഷ്യരുടെ പച്ചയായ ജീവിതവും ആശങ്കകളുമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് ആക്രമണങ്ങളുടെ കണക്കെടുത്ത് ആവേശംകൊള്ളുന്നതിലായിരിക്കും ശ്രദ്ധ.
എന്നാൽ, അതിർത്തിയിലെ സാധാരണ ഗ്രാമീണർക്ക് തങ്ങളുടെയും അതിർത്തിക്കപ്പുറമുള്ള തങ്ങളുടെ അയൽവാസികളുടെയും ജീവനെയും കുടുംബത്തെയും കുറിച്ചുള്ള ആശങ്കയുടെ കണക്കെടുപ്പിന്റെ കാലമാണത്.
ഇരുവശങ്ങളിലുമുള്ള സാധാരണ ജനങ്ങളുടെ ജീവിതയാത്രയ്ക്ക് അവയുണ്ടാക്കുന്ന തടസങ്ങളെക്കുറിച്ച് മസിക്ക് ആശങ്കകളേറെ:
കാഷ്മീരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു ശേഷം ഇവിടെ കർശനമായ നിരീക്ഷണവും സുരക്ഷയുമാണ്. കൃഷിക്കാർക്കു തങ്ങളുടെ പാടങ്ങളിലേക്കു പോകുന്നതിനു പോലും നിയന്ത്രണങ്ങളുണ്ട്.
യുദ്ധഭീതിക്കു മുന്പേ, ഗോതന്പ് കൊയ്തു ചന്തകളിലെത്തിയത് ആശ്വാസമായി. പക്ഷേ, അതിർത്തി ഗ്രാമമായതിനാൽ യുദ്ധമുണ്ടായാൽ കൃഷിഭൂമികളിലേക്കു പോകുന്നതു പോലും സൈന്യത്തിന് അനുവദിക്കാനാവില്ല. അടുത്ത തവണത്തെ കൃഷി വൈകും. അതു ഞങ്ങളുടെ വരുമാനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും.
സൗഹൃദം കൃഷിചെയ്യുന്നവർ
പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും അതിർത്തികളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ എല്ലാവരുംതന്നെ കൃഷിക്കാരും കാലിവളർത്തലുകാരുമാണ്. പാടങ്ങളിലാണ് തങ്ങളുടെ ജീവിതമെന്നു മസി.
പാക്കിസ്ഥാനിലെ അതിർത്തിപ്രദേശമായ ബാനിയയിലെ കൃഷിക്കാരെ പലരെയും അറിയാം. പാടത്തു മേയാൻ വിടുന്ന എരുമകളിൽ ചിലതു ചിലപ്പോൾ അതിർത്തി കടന്നു പാക്കിസ്ഥാൻകാരുടെ പാടത്തേയ്ക്കു പോകും. വൈകുന്നേരമായിട്ടും കാണാതാവുന്പോഴാകും ചിലപ്പോൾ പാക്കിസ്ഥാൻകാർ അവയെ സുരക്ഷാ സൈനികരുടെ അനുവാദത്തോടെ അതിർത്തിയിലേക്ക് എത്തിച്ചു നൽകുന്നത്. ഇതുപോലെ അവരുടെ കന്നുകാലികൾ ഇവിടേയ്ക്കും എത്തും. ഞങ്ങൾ അതു തിരിച്ചേൽപ്പിക്കും.
പരസ്പരം സഹകരിച്ചും കൊടുക്കൽ വാങ്ങൽ നടത്തിയുമൊക്കെയാണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. "കൃഷിഭൂമിയിൽ എന്തു കലഹം?'
മസിയുടെ നിർണായകമായ ചോദ്യം.
