Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യാപകനായിരുന്ന അദ്ദേഹം നിരവധി ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയിട്ടുള്ള ചെറുകഥകളിൽ ഏറെ ശ്രദ്ധനേടിയ ഒരു ചെറുകഥയാണ് മിറക്കിൾ പോളിഷ്.
കഥാകൃത്തുതന്നെയാണ് കഥയിലെ നായകൻ. ഒരു ദിവസം ഒരാൾ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിൽ മുട്ടി. വീടുകൾ കയറിയിറങ്ങി മിറക്കിൾ പോളിഷ് വിൽക്കുന്ന ഒരു സാധുമനുഷ്യനായിരുന്നു അയാൾ. ക്ഷീണിച്ച് അവശനായിരുന്ന അയാളോടു സഹതാപം തോന്നിയ കഥാകൃത്ത് ഒരു ബോട്ടിൽ മിറക്കിൾ പോളിഷ് വാങ്ങിച്ചു. അതിനുശേഷം കുറേ ദിവസം കഴിഞ്ഞപ്പോഴാണ് ഹാളിലുണ്ടായിരുന്ന അലമാരയിലെ കണ്ണാടിയിൽ അഴുക്ക് പതിഞ്ഞിരിക്കുന്നതായി അദ്ദേഹം ശ്രദ്ധിച്ചത്. അദ്ദേഹം വേഗം പോയി മിറക്കിൾ പോളിഷ് എടുത്തു കണ്ണാടി പോളിഷ് ചെയ്തു. അപ്പോൾ കണ്ണാടി നന്നായി തിളങ്ങി. എന്നാൽ, കണ്ണാടിക്കു മാത്രമല്ല അപ്പോൾ തിളക്കമുണ്ടായത്. കണ്ണാടിയിൽ പ്രതിഫലിച്ച അദ്ദേഹത്തിന്റെ രൂപത്തിനും നല്ല തിളക്കമായിരുന്നു. ജീവിതത്തോടു മല്ലടിച്ചു ക്ഷീണിച്ചവശനായിരുന്നു അദ്ദേഹം. എന്നാൽ, കണ്ണാടിയിൽ അദ്ദേഹം കണ്ടത് ജീവൻ തുടിക്കുന്ന മുഖമുള്ള ഊർജസ്വലനായ ഒരുവനെയാണ്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടാൻ തയാറായി നിൽക്കുന്നവനെപ്പോലെ ഒരുവൻ.
അന്നു ജോലി കഴിഞ്ഞു തിരികെ വന്നപ്പോഴും അദ്ദേഹം ആ കണ്ണാടിയിൽ തന്റെ മുഖം നോക്കി. അപ്പോഴും തന്റെ മുഖത്തു വലിയ പ്രകാശം. കണ്ണുകളിൽ നല്ല തിളക്കം. ആ വീട്ടിലെ രണ്ടു ബാത്ത്റൂമിലും കണ്ണാടി ഉണ്ടായിരുന്നു. അദ്ദേഹം മിറക്കിൾ പോളിഷ്കൊണ്ട് അവയും പോളിഷ് ചെയ്തു. അപ്പോൾ അവയിൽ കണ്ട രൂപത്തിനും വലിയ പ്രകാശവും ചൈതന്യവും.
അടുത്ത ഒരു ദിവസം അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് മോനിക്ക പതിവുപോലെ സന്ദർശിക്കാനെത്തി. ഒരു സ്കൂൾ ജീവനക്കാരിയായിരുന്നു മോനിക്ക. എങ്കിലും ജീവിതത്തിൽ ഓടിത്തളർന്നവളായിരുന്നു ആ നാല്പതുകാരി. പോരാത്തതിനു മോനിക്ക അത്ര സുന്ദരിയുമല്ലായിരുന്നു. എന്നാൽ, മിറക്കിൾ പോളിഷ് ഉപയോഗിച്ചു പോളിഷ് ചെയ്ത കണ്ണാടിക്കു മുൻപിൽ നിൽക്കുന്പോൾ മോനിക്ക ഏറെ സുന്ദരിയായി കാണപ്പെട്ടു. എന്നു മാത്രമല്ല, അവളുടെ മുഖത്തു ജീവന്റെ ചൈതന്യം തുടിച്ചുനിൽക്കുന്നതുപോലെ തോന്നി. അവൾക്കത് ഏറെ ഇഷ്ടപ്പെട്ടു.