സൗഹൃദമൊഴുകുന്ന റാവി നദി
അഞ്ചു നദികളുടെ നാടാണ് പഞ്ചാബ്. സത് ലജ്, ബിയാസ്, റാവി, ചെനാബ്, ഝലം എന്നീ നദികൾ പഞ്ചാബിന്റെ ജീവനാഡികളെന്നു പറയണം. നാടിന്റെ സന്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും താങ്ങി നിർത്തുന്ന കൃഷിയ്ക്ക് ഈ നദികളിൽനിന്നുള്ള വെള്ളം സമൃദ്ധം. വർഷത്തിൽ അഞ്ചു മാസം വീതം നെല്ലും ഗോതന്പും മാറിമാറിയാണു കൃഷി.
ഇടവേളയിൽ ചിലർ കന്നുകാലികൾക്കുള്ള പുല്ലും കൃഷി ചെയ്യും. നദികളോടു ചേർന്നു കൂറ്റൻ കനാലുകൾ വിശാലമായ പാടങ്ങളിലേക്കു വെള്ളമെത്തിക്കുന്നു. ഇതു ടൗണുകളിലെയും ഗ്രാമങ്ങളിലെയും ഗാർഹികഉപയോഗത്തിനുള്ള ജലസ്രോതസുകളെയും സമൃദ്ധമാക്കുന്നു.
അമൃത്സറിലെ സുഫ്യാൻ, കോട്ട് റസാദ ഗ്രാമങ്ങളിലൂടെ റാവി നദി ഒഴുകിയെത്തുന്നത് പാക്കിസ്ഥാനിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള നദി പാക്കിസ്ഥാന്റെ മണ്ണിനെ നനയ്ക്കുന്നു, ഫലഭൂയിഷ്ടമാക്കുന്നു. സർദാർ മസി പറയും,
ഞങ്ങളുടെ കൃഷിക്കു വെള്ളം തരുന്ന റാവി നദി തന്നെയാണ് അവരുടെയും പാടങ്ങളിൽ ജലസേചനത്തിനുപയോഗിക്കുന്നത്. ഒഴുകുന്ന പുഴയ്ക്ക് അതിർത്തിയറിയാത്തത് എത്ര നന്നായി!
ഗ്രാമത്തിന്റെ പ്രിയപ്പെട്ട മസി
പരേതയായ മിൻതോയാണു സർദാർ മസിയുടെ ഭാര്യ. എട്ടു മക്കളിൽ മൂന്നു പേർ മരിച്ചു. ഇനി മൂന്ന് ആൺമക്കൾ. പെൺമക്കൾ മൂന്ന്. മസിയുടെ കൃഷിഭൂമികളെല്ലാം ഇന്ന് ആൺമക്കൾ പരിപാലിക്കുന്നു.
കോട്ട് റസാദ ഗ്രാമത്തിലുള്ളവർക്കു സർദാർ മസി തങ്ങളുടെ പ്രിയപ്പെട്ട കാരണവർ കൂടിയാണ്. നാട്ടിലെ ഏത് ആവശ്യത്തിനും അഭിപ്രായമറിയാൻ ഗ്രാമവാസികൾ ഇദ്ദേഹത്തെ സമീപിക്കും.
എല്ലാവരോടും സ്നേഹത്തോടും പുഞ്ചിരി നിറഞ്ഞ മുഖത്തോടും കൂടി ഇടപെടുന്ന മസിയെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ആളാണെന്നു സമീപത്തെ ചെംയാരി ഹോളി റോസറി പള്ളി വികാരി ഫാ. ലിബിൻ കോലഞ്ചേരി പറഞ്ഞു. മസിയുടെ വീട്ടിൽനിന്നു ചൂടുള്ള സമൂസയും മധുരമുള്ള ചായയും കഴിച്ചു പുറത്തേക്കിറങ്ങുന്പോൾ, കുട്ടികൾ പലരും സന്തോഷത്തോടെ അദ്ദേഹത്തിന്റെ ഊന്നുവടിയിൽ പിടിക്കാൻ മത്സരിക്കുന്നതു കാണാമായിരുന്നു.
1971 ലെ യുദ്ധസ്മൃതി
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്ന 1971ൽ സർദാർ മസിക്ക് വയസ് 28. അതിർത്തി ഗ്രാമത്തിലെ ജനങ്ങളെന്ന നിലയിൽ അന്നു നമ്മുടെ സൈനികർക്കു പൂർണ പിന്തുണയും സഹായവും തങ്ങൾ നൽകിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
അതിർത്തി കടന്നു ദുരുദ്ദേശ്യത്തോടെ അനധികൃതമായി നമ്മുടെ മണ്ണിലേക്കെത്തിയ പാക്കിസ്ഥാൻകാരെ അന്നു നമ്മുടെ സൈന്യം കീഴ്പ്പെടുത്തി. ഏറ്റെടുക്കാൻ ആളില്ലാതിരുന്ന മൃതദേഹങ്ങൾ പലതും ഈ പാടങ്ങളിലാണ് ഞങ്ങൾ സംസ്കരിച്ചത്. - മസി പറഞ്ഞു.
ഹിരോഷിമയിലെ മോർച്ചറി
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന
ഒരു ലാപ്രോസ്കോപിക് അയൺ സ്റ്റോറി
1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയ
ധന്യമീ ദൗത്യം
കോട്ടയം കുറിച്ചി ജീവൻ ജ്യോതി സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ വാതിൽ തുറന്നതും പുഞ്ചിരിയോടെ സുപ്പീരിയർ സിസ്റ
അന്ത്യമില്ലാത്ത പുറപ്പാട്
നാസികളുടെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെടാൻ ആയിരത്തോളം പോളീഷ് ജൂതക്കുട്ടികളുമായി പുറപ്പെട്ട അഭയാർഥി കപ്പലിനെ പ
ആൽഫ്രഡ് ആത്മവിശ്വാസം
മുടങ്ങാതെ പത്രം വായന, ദിവസം എട്ടു മുതൽ പത്തു മണിക്കൂർ വരെ പഠനം, തോറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം... സിവിൽ സർവീ
സോണറ്റ് വിജയഗീതം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണ തിരുത്തിയവൾ. മലയാളം മീഡിയത്തിൽ പഠ
വെളിച്ചം പകർന്ന ചിമ്മിനിച്ചുവട്ടിൽ
ലോകത്തിന്റെ ശ്രദ്ധ ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയില
വെളിപാടിന്റെ നാട്ടിൽ
തുർക്കിയുടെ പടിഞ്ഞാറെ തീരത്ത് ആയിരുന്നു വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴു പള്ളികൾ (സഭാ സമൂഹങ്ങൾ). എന്നാൽ, ആക
മൂന്നാം വത്തിക്കാൻ ജെമെല്ലി ഒരു ആശുപത്രി മാത്രമല്ല
ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ലോകമെന്പാടും നിറഞ്ഞ പേരാണ് ജെമെല്ലി ആശുപത്രി. ലോകത്തി
കാട്ടിനുള്ളിലെ കെടാവിളക്ക്
ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു ഗ്രാമത്തിനു വെളിച്ചമേകാൻ പതിറ്റാണ്ടുകൾക്കു മുന്പ് ഒരു ജലവൈദ്യുത പദ്ധതിതന്നെ സ്ഥാപിച്ച്
മലയാളി ലാമ
ലാമ എന്നു കേട്ടാൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ രൂപമാകും എല്ലാവരുടെയും മനസിലേക്ക് ഒാടിയെത്തുക. എന്നാൽ, ഇന്ത്യയിലെ
അക്ഷര കൊട്ടാരം