കൂടുതൽ കണ്ണാടികൾ
അടുത്ത ദിവസം കഥാകൃത്ത് പോയി രണ്ടു പുതിയ കണ്ണാടികൾകൂടി വാങ്ങി. അവ പോളിഷ് ചെയ്ത് അവയിൽ നോക്കിയപ്പോൾ അവയിലും കണ്ട പ്രതിഫലനങ്ങൾ മറ്റു കണ്ണാടികളിൽ കണ്ടതു പോലെയായിരുന്നു. അതോടുകൂടി അദ്ദേഹം വീണ്ടും വീണ്ടും കൂടുതൽ കണ്ണാടികൾ വാങ്ങി ആ വീട്ടിലെ എല്ലാ ഭാഗങ്ങളിലും സ്ഥാപിച്ചു. അതോടൊപ്പം മിറക്കിൾ പോളിഷ് ഉപയോഗിച്ച് അവ പോളിഷ് ചെയ്യുകയും ചെയ്തു.
അടുത്ത ഒരു ദിവസം മോനിക്ക വന്നപ്പോൾ അവളെയും കണ്ണാടിയിൽ കണ്ട അവളുടെ സുന്ദരരൂപത്തെയും അദ്ദേഹം മാറിമാറി നോക്കി. കണ്ണാടിയിൽ കാണപ്പെടുന്ന താൻ സുന്ദരിയാണെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ലെന്നു മോനിക്കയ്ക്ക് അറിയാമായിരുന്നു. തന്മൂലം അവൾ ചോദിച്ചു: ""നിങ്ങൾക്ക് ആരെയാണു വേണ്ടത്, അവളെയോ എന്നെയോ?'' ഉത്തരം നൽകാൻ അദ്ദേഹം വൈകുന്നതു കണ്ട് കോപഷ്ഠയായി ചവിട്ടിത്തെറിപ്പിച്ച് അവൾ സ്ഥലംവിട്ടു.
സത്യത്തിൽ മിറക്കിൾ പോളിഷ്കൊണ്ട് പോളിഷ് ചെയ്ത കണ്ണാടിയിൽ അദ്ദേഹം കണ്ടത് എന്താണെന്നോ? തനിക്കും മോനിക്കയ്ക്കും ആയിത്തീരാവുന്ന വ്യക്തിത്വങ്ങൾ. മോനിക്കയിൽ മറഞ്ഞിരിക്കുന്ന സുന്ദരമായ തന്റെ വ്യക്തിത്വമാണ് അവൾ കണ്ണാടിയിൽ കണ്ടത്. എന്നാൽ, അവൾക്കതു മനസിലായില്ല. അതുപോലെ ആയിത്തീരാൻ അവൾ ആഗ്രഹിച്ചതുമില്ല.
മോനിക്ക ഏതു രൂപത്തിലാണെങ്കിലും അവളെ തനിക്കു നഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്മൂലം, അദ്ദേഹം ചെയ്തതെന്താണെന്നോ? വീട്ടിലുണ്ടായിരുന്ന കണ്ണാടികളെല്ലാം തല്ലിപ്പൊട്ടിച്ചതിനു ശേഷം അവളെ വിളിച്ചുവരുത്തി അവളോടു ചോദിച്ചു: ""നിനക്കിപ്പോൾ സന്തോഷമായോ? അവൾ പോയില്ലേ? കണ്ണാടിയിലെ ആ സുന്ദരി. നിനക്കിപ്പോൾ സന്തോഷമായോ?'' ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം നിരവധി തവണ ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. ഇതോടെ കഥ അവസാനിക്കുന്നു.