അക്ഷരങ്ങൾക്കൊരു വീട് എന്ന ചിന്തയുമായാണ് കോട്ടയം ജില്ലയിലെ നാട്ടകത്തേക്കു പോയത്. പടിവാതിൽ കടന്നപ്പോൾ മനസിലായി ഇതു
മാജുളി മാജിക്
വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി
സുമില കമലം
ജന്തുശാസ്ത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഒരു വീട്ടമ്മ വെർജിൻ കോക്കനട്ട് ഓയിൽ കമ
കുരിശുകളുടെ താഴ്വര
കുരിശുമല എന്നു പറയുന്പോൾ മലയാളികളുടെ മനസിലേക്ക് ഒാടിയെത്തുന്നത് മലയാറ്റൂരും അതുപോലെയുള്ള കുരിശുമലകളുമായി
മുറിവുണക്കും ചിരി
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങള
ചെട്ടിനാട്ടിലെ മാളിക വീടുകൾ
100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു മാളികകൾ നിറഞ്ഞ ഒരു സ്വപ്നലോകം. ഓരോ മാളികയിലും 50ൽ അധികം മുറികൾ, നടുമ
പൊന്നും താരം
ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനു കാഴ്ചക്കാർ, ആരെയും ചിരിപ്പിക്കുന്ന ഭാവചല നങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കുറ
മുന്നേ നടന്ന നടയ്ക്കൽ
ഫാ. സക്കറിയാസ് നടയ്ക്കൽ, മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പല പുതുമകളിലേക്കും വായനക്കാരെ നടത്തിയ പത്രപ്രവർത്
എല്ലാവരും മറന്ന സങ്കടക്കുടിൽ
വയനാട് കളക്ടറേറ്റിന്റെ പടിവാതിലിലെ സമരക്കുടിലിൽ എല്ലാ ദിവസവും ജയിംസ് ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാന
ഹിരോഷിമയിലെ മോർച്ചറി
ഒരു മോർച്ചറിയിൽ കയറുന്ന പ്രതീതി ആയിരുന്നു പീസ് മ്യൂസിയത്തിൽ. മൂക്കിൽ തുളച്ചുകയറുന്ന ചോരയുടെ ഗന്ധമാണ് ഹാളിലെന
ഒരു ലാപ്രോസ്കോപിക് അയൺ സ്റ്റോറി
1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയ
ധന്യമീ ദൗത്യം
കോട്ടയം കുറിച്ചി ജീവൻ ജ്യോതി സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ വാതിൽ തുറന്നതും പുഞ്ചിരിയോടെ സുപ്പീരിയർ സിസ്റ
അന്ത്യമില്ലാത്ത പുറപ്പാട്
നാസികളുടെ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെടാൻ ആയിരത്തോളം പോളീഷ് ജൂതക്കുട്ടികളുമായി പുറപ്പെട്ട അഭയാർഥി കപ്പലിനെ പ
ആൽഫ്രഡ് ആത്മവിശ്വാസം
മുടങ്ങാതെ പത്രം വായന, ദിവസം എട്ടു മുതൽ പത്തു മണിക്കൂർ വരെ പഠനം, തോറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യം... സിവിൽ സർവീ
സോണറ്റ് വിജയഗീതം
ഐഎഎസ് നേടണമെങ്കിൽ മഹാനഗരത്തിലെ വൻകിട വിദ്യാലയങ്ങളിൽ പഠിക്കണമെന്ന ധാരണ തിരുത്തിയവൾ. മലയാളം മീഡിയത്തിൽ പഠ
വെളിച്ചം പകർന്ന ചിമ്മിനിച്ചുവട്ടിൽ
ലോകത്തിന്റെ ശ്രദ്ധ ഇനി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയില
വെളിപാടിന്റെ നാട്ടിൽ
തുർക്കിയുടെ പടിഞ്ഞാറെ തീരത്ത് ആയിരുന്നു വെളിപാടിന്റെ പുസ്തകത്തിൽ പറയുന്ന ഏഴു പള്ളികൾ (സഭാ സമൂഹങ്ങൾ). എന്നാൽ, ആക
മൂന്നാം വത്തിക്കാൻ ജെമെല്ലി ഒരു ആശുപത്രി മാത്രമല്ല
ഫ്രാൻസിസ് മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ലോകമെന്പാടും നിറഞ്ഞ പേരാണ് ജെമെല്ലി ആശുപത്രി. ലോകത്തി
കാട്ടിനുള്ളിലെ കെടാവിളക്ക്
ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു ഗ്രാമത്തിനു വെളിച്ചമേകാൻ പതിറ്റാണ്ടുകൾക്കു മുന്പ് ഒരു ജലവൈദ്യുത പദ്ധതിതന്നെ സ്ഥാപിച്ച്
മലയാളി ലാമ
ലാമ എന്നു കേട്ടാൽ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ രൂപമാകും എല്ലാവരുടെയും മനസിലേക്ക് ഒാടിയെത്തുക. എന്നാൽ, ഇന്ത്യയിലെ
അക്ഷര കൊട്ടാരം
അക്ഷരങ്ങൾക്കൊരു വീട് എന്ന ചിന്തയുമായാണ് കോട്ടയം ജില്ലയിലെ നാട്ടകത്തേക്കു പോയത്. പടിവാതിൽ കടന്നപ്പോൾ മനസിലായി ഇതു
മാജുളി മാജിക്
വഴിമാറി ഒഴുകിയ നദി ഒരു ദ്വീപിനെ പ്രസവിച്ചു. ഏറെ പ്രത്യേകതകൾ തോന്നിയ ആ ദ്വീപിലേക്കു പതിയെപ്പതിയെ ആളുകൾ കുടിയേറി
സുമില കമലം
ജന്തുശാസ്ത്രത്തിൽ ബിരുദവും ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഉള്ള ഒരു വീട്ടമ്മ വെർജിൻ കോക്കനട്ട് ഓയിൽ കമ
കുരിശുകളുടെ താഴ്വര
കുരിശുമല എന്നു പറയുന്പോൾ മലയാളികളുടെ മനസിലേക്ക് ഒാടിയെത്തുന്നത് മലയാറ്റൂരും അതുപോലെയുള്ള കുരിശുമലകളുമായി
മുറിവുണക്കും ചിരി
പലരെയും ഭീതിപ്പെടുത്തുന്ന കാൻസർ എന്ന അധികപ്പറ്റിനെ പലപ്പോഴും പൂ പറിക്കുന്ന സൗമ്യതയോടെ മുറിച്ചുനീക്കുന്ന കരങ്ങള
ചെട്ടിനാട്ടിലെ മാളിക വീടുകൾ
100 മുതൽ 400 വർഷം പഴക്കമുള്ള നൂറു കണക്കിനു മാളികകൾ നിറഞ്ഞ ഒരു സ്വപ്നലോകം. ഓരോ മാളികയിലും 50ൽ അധികം മുറികൾ, നടുമ
പൊന്നും താരം
ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനു കാഴ്ചക്കാർ, ആരെയും ചിരിപ്പിക്കുന്ന ഭാവചല നങ്ങൾ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കുറ
മുന്നേ നടന്ന നടയ്ക്കൽ
ഫാ. സക്കറിയാസ് നടയ്ക്കൽ, മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പല പുതുമകളിലേക്കും വായനക്കാരെ നടത്തിയ പത്രപ്രവർത്
എല്ലാവരും മറന്ന സങ്കടക്കുടിൽ
വയനാട് കളക്ടറേറ്റിന്റെ പടിവാതിലിലെ സമരക്കുടിലിൽ എല്ലാ ദിവസവും ജയിംസ് ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഗ്ദാന
വെള്ളക്കൊട്ടാരം
നാളെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നു. പല കാരണങ്ങൾകൊണ്ടും ലോകം ആകാംക്ഷയോടെ വൈ
ധോളാവീര; അതിശയിപ്പിക്കുന്ന ഹാരപ്പൻ കാഴ്ചകൾ