കണ്ണാടിയിൽ കണ്ടത്
പൊരുൾ തിരക്കാൻ ഈ കഥയിൽ ഏറെ കാര്യങ്ങളുണ്ട്. അവയെല്ലാം വായനക്കാരുടെ ഭാവനയ്ക്കു വിട്ടുതരികയാണ്. എങ്കിലും ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. അമേരിക്കൻ ചിന്തകനായ റാൾഫ് മേഴ്സൺ ഒരിക്കൽ എഴുതി: ""നമ്മിൽ കുടികൊള്ളുന്ന കാര്യങ്ങളുമായി തുലനം ചെയ്യുന്പോൾ നമ്മുടെ പിന്നിലുള്ളവയും നമ്മുടെ മുന്നിലുള്ളവയും നിസാര കാര്യങ്ങളാണ്.'' എന്താണ് എമേഴ്സൺ പറഞ്ഞതിന്റെ അർഥം? നമ്മുടെ കഴിഞ്ഞകാല ജീവിതം പരാജയമായിരുന്നിരിക്കാം. നമ്മുടെ ഭാവിയെക്കുറിച്ചും നമുക്കു വലിയ പ്രതീക്ഷയില്ലായിരിക്കാം. എന്നാൽ, നമ്മിലുള്ള യഥാർഥ സാധ്യതകൾ കണ്ടെത്തി അവയെ നാം പരിപോഷിപ്പിച്ചാൽ അവ നമ്മുടെ ജീവിതത്തെ ഏറെ മെച്ചമാക്കുകതന്നെ ചെയ്യും. അതാണ് എമേഴ്സൺ പറഞ്ഞതിന്റെ അർഥം.
തങ്ങൾക്കു ആയിത്തീരാവുന്ന ഒരു വ്യക്തിത്വമാണ് കഥാകൃത്തും മോനിക്കയും കണ്ണാടിയിൽ കണ്ടത്. അതേക്കുറിച്ചു കഥാനായകന് അവബോധമുണ്ടായെങ്കിലും കഥാനായികയ്ക്കു അവബോധമുണ്ടായില്ല. താൻ ആയിരിക്കുന്നതുപോലെ മാത്രം സ്വീകരിക്കാൻ മനസുണ്ടെങ്കിൽ തന്നെ സ്വീകരിച്ചാൽ മതി എന്ന നിലപാടായിരുന്നു മോനിക്കയുടേത്. അതായിരുന്നു അവളുടെ പരാജയവും.
നമ്മുടെ ജീവിതത്തിൽ പല പോരായ്മകളും ഉണ്ട് എന്നത് അവിതർക്കിതമാണ്. എന്നാൽ, മനസുവച്ചാൽ അവയിൽ പലതും മാറ്റിയെടുക്കാവുന്നതാണ്. നമ്മിൽ ഏറെപ്പേരും അതിനു തയാറല്ലെന്നതാണ് ഏറെ ഖേദകരം. ഒരു പോളിഷ് ഉപയോഗിച്ചു വേഗം മാറ്റിയെടുക്കാവുന്നതല്ല നമ്മുടെ വ്യക്തിത്വം. എങ്കിലും നമുക്കുതന്നെ നിരന്തരം പോളിഷ് ചെയ്ത് അതു മെച്ചപ്പെടുത്താവുന്നതാണെന്ന കാര്യം മറക്കരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
നാം മറക്കരുതാത്ത കാര്യം
ഇക്വഡോറിലെ ആമസോൺ വനാന്തരഭാഗത്തു താമസിക്കുന്ന ഒരു ഗോത്രവർഗമാണ് വൗറാനി. ഒരു കാലത്തു പുറംലോകവുമായി ബന്ധപ്പെടാൻ വി
എല്ലാം മാറ്റിമറിക്കുന്ന സത്യം
1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേ
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
Latest News
അഴിതികേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പഹൽഗാം ഭീകരാക്രമണം; ചർച്ചയിലൂടെ പരിഹാരം വേണം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക
മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
Latest News
അഴിതികേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പഹൽഗാം ഭീകരാക്രമണം; ചർച്ചയിലൂടെ പരിഹാരം വേണം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക
മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top