ധോളാവീര... ഹാരപ്പൻ ജീവിതത്തിന്റെ തുടിപ്പുകൾ ഇന്നും തൊട്ടറിയാൻ ഗുജറാത്തിന്റെ തീരപ്രദേശമായ ധോളാവീരയിലൂടെ ഒന്നു
മൃതരുടെ ജീവൻ
മരിച്ചവരുടെ പ്രിയപ്പെട്ടവൾ...ആരോരുമില്ലാതെ ഡൽഹി തെരുവിൽ മരിക്കുന്നവർ ഇപ്പോൾ അനാഥരല്ല. അവർക്കു മതാചാരപ്രകാര
ചിന്ന ജീവിതം
13-ാമത്തെ വയസിൽ പാടത്ത് പണിക്കിറങ്ങിയ ചിന്ന പറിച്ചുനീക്കിയ കളകൾക്കും കൊയ്തുകൂട്ടിയ കറ്റകൾക്കും മെതിച്ച നെല്ലിനും ക
മാർക്ക് ചഗാൻ അനുഗ്രഹത്തിന്റെ ചില്ലുജാലകങ്ങൾ
ജറൂസലെം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള അയിൻ കെറം ഗ്രാമത്തിൽ ഹദാസാ പ്രസ്ഥാനത്തിന്റെ പുതിയൊരു മെഡിക്കൽ കോളജ് ആശുപ
കണ്ണടയ്ക്കാത്ത നിരീക്ഷകൻ സെർവത്തോരെ റൊമാനോ ഇനി പുതുരൂപത്തിൽ
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തെ ഒരു ദിനം. റോമിലെ പ്രമുഖ അഭിഭാഷകനും കുലീന കുടുംബാംഗവും സഭാസ്നേഹിയും റോമി
ഇരുണ്ട തെരുവിൽ വെള്ളിവെളിച്ചം
കേരളത്തിൽ ബാലഭിക്ഷാടനം ഇല്ലാതാക്കാനുള്ള ചരിത്രപരമായ യത്നത്തിൽ മുഖ്യപങ്കുവഹിച്ചത് അരനൂറ്റാണ്ട് മുന്പ് ആരംഭിച്
അടിപൊളി അക്കുത്തിസ്
കിടപ്പുമുറിക്കു പുറത്ത് തട്ടും മുട്ടും കാൽപ്പെരുമാറ്റവും കേട്ടുകൊണ്ടാണ് ആന്റോണിയ കണ്ണു തുറന്നത്. നേരം ഇനിയും പുലർന്നി
സാന്ത്വന തീരത്ത്
2015 ജൂൺ 20... പയ്യന്നൂർ മാത്തിൽ സ്വദേശിനി കരുണാദാസിന് അതു പതിവുപോലെ ഒരു ദിവസം മാത്രമായിരുന്നു. എന്നാൽ, അന്ന് ഉച്ചകഴി
വ്യവസായത്തിന്റെ ശ്രീലക്ഷ്മി
തൃശൂർ അധ്യാപികയായി കുട്ടികൾക്കിടയിൽ പൂത്തുന്പിയെപ്പോലെ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച
Latest News
വൈറലാകാൻ പാമ്പിനെ ചുംബിച്ചു; കർഷകൻ ഗുരുതരാവസ്ഥയിൽ
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത്: മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
ഫിഫ ക്ലബ് ലോകകപ്പ്; റിവർ പ്ലേറ്റിന് തകർപ്പൻ ജയം
കോഴിക്കോട് പയ്യോളിയിലെ അഭിഭാഷകന്റെ വീട്ടിലെ മോഷണം; രണ്ട് പേർ അറസ്റ്റിൽ
ദേശീയപാതയില് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു
Latest News
വൈറലാകാൻ പാമ്പിനെ ചുംബിച്ചു; കർഷകൻ ഗുരുതരാവസ്ഥയിൽ
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത്: മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
ഫിഫ ക്ലബ് ലോകകപ്പ്; റിവർ പ്ലേറ്റിന് തകർപ്പൻ ജയം
കോഴിക്കോട് പയ്യോളിയിലെ അഭിഭാഷകന്റെ വീട്ടിലെ മോഷണം; രണ്ട് പേർ അറസ്റ്റിൽ
ദേശീയപാതയില് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top